സമകാലിക നാഡീരോഗങ്ങൾ; പരിഹാരമുണ്ട്
മനുഷ്യശരീരത്തിലെ മുഴുവൻ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്ന അവയവമാണ് മസ്തിഷ്കം. ശരീരത്തിലെ ഓരോ പ്രവർത്തനവും തലച്ചോറിലെ ഓരോ വ്യത്യസ്ത ഭാഗങ്ങളാണ് നിയന്ത്രിക്കുന്നത്. ഇതിനെ ബാധിക്കുന്ന പലതരം രോഗങ്ങൾ നമുക്കിടയിലുണ്ട്.

പക്ഷാഘാതം, മറവിരോഗങ്ങൾ, അപസ്മാരം, പാർക്കിൻസണ്‍ രോഗം, ന്യൂറൊപ്പതികൾ എന്നിവയും നാഡീവ്യൂഹത്തെ ബാധിക്കുന്ന രോഗാണുബാധകളുമാണ് ഇവയിൽ പ്രധാനം.
മരണകാരണമാകുന്ന അസുഖങ്ങളിൽ ലോകത്തിൽ മൂന്നാം സ്ഥാനമാണ് പക്ഷാഘാതം (സ്ട്രോക്ക്) എന്ന രോഗത്തിന്. ഈ സ്ഥിതിവിശേഷത്തിൽ തലച്ചോറിലെ ഏതു ഭാഗത്തിനാണ് അപകടം സംഭവിച്ചത് എന്നതനുസരിച്ച് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങൾക്ക് പ്രവർത്തന തകരാർ സംഭവിക്കും. ഇത് കൈകാലുകൾക്കാവാം, കാഴ്ചശക്തിയാവാം, സ്പർശന-ഘ്രാണ ശക്തികൾക്കാവാം മൂത്രവിസർജന പ്രക്രിയയ്ക്കോ പെരുമാറ്റത്തിലോ ഉള്ള മാറ്റങ്ങളാകാം. പക്ഷാഘാതമെന്നത് തലച്ചോറിലേക്ക് ആവശ്യാനുസരണം രക്തം കിട്ടാതിരിക്കുന്ന അവസ്ഥയാണ്. അങ്ങനെ വരുന്പോൾ അവയവത്തിനുള്ളിലെ കോശങ്ങൾക്ക് കേട് സംഭവിക്കുകയോ സ്ഥിരം പ്രവർത്തനം നിലയ്ക്കുകയോ ചെയ്യുന്നു. സ്ഥിരം പ്രവർത്തനം നിലച്ചാൽ അത് ഇന്നുള്ള ഏറ്റവും നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചാൽപോലും തിരികെ പ്രവർത്തിപ്പിക്കാൻ സാധ്യമല്ല. ഇങ്ങനെയുള്ള സ്ഥിതിവരാതിരിക്കാൻ കോടാനുകോടി ജനങ്ങൾ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ ദിവസേന കഴിക്കുന്നു. ഹൃദയാഘാതത്തിന്‍റെ പ്രതിരോധത്തിനും ഏറെക്കുറെ ഇതേ മരുന്നാണ് ഉപയോഗിക്കുന്നത്.

ലോകജനതയുടെ ശരാശരി പ്രായം കൂടിവരുന്നതിനാൽ ഉയർന്ന പ്രായപരിധിയിൽ ഉണ്ടാകാവുന്ന അസുഖങ്ങൾ നമ്മുടെ ഇടയിൽ കൂടിവരുന്നു. ഇതിൽ ചിലത് മസ്തിഷ്കത്തിന്‍റെ ചുരുക്കങ്ങൾ കൊണ്ടുണ്ടാകാവുന്നതാണ്. ചുരുങ്ങൽ എന്നുദ്ദേശിക്കുന്നത് ആകാരത്തിൽ മാത്രമല്ല പ്രവർത്തനത്തിലുള്ള ചുരുങ്ങലും കൂടിയാണ്. ഓർമശക്തിയുള്ള കുറവായാണ് ഏറ്റവും സാധാരണയായി കാണാറ്. ഓർമ പലതലങ്ങളിലാണുള്ളത്. പഴയത്, പുതിയത്, അതിനൂതനം. ഇതിൽ പഴയകാല ഓർമകൾ പല അസുഖങ്ങളെയും മറികടന്ന് മായാതെ നിൽക്കാറുണ്ട്. അതിനൂതനമായത് അഥവാ ഏറ്റവും അടുത്തത് ലഭിച്ച ഓർമശകലങ്ങളാണ് അസുഖങ്ങൾ മൂലം ആദ്യം നഷ്ടമാവുന്നത്.

വളർച്ചയിലെ തകരാറുകൾ, അണുബാധ ക്ഷതങ്ങൾ, മറ്റു രോഗങ്ങൾ എന്നിവ മസ്തിഷ്കത്തിലെ തരംഗങ്ങൾക്ക് തകരാറുണ്ടാക്കുന്നു. ഈ തകരാറുകൾ അപസ്മാര ലക്ഷണങ്ങളായി പുറത്തുവരുന്നു. ഈ അസുഖം വെറും അബോധാവസ്ഥയായും സ്വഭാവവ്യതിചലനങ്ങളായും കാണാം. ഇതിനു നല്ല പരിചരണവും മരുന്നുകളും ലഭിച്ചാൽ ഒട്ടുമിക്ക രോഗികൾക്കും രോഗവിമുക്തിയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരവും സാധ്യമാകാറുണ്ട്. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾക്കു മുതൽ പ്രായമായവർക്കുവരെ എപ്പോൾ വേണമെങ്കിലും ഈ അസുഖം തുടങ്ങാം. പാരന്പര്യം ഒരു പ്രധാന ഘടകമല്ലെങ്കിലും തുടർച്ചയായുള്ള ഉറക്കക്കുറവും രക്തത്തിലെ സോഡിയം, കാൽസ്യം പോലുള്ള ചില ധാതുക്കളുടെ കുറവും അസുഖം മൂർച്ഛിക്കാൻ കാരണമാകാറുണ്ട്.

ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളെയും തലച്ചോറുമായി ബന്ധിപ്പിച്ചിരിക്കുന്ന നാഡികളുടെ പ്രവർത്തനം കുറയുന്പോൾ കൈകാലുകളിൽ വേദനയും തരിപ്പും പുകച്ചിലും കാണുന്നു. ഇതു പ്രമേഹംപോലുള്ള ജീവിതശൈലീ രോഗങ്ങളിൽ അധികമായി കാണുന്നു. ഈ ബുദ്ധിമുട്ട് മരുന്നുപയോഗിച്ച് നിയന്ത്രിക്കാൻ ഇക്കാലത്ത് സാധ്യമാണ്. പ്രമേഹരോഗികൾരക്തത്തിലെ പഞ്ചസാരയുടെ അളവ് നിരന്തരം നിയന്ത്രിക്കുകയും വേണം.

കുറച്ചൊന്നു മുന്നോട്ടു കുനിഞ്ഞ് വളരെ സാവധാനത്തിൽ ചെറിയ കാലടികൾ വച്ച് മുന്നോട്ടു നടക്കുന്ന ചിലരെയെങ്കിലും നാം കണ്ടിട്ടുണ്ടാകും. ഇതിൽ പലരും വിറവാതം രോഗികളാണ്. കൈകാലുകളിൽ വിറയും ചലനങ്ങളിൽ വേഗതക്കുറവും ഈ അസുഖത്തിൽ കാണാം. തലച്ചോറിലെ ചില കോശങ്ങളുടെ പ്രവർത്തനക്കുറവുമൂലമാണ് ഇതുണ്ടാകുന്നത്. വളരെയധികം ഗവേഷണങ്ങൾ നടക്കുന്ന മേഖലയാണിത്. ഇപ്പോൾ സുലഭമായ ചികിത്സാരീതിയിലുള്ള മരുന്നുകൾ നിരന്തരം ക്രമീകരിച്ചാൽ ഈ രോഗികളുടെ ജീവിതം സുഖകരമാക്കാൻ സാധിക്കും.

ഡോ. ജോ ജേക്കബ്
ന്യൂറോളജി കണ്‍സൾട്ടന്‍റ്
അമല മെഡിക്കൽ കോളജ്ത
യാറാക്കിയത്: ജോബ് സ്രായിൽ