ഹൃദയമേ.., ധൈര്യമായിരിക്കുക
പതിനൊന്നു വർഷം മുന്പാണ്. മന്നാ ഡേ, ഖയ്യാം, മഹേന്ദ്ര കപൂർ, ഗുൽസാർ, ജാവേദ് അക്തർ എന്നീ മഹാരഥന്മാർ ചേർന്ന് അന്നൊരു വലിയ ശ്രമത്തിലായിരുന്നു. ഹിന്ദി സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച ഗാനം തെരഞ്ഞെടുക്കണം. രാജ്യത്തെ പ്രശസ്തമായൊരു മാഗസിനാണ് അവരോട് ഇത്തരമൊരാവശ്യം ഉന്നയിച്ചത്. ഒട്ടും എളുപ്പമല്ലാത്ത ജോലിയാണ്. ആയിരക്കണക്കിന് അതിസുന്ദരഗീതങ്ങളിൽനിന്ന് ഏതു തെരഞ്ഞെടുക്കും!

ഒടുക്കമവർ മൻ രേ തു കാഹേ ന ധീർ ധരേ എന്ന പാട്ട് തെരഞ്ഞെടുത്തു. 1965ൽ പുറത്തിറങ്ങിയ ചിത്രലേഖയ്ക്കു വേണ്ടി സാഹിർ ലുധിയാൻവി എഴുതി റോഷൻ ഈണമിട്ട ഗാനം. മുഹമ്മദ് റഫിയുടെ ശബ്ദത്തിലുള്ള ഈ ഗാനം തെരഞ്ഞെടുക്കുന്പോൾ അവരിലാർക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല.

ജീവിതത്തിന്‍റെ പാട്ട്

കലുഷിതമായ മനസിന്‍റെ ധ്യാനനിമഗ്നമായ സ്വരമാണ് ഈ പാട്ടിന്. കവി ഗോസ്വാമി തുൾസിദാസിന്‍റെ ഈരടിയിൽനിന്നാണ് സാഹിർ ലുധിയാൻവി ഹിന്ദിയിലെ ഏറ്റവും മികച്ച തത്വചിന്താപരമായ ഗാനത്തിന് പ്രചോദനം കണ്ടെത്തിയത്. ഉറുദു കൂടുതൽ വഴങ്ങിയിരുന്ന, ആ ഭാഷയിൽ കൂടുതൽ എഴുതിയിരുന്ന സാഹിർ എങ്ങനെ ഇത്രയും ശുദ്ധമായ ഹിന്ദി എഴുതി എന്ന് അക്കാലത്ത് ഏറെപ്പേരും വിസ്മയിച്ചിരുന്നു. ചിത്രലേഖയിലേതു പോലുള്ള ഗാനങ്ങൾ എഴുതിയവർ ഹിന്ദിയിൽ വളരെക്കുറവാണെന്ന് കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ ഓർമിക്കുന്നു.
അസ്തമയവേളയിലിരുന്ന് സ്വന്തം മനസിനോടു സംസാരിക്കുന്ന ഭാവമാണ് പാട്ടിന്. അധീരമാകുന്ന മനസിനെ സമാധാനിപ്പിക്കാൻ കവി ഒട്ടും ആയാസപ്പെടുന്നില്ല. മരിക്കുന്പോൾ ഒരാളും ഒപ്പം വരുന്നില്ലയെന്ന സാമാന്യതത്വം പറഞ്ഞാണ് പാട്ട് അവസാനിക്കുന്നതും. സന്ധ്യാരാഗമായ യമൻ അധിഷ്ഠിതമായാണ് റോഷൻ ഈ വരികൾക്ക് ഈണമിട്ടത്.

സരോദിന്‍റെ മധുരസ്വരം

സരോദ്, വയലിൻ, പുല്ലാങ്കുഴൽ, തബല എന്നിവചേർത്ത് പതിഞ്ഞ താളത്തിലാണ് പാട്ടിന്‍റെ തുടക്കം. സരോദ് സൃഷ്ടിക്കുന്ന ഭാവം അനന്യം. അക്കാലത്തെ പ്രശസ്തനായ വീരേന്ദ്ര കുമാർ മാഥൂർ ആണ് പാട്ടിനുവേണ്ടി സരോദ് വായിച്ചത്. യമൻ രാഗത്തിന്‍റെ പതിവുവഴികളിലൂടെയല്ല റോഷൻ പാട്ടിനെ നയിക്കുന്നത്. (യമൻ കല്യാണ്‍ രാഗച്ഛായ പാട്ടിൽ കണ്ടെത്തിയവരും കുറവല്ല). അലങ്കാരങ്ങൾ കുറച്ച് വികാരത്തിന് ആഴംകൂട്ടി ഈണമൊരുക്കുകയായിരുന്നു അദ്ദേഹം. ബാബാ അല്ലാവുദ്ദീൻ ഖാന്‍റെ ഗുരുകുലത്തിൽ പഠിച്ച റോഷന് യമൻ രാഗത്തോടു കൂടുതൽ പ്രതിപത്തിയുണ്ടായിരുന്നു. അസുഖം മൂലം പഠനം പകുതിവച്ചു നിർത്തി അവിടെനിന്നിറങ്ങിയെങ്കിലും ഗുരുജിയുടെ പ്രിയരാഗം റോഷന്‍റെ മനസിലും കുടിയേറി.

മുഹമ്മദ് റഫിയുടെ ആലാപനം വരികൾക്കും ഈണത്തിനും ജീവനേകിയെന്നു നിസ്സംശയം പറയാം. പാട്ടിന് ഇന്നും ലക്ഷക്കണക്കിന് ആരാധകരുണ്ട്. യുട്യൂബിൽ കുവൈറ്റിൽനിന്നുള്ള ഒരു ശ്രോതാവ് എഴുതിയതിങ്ങനെ: ഇപ്പോൾ സമയം പുലർച്ചെ ഒന്നരയാകുന്നു.., ഞാൻ റഫി സാഹിബിനെ കേൾക്കുകയാണ്.
***
പാട്ടിനു പിന്നിൽ ഒരു സംഭവകഥകൂടിയുണ്ട്. റഫിയുടെ മരണശേഷം, 1982ൽ കിഷോർ കുമാർ ടൊറന്േ‍റായിൽ ഒരു സംഗീതപരിപാടി അവതരിപ്പിച്ചു. പ്രിയ സുഹൃത്തിന് ആദരമർപ്പിച്ച് ഈ പാട്ടു പാടിക്കൊണ്ടാണ് കിഷോർ കുമാർ അന്ന് പരിപാടി ആരംഭിച്ചത്. സദസ്സ് നിറഞ്ഞ കൈയടികളോടെ പാട്ടു സ്വീകരിച്ചു.

ഹരിപ്രസാദ്‌