അലങ്കാരങ്ങളിൽ റീത്തുകളും
ഈ അടുത്തകാലംവരെ ഒരു നക്ഷത്രവിളക്കും ഒരു ക്രിസ്മസ് ട്രീയും പുൽക്കൂടും കൊണ്ട് ഒരുക്കങ്ങൾ പൂർത്തിയാകുമായിരുന്നു. ഇന്നും ഇതുകൊണ്ടുമാത്രം തൃപ്തിപ്പെടുന്നവരാണ് നമ്മളിൽ അധികം പേരും. വേറെയും ചില പുതുമകൾ ക്രിസ്മസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഉണ്ട്. അതിൽ ഒന്നാണ് മുൻവാതിലിൽ തൂക്കിയിടുന്ന ക്രിസ്മസ് റീത്ത്. മലയാളികളും ഇത് ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. പക്ഷേ, ഇതിന്‍റെ പിന്നിലുള്ള ആചാരങ്ങളോ അനുഷ്ഠാനങ്ങളോ ഒന്നും നമ്മൾ തിരക്കാറില്ല. ഇവിടങ്ങളിൽ സാധാരണയായി കണ്ടുവരുന്നത് എവർഗ്രീൻ ഇലകളും പൈൻകോണുകളും ഡ്രൈ ഫ്രൂട്സും നട്സും മറ്റും ഇടകലർത്തി വട്ടത്തിൽ കോർത്തിണക്കിയ ഒന്നാണ്. ഇതാണ് ക്രിസ്മസ് ഡോർ റീത്ത്. ഇതുകൂടാതെ പൂക്കളും തണ്ടുകളും മാത്രമായിട്ടുള്ളതും കാണാം. ഇത്തരത്തിലുള്ളതെല്ലാം ഇപ്പോൾ കടകളിൽ വാങ്ങാൻ കിട്ടും. \

റീത്തുകളുടെ ചരിത്രം ബി.സി 776 മുതൽക്കുണ്ട്. അന്ന് ഗ്രീസിലും റോമിലും ഒളിന്പിക്സുകളിൽ ജയിച്ചുവരുന്നവർക്ക് ലോറൽ ഇലകൾകൊണ്ട് ഉണ്ടാക്കിയ ഒരു വളയം വിജയത്തിന്‍റെ കിരീടമായി അവരെ അണിയിക്കുമായിരുന്നു. ഇത് അവർ കളയാതെ ഏറെനാൾ ട്രോഫി സൂക്ഷിക്കുന്നതുപോലെ ഭിത്തിയിൽ തൂക്കിയിടുമായിരുന്നു. ഇതാണ് ലോറൽ റീത്ത്. ആ കാലത്ത് സ്ഥാനമാനങ്ങളെ കാണിക്കുന്ന നിയമപാലകന്മാർ റോമിലും ഗ്രീസിലും ഓക്കു മരത്തിന്‍റെ ഇലകൾകൊണ്ടുള്ള ഒരു വളയമായിരുന്നു ഉപയോഗിച്ചിട്ടുള്ളത്. ഇവരുടെ അറിവിനെയും ബുദ്ധിയെയും സൂചിപ്പിക്കുന്നതാണത്രേപിന്നെ ഇത്. ഗോളാകൃതിയിൽ ആയതിനാൽ ആദിയും അന്തവും ഇല്ലാത്തത് എന്നർഥം. ഈ കാര്യം ചൈനക്കാരും ഈജിപ്തുകാരും ഹെബ്രായക്കാരും മാനിച്ചിരുന്നു. പണ്ട് ഇത് ചിലർ അവരുടെ വാതിൽക്കൽ സ്വന്തം വീട്ടിലെ പൂക്കൾ ഉപയോഗിച്ച് റിംഗുകൾ ഉണ്ടാക്കിയിടുമായിരുന്നു. അത് ഓരോ വീടിന്‍റെയും അടയാളമായി കരുതിയിരുന്നു. ഈ രീതികളൊക്കെയാണ് 19-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ ചുവപ്പും പച്ചയും കലർത്തിയുള്ള റീത്തുകൾ ഉപയോഗിക്കാൻ തുടങ്ങിയത്.

ആദ്യകാലത്ത് കിഴക്കൻ‍ യൂറോപ്പിൽ എവർഗ്രീൻ ഇലകൾകൊണ്ട് കോർത്തിണക്കിയ ഒരു വലിയ മാല നടുമുറ്റത്തുവച്ച് കത്തിച്ച് ചുറ്റിനും ഇരുന്ന് തീ കായുമായിരുന്നു. വൈദ്യുതിയോ മെഴുകോ ഒന്നും ഇല്ലാത്ത കാലമായിരുന്നു. പിന്നീടാണു ക്രിസ്മസുമായി ബന്ധിപ്പിക്കപ്പെട്ട ആദ്യത്തെ റീത്ത് ഉണ്ടാക്കിയത്. 1839ൽ ജോഹാൻ ഹിന്‌‌റിക് എന്ന ഒരു പുരോഹിതൻ പാവപ്പെട്ട കുട്ടികൾക്കായി ജർമനിയിലെ ഹാംബർഗിൽ ഒരു അനാഥാലയം നടത്തിയിരുന്നു. അവർക്ക് ക്രിസ്മസിനെപ്പറ്റി വലിയ അറിവൊന്നും ഇല്ലായിരുന്നതിനാൽ അദ്ദേഹം ഒരു വലിയ കുതിരവണ്ടിച്ചക്രം മുറിയിൽ കൊണ്ടുവന്നു. ഇതിന്‍റെ നാലു ഭാഗത്തായി ഓരോ മെഴുകുതിരി വച്ചു. ക്രിസ്മസിന് തൊട്ടുമുന്പുള്ള നാല് ഞായറാഴ്ചകളിൽ പ്രാർഥനാസമയത്ത് ഓരോ മെഴുകുതിരി കത്തിക്കും. അങ്ങനെ മൂന്നാം ഞായറാഴ്ചയുടെ അവസാനം ക്രിസ്മസിന്‍റെ അന്ന് അവസാനത്തെതും കത്തിച്ച് കുട്ടികൾ ക്രിസ്മസ് ആഘോഷിക്കുമായിരുന്നു. പിന്നീട് 1860ൽ എവർഗ്രീൻ ഇലകൾ ഈ ചക്രത്തിനു മോടികൂട്ടാൻ വച്ചുകെട്ടുമായിരുന്നു. അതാണ് ആദ്യത്തെ റിലീജിയൻ റീത്ത് - ഇതാണ് അഡ്വന്‍റ് റീത്ത്.

ഇതു പിന്നെ ഒരു ജർമൻ ക്രിസ്മസ് പാരന്പര്യം ആയി മാറി. കാലക്രമേണ മറ്റു ക്രിസ്തുമത വിശ്വാസികളും ഈ പതിവ് തുടർന്നു. പിന്നെ പള്ളികളിലും ഇത്തരം റീത്തുകൾ കണ്ടുതുടങ്ങി. കത്തോലിക്കാ പാരന്പര്യ പ്രകാരം മൂന്ന് മെഴുകുതിരി വയലറ്റ് നിറത്തിലും അവസാനത്തേത് റോസ് നിറത്തിലും ആയിരുന്നു. അങ്ങനെ ഇത് ക്രിസ്മസുമായി ബന്ധപ്പെട്ട ഒരു അലങ്കാരവസ്തുവായി മാറി. അലങ്കാരവസ്തു മാത്രമല്ല ഇത് അവസാനിക്കാത്ത ജീവന്‍റെ ഒരു പ്രതീകമായി മാറി.
റീത്തുകൾ ക്രിസ്മസിന്‍റെ സമയത്ത് മാത്രമല്ല ഉണ്ടാക്കുന്നത്. ഇത് ഓരോ അവസരങ്ങൾക്കുപറ്റിയതും ഉണ്ട്. പോളണ്ടിലും അതിന്‍റെ ചുറ്റുമുള്ള സ്ഥലങ്ങളിലും കൃഷി നടത്തി ജീവിക്കുന്നവർ അവരുടെ വിളവെടുപ്പിനുശേഷം കിട്ടുന്ന ഫലങ്ങൾക്കായി ദൈവത്തോടു നന്ദി അർപ്പിക്കാൻവേണ്ടി ഗോതന്പ് കതിരുകളും മറ്റു ഫലങ്ങളും ചേർത്ത് ചുവപ്പും വെള്ളയും നിറമുള്ള നൂൽകൊണ്ട് നെയ്തെടുക്കുന്ന റീത്താണ് ഹാർവെസ്റ്റ് റീത്ത്. ചിലർ ഒലിവുകൊണ്ടും ഇതുണ്ടാക്കും. ഇവ പള്ളിയിൽ കൊണ്ടുപോയി പുരോഹിതനെക്കൊണ്ട് വെഞ്ചരിപ്പിച്ചശേഷം അവർ അത് വീട്ടിൽ കൊണ്ടുപോയി തൂക്കിയിടും. അമേരിക്കയിൽ ഇത് താങ്ക്സ് ഗിവിംഗ് ഹോളിഡേ ആയി ഇപ്പോൾ കൊണ്ടാടുന്നുണ്ട്.

ഇനി മറ്റൊരുതരം റീത്താണു തോട്ടത്തിലോ മുറ്റത്തോ തൂക്കിയിടുന്നത്. ഇതിനെ ഗാർഡൻ റീത്ത് അല്ലെങ്കിൽ ഒൗട്ട്ഡോർ റീത്ത് എന്നു വിളിക്കും. ഇതിൽ അധികവും പൂക്കളും ഇലകളും ആണ്. ഇനി മുറിക്കുള്ളിൽ ഭിത്തിയിൽ തൂക്കിയിടാനായി ഉപയോഗിക്കുന്ന ഒന്നാണ് സിൽക്ക് റീത്ത്. പല ഇനത്തിൽപ്പെട്ട പട്ടുതുണികൾ റിബണ്‍ പോലെ വെട്ടിയെടുത്താണ് ഇത് തയാറാക്കുന്നത്. ഇത് വെറുതെ അലങ്കാരത്തിനായിട്ടുള്ളതു മാത്രമാണ്. ഇനി മേശമേൽ വച്ച് അലങ്കരിക്കാനുള്ളതാണ് ടേബിൾ ടോപ് റീത്ത്. ഇതിൽ പൂക്കൾ, കായ്കനികൾ എന്നിവയെല്ലാം കാണും. ഇത് ഒരു പൂവ് അറേഞ്ച്മെന്‍റ് പോലെയാണ്. അതും വട്ടത്തിലായിരിക്കും.

ഇനി മെക്സിക്കോയിലും മറ്റു പലയിടത്തും കാണുന്ന ഒന്നാണ് സ്പൈസ് റീത്ത്. ഇത് സാധാരണ അടുക്കളയിലാണ് തൂക്കിയിടുന്നത്. ഇതിൽ പ്രധാനമായി ഉണക്കമുളകാണുള്ളത്. ഇതിനിടെ വലിയ പട്ടയുടെ കഷണങ്ങളും വെളുത്തുള്ളിയും കോർത്തിണക്കും. അടുക്കളയിലെ സംതൃപ്തിയെ കാണിക്കുന്നവയാണ്. ചുരുക്കിപ്പറഞ്ഞാൽ അടുക്കളയിലെ ഐശ്വര്യമാണിത്.
ഇനി ഇതുവരെ പറഞ്ഞ കാര്യങ്ങളിൽ ഒന്നും ഒരു ബന്ധവും ഇല്ലാത്ത ഒരുതരം റീത്തുണ്ട്. മരണസമയത്തും ഓർമസമയത്തും മരിച്ചവരെ ആദരിക്കാൻ വേണ്ടി മാത്രം ഉപയോഗിക്കുന്നവ ഫ്യൂണറൽ ആൻഡ് മെമ്മോറിയൽ റീത്ത്. അതായത് മരണത്തെ അതിജീവിക്കാനുള്ളത്. സാധാരണ ഇതിന് വെള്ള പൂക്കളാണ് ഉപയോഗിക്കുന്നത്. ഇതിന് ഇവിടെ പുഷ്പചക്രം എന്നും പറയും.

ഓമന ജേക്കബ്