ജോലി ചെയ്യാൻ ജീവനക്കാരെ അനുവദിക്കുക
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിൻ. രാത്രി ഒരു മണി സമയം. ടിക്കറ്റു പരിശോധകരെല്ലാം ഉറക്കത്തിലാണ്. പ്രധാന ടിക്കറ്റു പരിശോധകനായ പോഡ്റ്റ്‌യാഗിൻ പെട്ടെന്ന് ഉറക്കമുണർന്നു.
‘ഇനി ഞാൻ കുടിക്കില്ല’, പോഡ്റ്റ്‌യാഗിൻ തന്നോടു തന്നെ പറഞ്ഞു തുടങ്ങി. "ആർക്കും ഒന്നിനും എന്നെ പ്രലോഭിപ്പിക്കാനാവില്ല. ഞാൻ ഇനി ശരിക്കും ജോലി ചെയ്യും. ഞാൻ ശന്പളം വാങ്ങുന്ന ആളല്ലേ‍? അപ്പോൾപ്പിന്നെ ഞാൻ ജോലി ചെയ്യേണ്ടേ‍? ജോലി ചെയ്യാതെ ശന്പളം വാങ്ങുന്നതു ശരിയല്ലല്ലോ’ അലസനും കുടിയനുമാണ് പോഡ്റ്റ്‌യാഗിൻ . പക്ഷേ, ആ രാത്രിയിൽ ആ ഉദ്യോഗസ്ഥനിൽ വലിയൊരു മാറ്റം വന്നു. അയാൾ വേഗം മറ്റു ടിക്കറ്റു പരിശോധകരെ തട്ടിയുണർത്തി ജോലി തുടങ്ങി.

‘ടിക്കറ്റ് പ്ലീസ്!’ അയാൾ യാത്രക്കാരോടു ടിക്കറ്റു ചോദിച്ചു. എല്ലാവരും നല്ല ഉറക്കത്തിലാണ്. ചിലർ ഉറക്കമുണർന്നു ടിക്കറ്റു കാണിച്ചു. എന്നാൽ യാത്രക്കാരിലൊരാൾ സീറ്റിലിരുന്നു നല്ല ഉറക്കത്തിലാണ്. അപ്പോൾ ടിക്കറ്റ് കളക്‌ടർ വീണ്ടും പറഞ്ഞു:"ടിക്കറ്റ് പ്ലീസ്!’ "എന്തൊരു ശല്യം’, ഉറക്കമുണർന്ന യാത്രക്കാരൻ ക്ഷുഭിതനായി പറഞ്ഞു. സന്ധിവാതത്തിന്‍റെ വേദന സഹിക്കവയ്യാതെ ഒരു മരുന്നു കഴിച്ച് അല്പം മയങ്ങിയതേയുള്ളൂ. അപ്പോഴാണു ശല്യം ചെയ്യാൻ വന്നിരിക്കുന്നത്!’’.

‘നിങ്ങൾ എന്തിനാണു ബഹളം വയ്ക്കുന്നത്‍്? ഞാൻ ജോലി ചെയ്യാൻ നോക്കുന്പോൾ നിങ്ങൾ സഹകരിക്കുകയല്ലേ വേണ്ടത്‍്?’ ടിക്കറ്റ് ഉദ്യോഗസ്ഥൻ അയാളോടു ചോദിച്ചു.

പക്ഷേ യാത്രക്കാരൻ സഹകരിക്കുവാനുള്ള ലക്ഷണം കാണിച്ചില്ല. അപ്പോൾ അയാളെ അടുത്ത സ്റ്റേഷനിൽ ഇറക്കി വിടേണ്ടി വരുമെന്നു ടിക്കറ്റ് കളക്‌ടർ ശാന്തനായി പറഞ്ഞു.
ഇതുകേട്ട മറ്റു യാത്രക്കാർ പറഞ്ഞു: “വലിയ കഷ്‌ടം തന്നെ. സുഖമില്ലാത്ത ഒരാളെ വിശ്രമിക്കുവാൻ പോലും അനുവദിക്കാതിരിക്കുന്നതു വലിയ കഷ്‌ടമാണ്.”

ഉടനെ ടിക്കറ്റ് കളക്‌ടർ പറഞ്ഞു: ‘ശരി ഞാൻ ടിക്കറ്റു ചോദിക്കുന്നില്ല. എന്നാൽ ഞാൻ എന്‍റെ ജോലി ചെയ്യുവാൻ ശ്രമിക്കുകയാണ് എന്നതു നിങ്ങൾ മറക്കരുത്’ പക്ഷേ, അവർ ആ ഉദ്യോഗസ്ഥന്‍റെ വാക്കുകൾ ഗൗനിച്ചില്ല.

അടുത്ത സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ടിക്കറ്റ് ഉദ്യോഗസ്ഥൻ സ്റ്റേഷൻ മാസ്റ്ററെ സഹായത്തിനു വിളിച്ചു. താൻ തന്‍റെ ജോലി ചെയ്യുവാൻ മാത്രമാണു ശ്രമിച്ചത് എന്നു യാത്രക്കാരനെ ബോധ്യപ്പെടുത്തുവാൻ വേണ്ടിയായിരുന്നു അത്.

ടിക്കറ്റ് കളക്‌ടർ സ്റ്റേഷൻ മാസ്റ്ററുമായി മുൻപു സൂചിപ്പിച്ച യാത്രക്കാരന്‍റെ അടുത്തെത്തി. അപ്പോഴും അയാൾ ഉറക്കത്തിലായിരുന്നു. അയാളെ വിളിച്ചുണർത്തിയപ്പോൾ അയാൾ വീണ്ടും പൊട്ടിത്തെറിച്ചു. യാത്രക്കാരും അയാളോടൊപ്പം കൂടി. വെറുതെ എന്തിനു രോഗിയായ ഒരാളെ ശല്യം ചെയ്യണമെന്നതായിരുന്നു അവരുടെ ചോദ്യം.

സ്റ്റേഷൻ മാസ്റ്ററും ടിക്കറ്റ് കളക്‌ടറും വേഗം അവിടെ നിന്നു സ്ഥലം വിട്ടു. ട്രെയിൻ പിന്നെയും മുന്നോട്ടു പോയി. അടുത്ത ഒരു സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ടിരിക്കുന്പോൾ യാത്രക്കാരിൽ രണ്ടുപേരായ ഒരു എൻജിനിയറും ഒരു കേണലും ടിക്കറ്റ് കളക്‌ടറെ സമീപിച്ചു പറഞ്ഞു: ‘നിങ്ങൾ ആ യാത്രക്കാരനെ ശല്യപ്പെടുത്തിയതു ശരിയായില്ല. നിങ്ങൾ എത്രയും വേഗം അയാളോടു മാപ്പു പറയണം. അല്ലെങ്കിൽ ഞങ്ങൾ മേലധികാരികൾക്കു പരാതി നൽകും.’

ടിക്കറ്റ് കളക്‌ടർ മാപ്പുപറയാനായി യാത്രക്കാരന്‍റെ മുൻപിലെത്തി. അപ്പോഴും അയാൾ ഉറക്കത്തിലായിരുന്നു. അയാളെ വിളിച്ചുണർത്തിയപ്പോൾ വീണ്ടും അയാൾ ക്ഷുഭിതനായി പൊട്ടിത്തെറിച്ചു. അപ്പോൾ അവിടെയുണ്ടായിരുന്ന മറ്റു യാത്രക്കാരൻ ടിക്കറ്റ് കളക്‌ടറെ ശാസിച്ചുകൊണ്ടു പറഞ്ഞു. ‘വേഗം ഇവിടെനിന്നു പോകൂ. അല്ലെങ്കിൽ നിങ്ങളുടെ ജോലിതന്നെ ഞങ്ങൾ തെറിപ്പിക്കും’!

ടിക്കറ്റു കളക്‌ടർ വേഗം അവിടെനിന്നു സ്ഥലം വിടുന്പോൾ തന്നോടുതന്നെ എന്നപോലെ പറഞ്ഞു: ‘ഓ! പൊതുജനം!’ അവരെ ഒരിക്കലും തൃപ്തിപ്പെടുത്താനാവില്ല. ജോലി ചെയ്തില്ലെങ്കിൽ അവർ പരാതിപ്പെടും. ജോലി ചെയ്താൽ അവർ പരാതിപ്പെടും. ഇതിന് ഒരു പരിഹാരം മാത്രമേയുള്ളൂ - കുടിക്കുക!
ടിക്കറ്റ് കളക്‌ടർ വേഗം ഒരു മദ്യക്കുപ്പി വാങ്ങി അതു കാലിയാക്കി. അതോടെ ജോലിയും മറന്നു. കടമയും മറന്നു. ആത്മാർഥതയുടെ കാര്യവും മറന്നു.

‘ഓ! പൊതുജനം’ എന്ന പേരിൽ റഷ്യൻ സാഹിത്യകാരനായ ആന്‍റൺ ചെക്കോവ് (1860-1904) എഴുതിയ ഈ ചെറുകഥ വായിക്കുന്പോൾ നാം ചിരിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. കാരണം അത്രഹാസ്യാത്മകമായ രീതിയിലാണു പൊതുജനത്തെ ഈ കഥയിൽ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്.
അലസനും കുടിയനുമായ ടിക്കറ്റ് കളക്‌ടർ കുടി നിർത്തുകയാണെന്ന് ഉഗ്രശപഥം ചെയ്തു ആത്മാർഥമായി ജോലി ചെയ്യുവാൻ തുടങ്ങിയപ്പോൾ എന്താണു സംഭവിച്ചത്‍്? അയാളുടെ ജോലി ചെയ്യുവാൻ പൊതുജനം അയാളെ അനുവദിച്ചോ?ജോലി ചെയ്യുവാൻ അയാളെ അനുവദിച്ചില്ലെന്നു മാത്രമല്ല അയാളുടെ ജോലി തെറിപ്പിക്കുമെന്നു കൂടി അവർ ഭീഷണിപ്പെടുത്തിയില്ലേ‍? അങ്ങനെയല്ലേ ജോലി ചെയ്യാതിരിക്കുവാനും വീണ്ടും കുടിക്കാവാനുമുള്ള പ്രലോഭനത്തിലേക്ക് അയാൾ വഴുതിവീണത്?

ഗവൺമെന്‍റിന്‍റെയും മറ്റും, ശന്പളം പറ്റി ജോലി ചെയ്യുന്നവർ അവർ വാങ്ങുന്ന ശന്പളത്തിനു തുല്യമായി ജോലി ചെയ്യാറില്ലെന്നു നാം പലപ്പോഴും പരാതി പറയാറില്ലേ‍? നമ്മുടെ ആ പരാതിയിൽ കഴന്പുണ്ടെന്നതുമാണു യാഥാർഥ്യം. എന്നാൽ ചിലപ്പോഴെങ്കിലും അവരുടെ ജോലി ചെയ്യുവാൻ നാം അവരെ അനുവദിക്കാറില്ലെന്നതു വാസ്തവമല്ലേ? അവർ ചെയ്യുന്ന ജോലി വഴി നമുക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ നാം ഉടനെ മുറുമുറുക്കാൻ തുടങ്ങും. തന്‍റെ ജോലി ചെയ്യുവാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥനെ അപ്പോൾ നമ്മുടെ ശത്രുവായിട്ടായിരിക്കും നാം കാണുക. മുകളിൽ പറഞ്ഞിരിക്കുന്ന കഥയിൽ അതല്ലേ സംഭവിച്ചത്?.

കഥയിൽ സൂചിപ്പിച്ചിരിക്കുന്നതനുസരിച്ച് ആ യാത്രക്കാരിൽ നല്ലൊരു പങ്കും ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരായിരുന്നു. അതു മറച്ചുവയ്ക്കുവാൻ വേണ്ടിയായിരുന്നു അവർ രോഗിയായ യാത്രക്കാരനെ അനുകൂലിച്ചു സംസാരിച്ചത്.

ശന്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ അവരുടെ ജോലി വിശ്വസ്തതാപൂർവം ചെയ്യുവാനുള്ള കടമ എപ്പോഴുമുണ്ട്. എതു പ്രതികൂലസാഹചര്യത്തിലും അവർ അതു മറക്കുവാൻ പാടില്ല. എന്നാൽ, അതു പോലെ തന്നെ പ്രധാനപ്പെട്ടതാണ് അവർക്കു ജോലി ചെയ്യുവാനുള്ള അനുകൂല സാഹചര്യം പൊതുജനങ്ങൾ സൃഷ്‌ടിക്കുക എന്നുള്ളത്. ചിലപ്പോഴെങ്കിലും പൊതുജനത്തിന്‍റെ നീരസം ഭയന്നല്ലേ ചില ഉദ്യോഗസ്ഥരെങ്കിലും അവരുടെ ജോലി ചെയ്യാത്തത്‍്? ചെക്കോവിന്‍റെ ചെറുകഥയിലെ ടിക്കറ്റ് കളക്‌ടർ ഈ യാഥാർഥ്യമാണു നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ