ബംഗാളിയുടെ രസഗുള
കോഴിക്കോടൻ ഹൽവ, കോട്ടയം കൊഴുക്കൊട്ട, രാമശേരി ഇഡ്ഡലി തുടങ്ങി നാടൻ പലഹാരങ്ങൾ. ഈ രുചിക്കൂട്ടുകളുടെ കൈവശാവകാശം ഇതര ദേശക്കാർ ഉന്നയിച്ചാൽ സമ്മതിച്ചുകൊടുക്കാൻ പറ്റുമോ. തിരുപ്പതി ലഡുവിനും അന്പലപ്പുഴ പായസത്തിനും പേറ്റന്‍റില്ലെങ്കിലും സ്വന്തമൊരു വിലാസം എത്ര കാലമായുള്ളതാണ്.

ഇന്ത്യൻ രുചിയുടെ കൈയൊപ്പു വീണ രസഗുളയുടെ പിതൃത്വത്തിൽ ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങൾ തമ്മിൽ രണ്ടര വർഷമായി പൊരിഞ്ഞ പോരായിരുന്നു. അവസാനം രസഗുളയുടെ പിതൃത്വം ബംഗാൾ സ്വന്തമാക്കിയിരിക്കുന്നു.

ഒരു പലഹാര സ്വത്തവകാശത്തെച്ചൊല്ലി രണ്ടു സംസ്ഥാനങ്ങൾ തമ്മിൽ ലോകത്തൊരിടത്തും ഇത്തരത്തിൽ തർക്കം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിമാർ വരെ പോരാട്ടത്തിൽ പങ്കുചേർന്നുവെന്നതാണ് രസകരം. രസഗുള പശ്ചിമ ബംഗാളിന്‍റെ തനി മധുരക്കൂട്ടാണെന്ന് ഭൂപ്രദേശ സൂചിക രജിസ്ട്രി (ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ)യാണ് തീർപ്പു കൽപിച്ചിരിക്കുന്നത്. രണ്ടു സംസ്ഥാനങ്ങളും നൂറിലേറെ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്ന, ലക്ഷങ്ങളുടെയും കോടികളുടെയും കച്ചവട ഉത്പന്നമാണ് രസഗുള.

ഉത്തരേന്ത്യക്കാർക്ക് കല്യാണം, ഹോളി, ദീപാവലി എന്തുമാവട്ടെ രസഗുള നുണയാതെ ആഘോഷമില്ല. വഴിയോരങ്ങളിലെല്ലാം വാങ്ങാൻ കിട്ടും രസഗുള. ഭരണികളിൽ നിറച്ച മധുരപ്പാനിയിൽ മുങ്ങിപ്പൊങ്ങി കിടക്കുന്ന രസഗോളങ്ങൾ കണ്ടാൽ നാവിൽ വെള്ളമൂറും. നാരങ്ങയുടെ സഹായത്തോടെ പാലു പിരിച്ച് പഞ്ചസാര ലായനിയിൽ കുതിർന്നുകിടക്കുന്ന പഞ്ഞിപോലെ മൃദുവായ തൂവെള്ള രസഗുള.‌

ജൂലൈ 30 രസഗുള ദിനമായി ആചരിക്കാൻ 2015ൽ ഒഡീഷ തീരുമാനിച്ചതോടെയാണ് ബംഗാളിക്കും മുഖ്യമന്ത്രി മമത ബാനർജിക്കും ചൊടിച്ചത്. രസഗുള ഭരണികളുമായി ബംഗാളികൾ പ്രതിഷേധ പ്രകടനം നടത്തിയാണ് പ്രതിഷേധിച്ചത്.

നബീൻ ചന്ദ്ര ദാസ് എന്ന മധുരപലഹാരക്കാരൻ 1868 ൽ ആദ്യമായി രസഗുളയുണ്ടാക്കിയെന്നായിരുന്നു പശ്ചിമബംഗാളിന്‍റെ വാദം. ട്വീറ്റിലൂടെ മമത ബാനർജി രസഗുളയ്ക്കായി ആരും വെള്ളമിറക്കേണ്ടെന്ന് പ്രസ്താവനയിറക്കുകയും ചെയ്തു.

ഒഡീഷയും വിട്ടുകൊടുത്തില്ല. അവരുടേതാണ് രസഗുളയെന്നു തെളിയിക്കാൻ ഒഡീഷ ശാസ്ത്ര സാങ്കേതിക വകുപ്പു മന്ത്രി പ്രദീപ് കുമാർ പാണിഗ്രഹി തീരുമാനിച്ചു. ചരിത്രകാരൻ അസിത് മൊഹന്തിയുടെ നേതൃത്വത്തിൽ പത്തംഗ സമിതിയെ നിയോഗിച്ചാണ് ബംഗാളിന്‍റെ വാദങ്ങളെ ഒഡീഷ നേരിട്ടത്. 1924ൽ കൽക്കട്ട സർവകലാശാല പ്രസിദ്ധീകരിച്ച രേഖകൾ ഉൾപ്പെടെ മൊഹന്തി 100 പേജുള്ള റിപ്പോർട്ട് തയാറാക്കി. 600 വർഷങ്ങളായി രസഗുള ഒഡീഷയിലുണ്ടെന്നായിരുന്നു ഒഡീഷ മുഖ്യമന്ത്രിയുടെ വാദം. അവിടെ പുരി ജഗന്നാഥ ക്ഷേത്രമാണത്രെ രസഗുളയുടെ ജന്മസ്ഥലം. അവിടെ കുർദ ജില്ലയിലെ പഹലയിലും നൂറ്റാണ്ടു മുൻപ് ജനം രസഗുള നുണഞ്ഞിരുന്നതായും ബംഗാളിലെ സന്പന്ന ഭവനങ്ങളിൽ പാചകക്കാരായി പോയ ഒഡീഷക്കാരാണ് അവിടെ രസഗുള രസക്കൂട്ട് പഠിപ്പിച്ചതെന്നും ഒഡിഷക്കാർ വാദിച്ചു. ഒഡീഷയിലെ ഒമേഗ എന്ന സംഘടനയും പഹേല രസഗുള പ്രൊഡക്ഷൻ ആൻഡ് പാക്കേജിംഗ് സൊസൈറ്റിയും ബംഗാളിനെതിരെ രംഗത്തുവന്നതോടെ തർക്കം മുറുകി.

കൈപ്പുണ്യത്തിന്‍റെ പേറ്റന്‍റിനെ ചൊല്ലി സംസ്ഥാനങ്ങൾ തമ്മിൽ കേസ് നടത്തിയത് വെറുതെയല്ല. ദേശ സൂചിക അവകാശം എന്ന പേറ്റന്‍റ് കിട്ടിയാൽ രസഗുള ബിസിനസുകാർക്ക് അത് നേട്ടമാകും. സ്വന്തം നാടിന്‍റെ മധുരം എന്ന മുദ്ര ചാർത്തി അവർക്കിത് ലോകമെന്പാടും വിറ്റഴിക്കാൻ കടകൾ തുറക്കാം.

ഇന്ത്യൻ മധുരപലഹാരങ്ങളിലെ രാജാവാണു രസഗുള. 1843ൽ ആമോസ് സട്ടൻ തയാറാക്കിയ ഇംഗ്ലീഷ് ഒഡിയ നിഘണ്ടുവിൽ റോസക്കോറ എന്നൊരു മധുരപലഹാരത്തെപ്പറ്റി പറയുന്നുണ്ട്. അതിന് രസഗുളയുമായി സാമ്യവുമുണ്ടത്രെ. പ്രാചീന ഒഡിയ നിഘണ്ടുവായ പൂർണചന്ദ്രഭാഷാകോശത്തിലും രസഗുളയെപ്പറ്റി സൂചനയുണ്ട്.

രസഗുള ബംഗാളിലാണുണ്ടായതെന്നു സമർഥിക്കാൻ പ്രശസ്ത ചരിത്രകാരൻ ഹരിപാദ ഭൗമിക് ഒരു പുസ്തകം പോലും എഴുതി ചരിത്രം സൃഷ്ടിച്ചു. ചരിത്രകാരൻമാരുടെ സഹായത്തോടെ ബംഗാൾ സർക്കാർ ബ്രിട്ടീഷ് ചരിത്രപ്പുസ്തകങ്ങളും പഴയ പത്രത്താളുകളുമൊക്കെ നിരത്തിയാണ് പ്രതിരോധമുയർത്തിയത്. രസഗുള മേളകളും വിതരണവുമായി രസഗുളയുടെ 150-ാം ജന്മദിനം ബംഗാളികൾ ആഘോഷമായാണ് ഒഡീഷക്കാരെ നേരിട്ടത്. രണ്ടര വർഷത്തെ വാദപ്രതിവാദങ്ങൾക്കൊടുവിൽ രസഗുള ബംഗാളിന് അവകാശപ്പെട്ടതാണെന്നു ചെന്നൈയിൽനിന്നുള്ള ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടീം ഭൗമസൂചിക അഥവാ ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ ബംഗാളിന് അനുകൂലമായി നൽകിയതോടെ രസഗുള തർക്കത്തിനു വിരാമമായിരിക്കുന്നു.

കേരളത്തിലും ഉണ്ടാക്കാം
ചേരുവകൾ
പാൽ- 750 മില്ലി
പഞ്ചസാര- ഒരു കപ്പ്
മൈദ- ഒരു ടീസ്പൂണ്‍
വെള്ളം- ഒരു കപ്പ്
ചെറുനാരങ്ങ- ഒരെണ്ണം
റോസ് വാട്ടർ- അൽപം
ഏലയ്ക്കാപ്പൊടി- ഒരു നുള്ള്

തയാറാക്കുന്നവിധം

പാൽ തിളപ്പിക്കുക. തിളച്ച പാലിലേക്ക് ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കണം. അപ്പോൾ പാൽ പിരിഞ്ഞു കിട്ടും. അത് ~ഒരു നേർത്ത തുണിയിൽ അരിഞ്ഞെടുത്ത ശേഷം ചെറുതായി പിഴിഞ്ഞ് വെള്ളം കളയണം. ഈ പനീർകട്ടിയിലേക്ക് മൈദയും ഏലയ്ക്കാപ്പൊടിയും ചേർത്ത് കുഴയ്ക്കുക. നന്നായി കുഴച്ച മാവ് ചെറിയ ഉരുളകൾ ആക്കുക.

ചെറുതീയിൽ പഞ്ചസാരയിൽ ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് പാനി തയാറാക്കണം. ചെറുതായി തിളയ്ക്കുന്ന ഈ പാനിയിലേക്ക് രസഗുള ഉരുളകൾ ഇട്ട് പത്തു മിനിറ്റ് വയ്ക്കുക. രണ്ടു മിനിറ്റ് ഇടവിട്ട് ഇതിലേക്ക് വെള്ളം തളിച്ച് കൊടുക്കണം. തീ അണച്ച് തണുപ്പിക്കുക. രസഗുള റെഡി. അൽപം റോസ് വാട്ടർ ഒഴിച്ച് വിളന്പാം.

റെജി ജോസഫ്