സത്യം പറയാം, ആത്മാഭിമാനികളാകാം
ഒരു കോളജ് കാന്പസിൽ നിന്നുള്ള ഒരു കഥ. പഠിക്കാൻ മിടുക്കരായ വിദ്യാർഥികളായിരുന്നു അവർ നാലുപേരും. എല്ലാ വിഷയങ്ങളിലും അവർ എപ്പോഴും നന്നായി ശോഭിച്ചിരുന്നു. എന്നാൽ കോളജിലെത്തി അധികനാൾ കഴിയുന്നതിനു മുന്പു ജീവിതം ആസ്വദിക്കുന്നതിനായി അവരുടെ ശ്രദ്ധ മുഴുവനും. മദ്യപാനം അവരുടെ ബലഹീനതയായിരുന്നു. രാത്രിയായാൽ കാറിൽ നഗരത്തിലൂടെ ചുറ്റിക്കറങ്ങുന്നതിൽ അവർ രസം കണ്ടെത്തി.

കാന്പസിലെ ഹോസ്റ്റലിലായിരുന്നു അവരുടെ താമസം. ഹോസ്റ്റൽ വാർഡൻ വിദ്യാർഥികൾക്കു സ്വാതന്ത്ര്യം നൽകുന്ന കൂട്ടത്തിലായിരുന്നതുകൊണ്ട് അവിടെ അവർക്കും ആരെയും ഭയപ്പെടേണ്ട കാര്യമില്ലായിരുന്നു. തന്മൂലം പഠനത്തിലെന്നതിനെക്കാൾ ഉഴപ്പിനടക്കുന്നതിന് അവർ കൂടുതൽ സമയം ചെലവഴിച്ചു. അങ്ങനെയിരിക്കുന്പോഴാണു പ്രധാനപ്പെട്ട ഒരു സെമസ്റ്റർ പരീക്ഷ എത്തിയത്. എന്നാൽ ആ പരീക്ഷയുടെ തലേദിവസവും അവർ പാർട്ടി കൂടി മദ്യപിക്കാൻ പോയി. അവർ മടങ്ങിവന്നതാകട്ടെ നേരം വെളുക്കാറായപ്പോഴേക്കും. പിന്നെ ഉറങ്ങാനല്ലാതെ പഠിക്കാൻ അല്പം പോലും സമയം കിട്ടിയില്ല.

രാവിലെ പരീക്ഷയ്ക്കു പോകേണ്ട സമയമായപ്പോൾ അവർക്കാകപ്പാടെ അങ്കലാപ്പായി. പരീക്ഷ എഴുതിയാൽ തോൽക്കുമെന്നു തീർച്ചയായിരുന്നു. തന്മൂലം പരീക്ഷ മാറ്റിവയ്ക്കുന്നതിനുള്ള വഴികൾ അവർ ആലോചിച്ചു. അപ്പോൾ അവരിലൊരാൾ ഒരു നിർദേശം മുന്നോട്ടുവച്ചു. അത് ഇപ്രകാരമായിരുന്നു. ‘പ്രഫസറോടു നടന്ന കാര്യം പറയാം. ഒരു പക്ഷേ അദ്ദേഹം നമ്മുടെ സാഹചര്യം മനസിലാക്കി നമ്മെ സഹായിക്കാതിരിക്കില്ല.’

എന്നാൽ സത്യം പറഞ്ഞൽ രക്ഷപെടാൻ സാധ്യമല്ലെന്നായിരുന്നു മറ്റു മൂന്നുപേരുടെ നിലപാട്. പ്രഫസർ കർക്കശക്കാരനായതുകൊണ്ട് അദ്ദേഹം അല്പം പോലും ദാക്ഷിണ്യം കാണിക്കുകയില്ലെന്നു അവർ വാദിച്ചു. അതേത്തുടർന്ന് ആ മൂന്നുപേരിലൊരാൾ ഒരു ബുദ്ധി ഉപദേശിച്ചു. അതിപ്രകാരമായിരുന്നു: "നമ്മൾ ഒരു കല്യാണപ്പാർട്ടിയിൽ പങ്കെടുക്കാൻ പോയെന്നും രാത്രിയിൽ ലേറ്റായി മടങ്ങി വരുന്പോൾ നമ്മുടെ കാറിന്‍റെ ടയർ ഫ്ലാറ്റായെന്നും തന്മൂലം മടങ്ങി വന്നപ്പോൾ നേരം വെളുത്തെന്നും അതുകൊണ്ട് അല്പം പോലും പഠിക്കാൻ സാധിച്ചില്ലെന്നും നമുക്കു പറയാം. നമുക്കു നന്നായിട്ട് അഭിനയിക്കാൻ സാധിച്ചാൽ തീർച്ചയായും പ്രഫസർ നമ്മെ വിശ്വസിക്കാതിരിക്കില്ല. അപ്പോൾ അദ്ദേഹം നമുക്കുവേണ്ടി അടുത്തൊരു ദിവസം പരീക്ഷ നടത്താൻ സമ്മതിച്ചേക്കും.'

സത്യം പറയാമെന്നു വാദിച്ച ആൾ ഒഴികെ മറ്റു രണ്ടു പേർക്കും സ്വീകാര്യമായിരുന്നു ഈ നിർദേശം. മറ്റു പോംവഴികളൊന്നുമില്ലാതിരുന്നതുകൊണ്ട് ആ വിദ്യാർഥിയും അവസാനം മറ്റുള്ളവരുടെ തീരുമാനം അംഗീകരിച്ചു.

പരീക്ഷയുടെ അല്പസമയം മുൻപ് അവർ നാലുപേരും പ്രഫസറുടെ അരികിലെത്തി അവരുടെ കഥ പറഞ്ഞു. അദ്ദേഹം വേഗം അവരുടെ പരീക്ഷ മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചു. അപ്പോൾ വലിയൊരു വിജയം നേടിയ പ്രതീതിയായിരുന്നു അവർക്ക്. തങ്ങളുടെ ബുദ്ധിയോർത്ത് അവർ സ്വയം പ്രശംസിക്കുകയും ചെയ്തു.

മാറ്റിവച്ച പരീക്ഷയ്ക്കുവേണ്ടി അവർ നന്നായി പഠിച്ചു. അവർ പരീക്ഷയ്ക്കു ചെന്നപ്പോൾ അവരെ വെവ്വേറെ മുറികളിലിരുത്തി അവർക്കു ചോദ്യക്കടലാസ് നല്കി. അതിൽ രണ്ടു ചോദ്യങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ഒന്ന്- നിങ്ങളുടെ പേര് എന്താണ് ? രണ്ട് - നിങ്ങളുടെ കാറിന്‍റെ ഏതു ടയറാണ് പഞ്ചറായത്‍? ഈ ചോദ്യങ്ങൾ കണ്ട വിദ്യാർഥികളുടെ മനോനില നമുക്ക് ഊഹിക്കാവുന്നതല്ലേയുള്ളൂ. ഈ വിദ്യാർഥികൾ പിന്നീട് എങ്ങനെയായിരിക്കും തങ്ങളുടെ പ്രഫസറെ അഭിമുഖീകരിച്ചതെന്നും നമുക്കു ഭാവന ചെയ്യാവുന്നതല്ലേയുള്ളൂ. അവരിലാർക്കെങ്കിലും അന്നു തങ്ങളുടെ പ്രഫസറുടെ മുഖത്തുനോക്കുവാൻ വേണ്ട ധൈര്യമുണ്ടാകുമായിരുന്നോ‍?
വിദ്യാർഥികൾ അവരുടെ സമയം ഉഴപ്പിക്കളഞ്ഞത് ഒരിക്കലും ശരിയായിരുന്നില്ല. എന്നാൽ അക്കാര്യം അവർ സമ്മതിക്കുവാൻ തയാറായിരുന്നെങ്കിൽ ഇതുപോലെ ഒരു നിസഹായാവസ്ഥ അവർക്കു നേരിടേണ്ടി വരുമായിരുന്നോ‍? നമ്മുടെ ജീവിതത്തിൽ സത്യം പറയേണ്ട സാഹചര്യങ്ങൾ ചിലപ്പോൾ വലിയ ബുദ്ധിമുട്ടുകൾ സൃഷ്‌ടിച്ചേക്കാം. എങ്കിൽപ്പോലും എപ്പോഴും സത്യം പറയുന്നതാണ് ഏറെ അഭികാമ്യം- സത്യം പറയുന്നതുവഴി നമ്മുടെ ആത്മാഭിമാനം നാം വർധിപ്പിക്കുന്നതോടൊപ്പം നാം നമ്മെത്തന്നെ കളങ്കപ്പെടുത്താതിരിക്കുക കൂടിയല്ലേ ചെയ്യുന്നത്‍്?
സത്യം പറയുവാൻ നമുക്കു സാധിക്കണമെങ്കിൽ ആദ്യം നാം സത്യത്തെ സ്നേഹിക്കണം. അതുപോലെ സത്യസന്ധമായ രീതിയിൽ നാം ജീവിക്കുകയും വേണം. അല്ലാതിരുന്നാൽ നാം അറിയാതെതന്നെ നമ്മിൽനിന്നു പുറത്തുവരുന്നതു കള്ളമായിരിക്കും.

സത്യം പറയുന്ന കാര്യത്തിൽ നമ്മിൽ പലർക്കും വലിയ നിർബന്ധമില്ലെന്നു പറഞ്ഞാൽ അത് വലിയ അതിശയോക്തിയാവില്ല. കാരണം, സത്യത്തിൽ വെള്ളം ചേർക്കുന്ന കാഴ്ച നാം സാധാരണ കാണുന്നതാണല്ലോ.

ചെക്ക് റിപ്പബ്‌ളിക്കിൽ ജനിച്ച നോവലിസ്റ്റും ചിന്തകനുമായ ഫ്രാൻസ് കാഫ്ക (1883-1924) എഴുതുന്നു: ‘വളയ്ക്കരുത്; വെള്ളം ചേർക്കരുത്; യുക്തിപൂർണമാക്കാൻ നോക്കരുത്; സ്ഥലകാല ഫാഷനനുസരിച്ചു സ്വന്തം ആത്മാവിനെ എഡിറ്റു ചെയ്യാൻ ശ്രമിക്കരുത്.' കാഫ്ക പറയുന്നതു കലയും സാഹിത്യവും സംബന്ധിച്ചാണെങ്കിലും നമ്മുടെ ജീവിതത്തിൽ അദ്ദേഹം പറയുന്ന ഈ കാര്യങ്ങൾ ഓർമിക്കുന്നതു നല്ലതാണ്.

ജീവിതത്തിലെ ചില നേട്ടങ്ങൾക്കുവേണ്ടി നമ്മുടെ ആത്മാവിനെ എഡിറ്റു ചെയ്തു സത്യത്തിൽ വെള്ളം ചേർക്കുവാനുള്ള പ്രലോഭനം നമുക്കുണ്ടാകാം. അങ്ങനെയുള്ള പ്രലോഭനത്തെ നേരിടുവാൻ നമുക്കു സാധിച്ചാൽ നമുക്കെപ്പോഴും തല ഉയർത്തി നടക്കുവാൻ സാധിക്കും. അതുപോലെ ആരുടെയും മുൻപിൽ ലജ്ജിക്കേണ്ടിവരികയുമില്ല.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ