കാലം മാറി കോലം മാറിയോ‍?
അയാൾ ഒരു വക്കീലാണ്. ഭാര്യ രേഖ വില്ലേജ് ഓഫീസിലെ ക്ലാർക്കാണ്. അയാളുടെ പേര് വി.കെ ജോസ്, വഞ്ചിപ്പുറത്ത് കുര്യൻ മകൻ ജോസ്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് എട്ട് വർഷമായി. ഏക മകൻ സഞ്ജു ജോസ് സെക്കൻഡ് സ്റ്റാൻഡേർഡിലാണ് പഠിക്കുന്നത്. രണ്ടാമതൊരു കുട്ടി വേണ്ട എന്ന തീരുമാനത്തിലാണ് ഇപ്പോൾ ഇരുവരും.

ഇരുവർക്കും ഒൗദ്യോഗിക ജോലിയുടെ ഭാരം ഉള്ളതിനാൽ വീട്ടുജോലികളും മറ്റും ചെയ്യുന്നതിനായി ഏജൻസി വഴി ഏർപ്പാടാക്കിയ ഒരു സ്ത്രീ വീട്ടിൽ താമസിക്കുന്നുണ്ട്. ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് അവർക്ക് അവധി ഉള്ളത്. പതിനോരായിരം രൂപയാണ് മാസശന്പളം. മൂന്നുപേരുടെ കാര്യം നോക്കി നടത്താൻ വീട്ടുജോലിക്കാരുടെയൊന്നും ആവശ്യമില്ലന്ന അഭിപ്രായക്കാരനാണ് ജോസ്. ഓഫീസ് ജോലിയും വീട്ടു ജോലിയും ഒന്നിച്ചുകൊണ്ടുപോകാൻ തന്‍റെ ആരോഗ്യം തന്നെ അനുവദിക്കുന്നില്ലെന്ന് പറയുന്ന രേഖയും ഭർത്താവും തമ്മിൽ ഇക്കാര്യത്തെ സംബന്ധിച്ച് അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ട്.

തങ്ങളുടെ മകളെ വീട്ടുപണി ചെയ്യിക്കാനല്ല തങ്ങൾ കെട്ടിച്ചയച്ചതെന്ന് പറയുന്ന രേഖയുടെ മാതാപിതാക്കളായ വി.കെ. ചാക്കോയ്ക്കും ഏലിയാമ്മയ്ക്കും ഈ വിഷയത്തോട് ബന്ധപ്പെട്ട് വക്കീൽ മരുമകനോട് ഇത്തിരി നീരസമുണ്ട്. അക്കാര്യം മറകൂടാതെ ഒരിക്കൽ അവർ അയാളോട് പ്രകടിപ്പിച്ചതിനാൽ അയാളും അവരോട് കുറേനാളായി പിണക്കത്തിലാണ്. ഈ പ്രശ്നം വഷളാകാൻ ഈയിടയ്ക്ക് ഒരു സംഭവം ഉണ്ടായി.

ജോസിന്‍റെ സുഹൃത്തുക്കൾ ജോസിന്‍റെ ക്ഷണപ്രകാരം അയാളുടെ ജന്മദിനത്തോടനുബന്ധിച്ച് അയാളുടെ വീട്ടിൽ ചെന്നിരുന്നു. മുൻകൂട്ടി ഇക്കാര്യം അയാൾ തന്‍റെ ഭാര്യയോട് പറഞ്ഞിരുന്നെങ്കിലും പ്രതീക്ഷിച്ചപോലെയുള്ള ഒരു പ്രതികരണമല്ല രേഖയുടെ ഭാഗത്തുനിന്നും ഉണ്ടായത്. അന്ന് ജോലിക്കാരി അവധിയിലായിരുന്നതിനാൽ ജോസിന്‍റെ സുഹൃത്തുക്കളെ അയാൾക്ക് വേണ്ടവിധം സൽക്കരിക്കാൻ കഴിഞ്ഞില്ല. അന്ന് രേഖ ഓഫീസിൽനിന്ന് പതിവിലും താമസിച്ചാണ് വീട്ടിൽ എത്തിയതും. ഓഫീസിൽ തനിക്കന്ന് അപ്രതീക്ഷിതമായി ജോലിക്കൂടുതൽ ഉണ്ടായിരുന്നെന്നും, ബോധപൂർവ്വമല്ല താനന്ന് താമസിച്ചതെന്നും പ്രതികരിച്ച തന്‍റെ ഭാര്യയുടെ വാക്കുകളെ അയാൾ വിശ്വസിച്ചില്ല.

കരുതിക്കൂട്ടി തന്നെ തന്‍റെ സുഹൃത്തുക്കളുടെ മുന്പിൽ തന്‍റെ ഭാര്യ നാണം കെടുത്തുകയായിരുന്നു എന്ന് ആരോപിച്ച ജോസിനോട് രേഖ തട്ടിക്കയറി. ആ വീട് യുദ്ധക്കളമാകാൻ പിന്നീട് അധിക സമയം വേണ്ടിവന്നില്ല. തന്‍റെ മകനുമായി താൻ തന്‍റെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് മകനെയും കൂട്ടി ബാഗും തൂക്കി ഇറങ്ങിയ രേഖയെ അവളുടെ ഭർത്താവ് അത്തരം ഒരു നീക്കത്തിൽ നിന്നും തടയാൻ മുതിർന്നെങ്കിലും രേഖ തന്‍റെ തീരുമാനത്തിൽതന്നെ ഉറച്ച് നിൽക്കുകയാണ് ചെയ്തത്.

കാലം മാറിയതിനൊത്ത് കോലവും മാറണം എന്നത് ചൊല്ലാണ്. വെറും ചൊല്ലല്ലത്. വാസ്തവമായ ചൊല്ലാണ്. വർഷങ്ങൾക്ക് മുന്പ് നമ്മുടെ കുടുംബങ്ങളിൽ പുരുഷന്മാരാണ് ഏറെയും വരുമാനം നേടുന്ന ജോലികളിൽ ഏർപ്പെട്ടിരുന്നതെങ്കിൽ ഇന്നാ സ്ഥിതി മാറിയിരിക്കുന്നു. പുരുഷന്മാർക്കൊപ്പം സ്ത്രീകളും വിവിധങ്ങളായ ജോലികളിൽ ഏർപ്പെടുന്ന കാലമാണിത്. കുടുംബത്തിനുവേണ്ടി വരുമാനം നേടുന്ന ജോലി തന്‍റെ ഭാര്യയും തനിക്കൊപ്പം ചെയ്യുന്നു എന്ന് മനസിലാക്കുന്ന ഭർത്താവ് തന്‍റെ മനോഭാവത്തിലും സമീപനത്തിലും മാറ്റം വരുത്തേണ്ടതാണ്. അത്തരത്തിൽ തങ്ങളുടെ മനോഭാവത്തിലും സമീപനത്തിലും പെരുമാറ്റത്തിലും ക്രിയാത്മകമായ മാറ്റം വരുത്തുന്ന ഭർത്താക്കന്മാരായ പുരുഷന്മാർ ഒരു ചെറുഗണം ഉണ്ടെങ്കിലും പിന്നെയും വലിയ ഒരു വിഭാഗം പുരുഷത്വത്തിന് സമൂഹം പരന്പരാഗതമായി കൽപ്പിച്ചു നൽകിയ മേൽക്കോയ്മയുടെ കൊന്പിൽ പിടിച്ചുതൂങ്ങിക്കിടക്കുകയാണ്.

ഈ വഴിക്ക് പുരുഷൻ താൻ ആയിരിക്കുന്ന സുരക്ഷിത താവളത്തിന്‍റെ ആനുകുല്യങ്ങൾ അനുഭവിക്കുന്പോൾ ഉദ്യോഗസ്ഥരായ സ്ത്രീകളിൽ കുറെപ്പേരെങ്കിലും അധ്വാനിക്കാനും സഹിക്കാനും ശുശ്രൂഷിക്കാനും നിയോഗിക്കപ്പെട്ടവർ എന്ന നെറ്റിപ്പട്ടം പേറി പാരന്പര്യ മാമൂലുകൾ അവരുടെ മേൽ വച്ചുകെട്ടിയ വിഴുപ്പുഭാണ്ഡങ്ങൾ ചുമക്കുകയാണ്. കാലം തങ്ങളുടെമേൽ എടുത്തുവച്ച ഒദ്യോഗിക ജോലിക്കൊപ്പം വീടിന്‍റെ ഒഴിവാക്കാനാവാത്ത പണികൾകൂടി തങ്ങൾ നിർവഹിക്കേണ്ടി വരുന്പോൾ ഭർത്താക്കന്മാരായ പുരുഷന്മാർ തങ്ങൾക്ക് പകരമോ ഒപ്പമോ ആ പണികൾ ചെയ്യണമെന്ന് നല്ല ശതമാനം സ്ത്രീകളും ആഗ്രഹിക്കുന്നില്ലെങ്കിലും അവർ ഇക്കാര്യങ്ങളൊക്കെ മനസിലാക്കുകയും അതിനനുസരിച്ചുള്ള മനോഭാവം പുലർത്തുകയും തങ്ങളോട് സഹകരിക്കുകയും വിട്ടുവീഴ്ച കാട്ടുകയും ചെയ്യണമെന്നൊക്കെ ആഗ്രഹിക്കുന്നവരാണ് എന്നെനിക്ക് തോന്നുന്നു.

മാസാവസാനം ലഭിക്കുന്ന ശന്പളം ഒരു രൂപപോലും കൈയിൽ പറ്റിക്കാതെ തന്‍റെ ഭാര്യ അത് മുച്ചൂടും തന്‍റെ കൈയിൽ തന്നെ തരണമെന്ന് വാശി പിടിക്കുന്ന ഭർത്താവിന് അവൾ വീട്ടുഭാരങ്ങൾ ചുമക്കുന്നത് കാണുന്പോൾ ഒന്ന് താങ്ങിക്കൊടുക്കാനായാൽ മേൽ കണ്ടതുപോലുള്ള കുടുംബസാഹചര്യങ്ങൾ ഉളവാകുകയില്ലെന്നാണ് എന്‍റെ പക്ഷം. ഒൗദ്യോഗിക ജോലിയുള്ളതിനാൽ വീട്ടുജോലിക്കായി വാല്യക്കാരിയെ വച്ചേ മതിയാകൂ എന്ന് പിടിവാശി ഉള്ളവരാണ് ഉദ്യോഗസ്ഥരായ ഭാര്യമാർ എല്ലാവരും എന്ന് ഞാൻ കരുതുന്നില്ല. എന്തൊക്കെ ആയാലും ഭാര്യാഭർത്താക്കന്മാർ തമ്മിൽ അത്മാർഥമായ ബന്ധവും സ്നേഹവും ഉണ്ടെങ്കിൽ മേൽക്കണ്ട വിഷയമൊക്കെ ചർച്ചാവിഷയമാക്കാതെയും മറ്റുളളവരുടെ ശ്രദ്ധാവിഷയമാക്കാതെയും പരിഹരിക്കാൻ കഴിയുമെന്നാണ് എന്‍റെ പക്ഷം.

സിറിയക് കോട്ടയിൽ