അന്യോന്യം വളർത്തേണ്ടവർ
ആ കുടുംബത്തെ കാണുന്പോൾ എന്‍റെ കുടുംബവും ഇതുപോലെയായിരുന്നെങ്കിൽ എന്നാഗ്രഹിക്കാത്തവർ ഉണ്ടാവുകയില്ല. തോമസ് -ഏലിയാമ്മ ദന്പതികളുടേതാണ് ആ കുടുംബം. ഇരുവർക്കും മക്കളും മക്കളുടെ മക്കളുമൊക്കെയായി. അയാൾ മാഷായിരുന്നു. അണ്‍ എയ്ഡഡ് മേഖലയിലായിരുന്നു ജോലി. ഭാര്യ ഏലിയാമ്മ എൽപി സ്കൂൾ അധ്യാപികയായിരുന്നു. തോമസ് മാഷ് റിട്ടയർ ചെയ്തിട്ട് പന്ത്രണ്ടു വർഷമായി. ടീച്ചർ റിട്ടയർ ചെയ്തത് പിന്നീട് ഏഴു വർഷങ്ങൾക്ക് ശേഷമാണ്. ഇവർക്ക് മക്കൾ അഞ്ചു പേരാണ്. എല്ലാവരും വിദ്യാസന്പന്നരാണ്. ഇളയവൾ മാലുവിന്‍റെ വിവാഹം മാത്രമാണ് ഇനിയും നടക്കാനുളളത്. മാലുവിന്‍റെ മൂത്ത മൂന്നു സഹോദരന്മാരും നേരേ മൂത്ത ചേച്ചി ജസീനയും അവൾക്ക് ചെറുക്കനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണിപ്പോൾ. തന്‍റെ മക്കളെല്ലാവരും കുടുംബസ്നേഹമുള്ളവരാണെന്നും അവർക്ക് തമ്മിൽ തമ്മിൽ ശ്രദ്ധയും കരുതലും ഉള്ളതിനാൽ തനിക്കും ഭാര്യക്കും ഒന്നിനെപ്പറ്റിയും വേവലാതിപ്പെടേണ്ടി വരാറില്ലെന്നും മാഷ് പറയുന്നു.

തോമസ് മാഷ് തിരുമൂലപുരംകാരനാണ്. വിവാഹം കഴിഞ്ഞ് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഭാര്യ ഏലിയാമ്മയും മൂത്ത കുട്ടിയുമൊത്ത് അദ്ദേഹം ചങ്ങനാശേരിക്കടുത്ത് താമസമാക്കിയത്. ഇപ്പോഴും സാറും കുടുംബവും അവിടെത്തന്നെയാണ് താമസിക്കുന്നത്. മക്കളിൽ മൂത്തവൻ ബാങ്കുദ്യോഗസ്ഥനാണ്. ഈയിടെക്കാണ് മാനേജരായി പ്രമോഷൻ കിട്ടിയത്. ജോച്ചൻ എന്ന അയാളുടെ ഭാര്യയും ബാങ്കിലാണ്. ജോച്ചന്‍റെ ഇളയ സഹോദരങ്ങൾ രണ്ടുപേരും വിദേശത്താണ്. നേരെ ഇളയ ആൾ ഖത്തറിലും അതിനിളയ ആൾ ന്യൂസിലാൻഡിലുമാണ്. ന്യൂസിലാൻഡിലുള്ള ആളിന്‍റെ പേര് മാത്തൂക്കുട്ടിയെന്നും ഖത്തറിലുളള ആളിന്‍റെ പേര് ജോസുകുട്ടിയെന്നുമാണ്. മാത്തുക്കുട്ടിയുടെ ഇളയതാണ് പെണ്‍മക്കളിൽ മൂത്തവളായ ജസീന. ജസീനയും കുടുംബവും നാട്ടിലുണ്ട്. ജസീനയുടെ ഭർത്താവ് കുര്യൻ ബിസിനസ്കാരനാണ്. ജസീന സാമൂഹ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം ഉള്ള ആളാണെങ്കിലും ഒൗദ്യോഗിക ജോലിയൊന്നും ഇല്ല. സാറിന്‍റെയും ടീച്ചറിന്‍റെയും മക്കൾ തമ്മിൽ ആത്മാർഥമായ ബന്ധം ഉള്ളതിനാൽ ആ കുടുംബത്തിലേക്ക് വന്നുകേറിയ മരുമക്കളൊക്കെ പരസ്പര സ്നേഹത്തിലും സൗഹാർദത്തിലുമാണ് കഴിയുന്നത്. അന്യോന്യം സഹായിക്കുന്നതിലും സഹകരിക്കുന്നതിലും അവർ സദാ ശ്രദ്ധാലുക്കളാണ് എന്നതിനാൽ തങ്ങളുടെ മക്കളെ തമ്മിൽ തരംതിരിച്ച് കാണുന്ന രീതിയും അവർക്കില്ല.

മക്കൾക്കൊക്കെ മാതാപിതാക്കളായ അവർ ഓരോരുത്തരേയും കുറിച്ച് വലിയ അഭിമാനമാണ്. തങ്ങളുടെ പപ്പായും മമ്മിയും കുടുംബജീവിതത്തെക്കുറിച്ചോ തങ്ങളുടെ വളർച്ചയോട് ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചോ പരസ്പര വിരുദ്ധമായി ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും അവരിരുവരും അന്യോന്യം വളർത്തുന്നതിൽ സദാ ശ്രദ്ധാലുക്കളായിരുന്നത് തങ്ങളുടെ വ്യക്തിത്വ രൂപീകരണത്തിൽ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും, തോമസ് സാറിന്‍റെയും ടീച്ചറിന്‍റെയും മക്കൾ ഒരേ സ്വരത്തിൽ സമ്മതിക്കുന്നു. തങ്ങളുടെ കുടുംബത്തിൽ അദ്ഭുതമൊന്നും തങ്ങൾ കാട്ടീട്ടില്ലെന്നും ഇടിച്ചുതാക്കാതെ ഭാര്യാഭർത്താക്കന്മാരായ തങ്ങൾ അന്യോന്യം വളർത്താനാണ് ശ്രദ്ധിച്ചിട്ടുള്ളത് എന്നും അവരിരുവരും തുറന്നു പറയുന്നു. ഈ അപ്പന്‍റെയും അമ്മയുടെയും മക്കളായി പിറക്കാനും ജീവിക്കാനും ഇടയായത് തങ്ങളുടെ വലിയൊരു ഭാഗ്യമായാണ് തങ്ങൾ കാണുന്നതെന്ന് വലിയ സന്തോഷത്തോടെ മാഷിന്‍റെ മക്കളേവരും പറയുന്നു.

കുടുംബം കുടുംബാംഗങ്ങൾ ഓരോരുത്തരും അന്യോന്യം സ്നേഹപൂർവ്വം വളർത്തുന്ന ഇടമാകണം. അക്കാര്യത്തിന് മാതൃകയും നേതൃത്വവും നൽകാൻ കടപ്പെട്ടവരാണ് ആ കുടുംബത്തിലെ മാതാപിതാക്കൾ. അവരിരുവരുടെയും സമീപനവും രീതികളും അന്യോന്യം ആ കുടുംബത്തിലെ ഓരോരുത്തരേയും എല്ലാ വിധത്തിലും വളർത്താനുതകുന്നതാകണം. ഇടിച്ചുതാക്കാതെ ഓരോ അംഗത്തിന്‍റെയും ഉയർച്ച കാണാനും അതിനായി നിലകൊള്ളാനും അതിനുവേണ്ടുന്ന സഹകരണങ്ങൾ ആവുന്ന വിധത്തിലൊക്കെ നൽകാനും ഓരോരുത്തർക്കും കഴിയണം. ഇത്തരത്തിൽ ചിന്തിക്കാനും പ്രവർത്തിക്കാനും ചില കുടുംബങ്ങളിൽ ചിലർക്കൊക്കെ കഴിയാതെ പോകുന്നതിന് കാരണം ഇത്തരക്കാരുടെ സ്വാർഥചിന്ത തന്നെയാണ്. ഈ വിധമുള്ള ചിന്ത കുടുംബത്തിന്‍റെ പൊതു നന്മയെത്തന്നെയായിരിക്കും അപകടത്തിലാക്കുന്നത്. തോമസ് -ഏലിയാമ്മ ദന്പതികൾക്ക്് തങ്ങളുടെ വ്യക്തിപരമായ വളർച്ചയ്ക്കൊപ്പം പങ്കാളിയുടെ വളർച്ചയുടെ കാര്യത്തിലും ശ്രദ്ധ കാട്ടാൻ കഴിഞ്ഞു എന്നത് എത്രകണ്ട് അവരുടെ മക്കളുടെയും മക്കളുടെ മക്കളുടെയും ജീവിതത്തെ ഗുണകരമായി സ്വാധീനിക്കാൻ ഇടയാക്കി എന്ന കാര്യം നാം ഏവരുടെയും ശ്രദ്ധാവിഷയം ആകേണ്ടതാണ്. ഭൗതിക വളർച്ചയിൽ മാത്രമല്ല, കുടുംബാംഗത്തിന്‍റെ സർവതോന്മുഖമായ വളർച്ചയിലും അന്യോന്യം ശ്രദ്ധയുള്ളവരായിരിക്കാൻ കുടുംബത്തിലെ ഓരോരുത്തർക്കും ഇടയാകുന്നതിന് അടിസ്ഥാനമാകേണ്ടത് അക്കാര്യത്തിൽ ആ കുടുംബത്തിലെ മാതാപിതാക്കളുടെ നിലപാടും മാതൃകയും തന്നെയാണ്.

സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: [email protected]