പ്രാർഥനയും സാന്ത്വനവുമാകുന്ന പാട്ട്
ഓഖി വീശിയെറിഞ്ഞുപോയ കടുത്ത സങ്കടങ്ങൾക്കും ദുരിതങ്ങൾക്കും അറുതിയായിട്ടില്ല. കൊടുങ്കാറ്റിനെ ഇളംകാറ്റുകൊണ്ട് എതിരിടുകവയ്യെന്നുറപ്പ്. എന്നാൽ അങ്ങകലെ വിയന്നയിൽ ഒരു മലയാളി വൈദികൻ ഇളംകാറ്റുപോലുള്ള സംഗീതംകൊണ്ട് കേരളത്തിലെ കാറ്റുതകർത്ത കടലോരത്തിന്‍റെ കണ്ണീരൊപ്പാനുള്ള ശ്രമത്തിലാണ്. ജനുവരിയിൽ അവിടെയൊരു സംഗീതവിരുന്നൊരുങ്ങും. അതിൽനിന്നുള്ള വരുമാനം മരണവും ദുരിതവും വീശിയ കടലോരവാസികളുടെ കൈകളിലെത്തും. കലകൾ സമൂഹത്തിനുവേണ്ടിയാണെന്ന് ഉറച്ചുവിശ്വസിക്കുന്ന ഫാ. വിൽസണ്‍ മേച്ചേരിലാണ് തങ്ങളാൽ കഴിയുന്നതാകട്ടെ, അത്രയെങ്കിലും പ്രചോദനമാകട്ടെ എന്ന പ്രാർഥനയുടെ, സാന്ത്വനത്തിന്‍റെ ശ്രുതിപ്പെട്ടി തുറക്കുന്നത്.

പ്രവർത്തനമേഖല കേരളമല്ലെങ്കിലും ഫാ. വിൽസണ്‍ മേച്ചേരിൽ പാട്ടിഷ്ടപ്പെടുന്ന മലയാളികൾക്കു സുപരിചിതനാണ്. അദ്ദേഹം പാടിയ ഒരു പാട്ട് ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് ലക്ഷക്കണക്കിനുപേർ കേട്ട ചരിത്രമുണ്ട്. അല്ല, കേട്ട ചരിത്രമല്ല, കേൾക്കുന്ന വർത്തമാനം. ആ കഥയിലേക്കു വരാം.

വിണ്ണിന്‍റെ വരദാനം

കഴിഞ്ഞ സെപ്റ്റംബർ 27ന് ഫാ. വിൽസന്‍റെ സഹോദരി മുത്തെന്ന വിന്നിയുടെ മനസ്സമതച്ചടങ്ങായിരുന്നു. പരിപാടിയോടനുബന്ധിച്ച് ചെറിയൊരു ഗാനമേളയും ഒരുക്കി. ഗായകർ ഒട്ടേറെപ്പേരുണ്ട് അച്ചന്‍റെ സുഹൃത്തുക്കളായി. വേദിയിൽ അച്ചൻ ഒരു പാട്ടുപാടണമെന്ന് എല്ലാവർക്കും നിർബന്ധം. അദ്ദേഹം നന്നായി പാടുമെന്ന് അവർക്കറിയാം. ചടങ്ങിന്‍റെ തിരക്കുകൾക്കിടയിലും അച്ചൻ വേദിയിലെത്തി ഒരു പാട്ടുപാടി- സർഗത്തിലെ സംഗീതമേ, അമര സല്ലാപമേ എന്ന പാട്ട്. എല്ലാവരും അതുകേട്ട് അഭിനന്ദിച്ചു. പിന്നീടതേക്കുറിച്ച് പ്രത്യേകിച്ച് ഓർക്കേണ്ട കാര്യമില്ല. കല്യാണത്തിന്‍റെ തിരക്കുകളിലേക്കു വീണ്ടും കടന്നു.

നാലഞ്ചു ദിവസം കഴിഞ്ഞതോടെ ചിത്രം മാറി. അച്ചന്‍റെ പാട്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തു. വൈറലായി. ഇതുവരെ ഒരു യുട്യൂബ് ചാനലിൽ മാത്രം ഏഴുലക്ഷത്തോളം തവണ അത് പ്ലേ ചെയ്യപ്പെട്ടുകഴിഞ്ഞു. ഒരു യുവ വൈദികൻ തിരുവസ്ത്രമണിഞ്ഞ് സിനിമാപ്പാട്ടു പാടുന്നു എന്ന കൗതുകം മാത്രമായിരുന്നില്ല പാട്ടു വൈറലായതിനു പിന്നിൽ. അദ്ദേഹമത് എത്ര മധുരമായി, സൂക്ഷ്മമായി പാടി എന്നതുകൂടിയായിരുന്നു. യുട്യൂബിലും ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും ഫാ. വിൽസണ്‍ മേച്ചേരിൽ എംസിബിഎസ് ഇപ്പോഴും മിന്നിത്തിളങ്ങുന്ന താരമാണ്.
ഇവിടെ ഓർക്കേണ്ട മറ്റൊന്നുണ്ട്- ഒരൊറ്റ പ്രകടനംകൊണ്ടുവന്ന തിളക്കമല്ല അദ്ദേഹത്തിന്‍റേത്. ആ പാട്ടിനു പിന്നിൽ അദ്ദേഹത്തിന്‍റെ ദീർഘനാളത്തെ സംഗീതസപര്യയുടെ ശക്തിയുണ്ട്..., പ്രതിഭയുടെ കയ്യൊപ്പുണ്ട്... വിശ്വാസത്തിന്‍റെ സുഗന്ധവുമുണ്ട്.

ജീവരക്തംപോലെ

സൈനികനായിരുന്ന മേച്ചേരിൽ സേവ്യറിന്‍റെയും ലില്ലിക്കുട്ടിയുടെയും മകനായി 1980ൽ പള്ളിപ്പുറത്താണ് ഫാ. വിൽസണ്‍ ജനിച്ചത്. ചെറുപ്പത്തിൽ അമ്മവീട്ടിൽനിന്നായിരുന്നു പഠനം. പഠിച്ചു വലിയ മാർക്കു വാങ്ങിയില്ലെങ്കിലും ദിവസേന മുടക്കംകൂടാതെ പ്രാർഥിക്കണമെന്നും അതിരാവിലെ പള്ളിയിൽ പോകണമെന്നും വല്യമ്മച്ചിക്കു നിർബന്ധമാണ്. പ്രാർഥനാഗീതങ്ങളാണ് കുഞ്ഞു വിൽസന്‍റെ ഹൃദയത്തിൽ സംഗീതത്തിന്‍റെ മുത്തുമാല കോർത്തത്. പള്ളിപ്പുറം സെന്‍റ് മേരീസ് ഫൊറോന പള്ളിയും പ്രൈമറി സ്കൂളും പട്ടാര്യ സമാജം ഹൈസ്കൂളും ആ സംഗീതത്തെ മിനുക്കി. പള്ളി ക്വയറിൽ ശബ്ദംകൊണ്ട് പിൻനിരയിൽനിന്ന് മുന്നിലേക്കെത്തി. സ്കൂളിലെ അധ്യാപികമാരായിരുന്ന കുഞ്ഞുമോൾ, തുളസി, പള്ളിയിൽ അന്നു കൊച്ചച്ചനായിരുന്ന ഫാ. തദേവൂസ് അരവിന്ദത്ത്, സിസ്റ്റർമാർ എന്നിങ്ങനെ ഒരുപാടുപേരുണ്ട് വിൽസണ് പിന്തുണ നൽകിയവരിൽ. പ്രാർഥനയും പാട്ടും ജീവിതത്തിന്‍റെ ഭാഗമാക്കി മുന്നോട്ടു പോകന്നതിനിടെ ഏഴാം ക്ലാസിൽവച്ചാണ് വിശുദ്ധ ഡോണ്‍ ബോസ്കോയുടെ ജീവചരിത്രം വായിക്കാനിടയായത്. അതിൽനിന്നു ലഭിച്ച ആത്മീയചൈതന്യം വിൽസണെ എംസിബിഎസ് ദിവ്യകാരുണ്യസഭയിലെത്തിച്ചു.
സെമിനാരിയിലും സംഗീതം ദൈവാനുഗ്രഹത്തിന്‍റെ രൂപത്തിലെത്തി. അന്നവിടെ ഡയറക്ടറായിരുന്ന ഫാ. കുര്യാക്കോസ് മൂഞ്ഞേലി വിൽസന്‍റെ അഭിരുചി മനസിലാക്കി. സംഗീതജ്ഞൻകൂടിയായ അദ്ദേഹം ഇല്ലാത്ത സമയമുണ്ടാക്കി വിൽസണ്‍ ഉൾപ്പെടെ മൂന്നുപേർക്ക് വർണംവരെ അഭ്യസിപ്പിച്ചു. (അന്ന് ഒപ്പമുണ്ടായിരുന്ന ഫാ. മാത്യൂസ് പയ്യപ്പിള്ളി ഇപ്പോൾ തിരുവനന്തപുരം കലാഗ്രാമത്തിന്‍റെ ഡയറക്ടറാണ്).

ബാംഗളൂർ ജീവാലയ ഇൻസ്റ്റിറ്റ്യൂട്ടിലെ ഫിലോസഫി പഠനകാലത്തും വിൽസന്‍റെ സംഗീതത്തിനൊപ്പം സഭ ചേർന്നുനിന്നു. വയലിനിസ്റ്റായ ഡോ. രഘുറാമിന്‍റെ കീഴിൽ പഠിക്കാൻ അവസരംകിട്ടി.

ഇന്‍റർ സെമിനാരി മീറ്റുകളിൽ ലളിതസംഗീതത്തിനും ഭക്തിഗാനത്തിനുമെല്ലാം വിൽസണ്‍ ഒട്ടേറെ സമ്മാനങ്ങൾ നേടി. വ്രതവാഗ്ദാന സമയത്ത് സംഗീതത്തിൽ ഉപരിപഠനത്തിനു താത്പര്യമുണ്ടോ എന്ന് സഭാധികാരികൾ ചോദിച്ചു. വിൽസണ്‍ സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് സ്വാതിതിരുനാൾ സംഗീത കോളജിലായിരുന്നു പഠനം. ബിരുദവും ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് സഭയുടെ മാഗസിനുകളുടെ ചുമതല വഹിച്ച് കുറച്ചുകാലം കേരളത്തിലുണ്ടായിരുന്നു.

അങ്ങനെയിരിക്കെയാണ് സംഗീതസംവിധായകൻ ജെറി അമൽ ദേവുമായി പരിചയത്തിലാകുന്നത്. അദ്ദേഹത്തോടൊപ്പം ഏതാനും ഭക്തിഗാന ആൽബങ്ങൾ ചെയ്തിരുന്നു. സംഗീതത്തെ അല്പംകൂടി ഗൗരവമായി എടുത്തുകൂടേ എന്നു ചോദിച്ച് വിദേശത്ത് കൂടുതൽ പഠനത്തിനുള്ള സാധ്യതകൾ തേടിയത് ജെറി അമൽ ദേവാണ്. അങ്ങനെ ബീഥോവന്‍റെ നാട്ടിൽ, വിയന്ന യൂണിവേഴ്സിറ്റിയിൽ സംഗീത പഠനത്തിനെത്തി. വിയന്ന അതിരൂപതയിലെ ഒരു പള്ളിയിൽ കൊച്ചച്ചനുമാണ് ഫാ. വിൽസണ്‍ മേച്ചേരിൽ ഇപ്പോൾ.

ഗ്രാമി അവാർഡ് ജേതാവും വയലിനിസ്റ്റുമായ മനോജ് ജോർജിനൊപ്പം ചേർന്ന സംഗീത പരിപാടികൾ, ഗായകൻ ജി. വേണുഗോപാലിനൊപ്പം നടക്കാനിരിക്കുന്ന വേണുഗീതം ഷോ തുടങ്ങി ഫാ. വിൽസന്‍റെ സംഗീതയാത്രകൾ സജീവമാണ്. സോഷ്യൽ മീഡിയയിൽ വൈറലാവുകയും ടിവി ചാനൽ ഷോയിൽ പങ്കെടുക്കുകയും ചെയ്തതോടെ എല്ലാവരും തിരിച്ചറിഞ്ഞുതുടങ്ങി.

പുൽക്കൂടിന്‍റെ പാട്ട്

കുഞ്ഞുനാളിൽ പുൽക്കൂടിനു മുന്നിൽനിന്നു പാടാറുള്ള പാട്ട് ഫാ. വിൽസണ്‍ മേച്ചേരിൽ മറക്കുന്നില്ല. യഹൂദിയായിലേ എന്നു തുടങ്ങുന്ന ആ ഗാനം ആലപിക്കുന്പോൾ ദേവനാദത്തിന്‍റെ അനുഭൂതി മനസിൽ നിറയും. ബത്്‌ലഹേമിൽ നേരിട്ടെത്തിയപ്പോൾ ഉള്ളുനിറച്ചതും പാട്ടിന്‍റെ വർണരാജികൾതന്നെ... കലയിലൂടെ ലഭിക്കുന്ന നന്മ സമൂഹത്തിലെ നിരാലംബരിലേക്ക് തിരികെ നൽകാനാണ് താൻ ശ്രമിക്കുന്നതെന്ന് ഫാ. വിൽസൺ പറഞ്ഞു. അദ്ദേഹത്തിന്‍റെ സ്വരത്തിൽ ആ കടമ ശ്രുതിചേരുന്നു.

ഹരിപ്രസാദ്‌