പാട്ടുമലയാളം- 2017
ഒരു പാട്ടുവർഷംകൂടി മറയുകയായി. ഗീതങ്ങൾ ആനന്ദവും നൊന്പരവും പ്രണയവും വിരഹവും ഭക്തിയും പ്രതീക്ഷയും നിറച്ച് പാടിയൊഴിയുന്പോൾ ഓർമയിൽ ബാക്കിയാവുന്നത് എന്തൊക്കെയാണ്? ആ, അതു നല്ല പാട്ടായിരുന്നു എന്നു സമ്മതിക്കാൻ ഏതൊക്കെ പാട്ടുകളാണുള്ളത്?

"പുതിയ പാട്ടുകളോ., അവയിൽ ഓർക്കാൻ എന്താണുള്ളത്.. വെറുതേ കേൾക്കുന്നു, മറന്നുപോകുന്നു'- ഫേസ്ബുക്കിൽ പാട്ടുകണക്കെടുപ്പിനെക്കുറിച്ചുവന്ന ഒരു ചർച്ചയിൽ പൊതുവേ ഉയർന്ന അഭിപ്രായമാണിത്. എന്നാൽ അതുമാത്രമാണോ ശരി? അല്ല എന്നു സമ്മതിക്കേണ്ടിവരും. അർഥമില്ലാത്ത വാക്കുകളും വരികളും, ഉപകരണങ്ങളുടെ മടുപ്പിക്കുന്ന ബഹളവുമാണ് പുതിയ പാട്ടുകളിൽ നിറയുന്നതെന്നും, പഴയ പാട്ടുകൾ മാത്രമാണ് നല്ലതെന്നും കരുതുന്നവരുണ്ട്. പാട്ടുകേൾക്കാൻ അത്രയൊന്നും സൗകര്യങ്ങളും അവസരങ്ങളും ഇല്ലാതിരുന്ന കാലത്തുനിന്ന് എപ്പോൾ വേണമെങ്കിലും കേൾക്കാവുന്ന പുതിയ കാലത്തിലെത്തുന്പോൾ സൃഷ്ടിയിലും ആസ്വാകരുടെ മനസിലും മാറ്റങ്ങളുണ്ടായി. മെലഡികൾ താരതമ്യേന കുറഞ്ഞു. സാഹിത്യഭംഗിയും കുറഞ്ഞു. എന്നാൽ നല്ല പാട്ടുകൾ ഉണ്ടാകുന്നില്ലേ? തീർച്ചയായും ഉണ്ട്.

മലയാളത്തിനു 2017 സമ്മാനിച്ച ഹിറ്റുകളുടെ കണക്കെടുത്താൽ വൈവിധ്യത്തിന്‍റെ മനോഹാരിത കാണാം. പുതുതലമുറ അടിപൊളിയെന്നു വിശേഷിപ്പിക്കുന്ന കൂട്ടത്തിലുള്ള ഒരു പാട്ടാണ് ഇക്കൊല്ലം ഹിറ്റിന്‍റെ പടികളെല്ലാം കയറി മുന്നേറിയത്. യുട്യൂബിൽ രണ്ടുകോടിയിലേറെത്തവണ ആ പാട്ടു പ്ലേ ചെയ്യപ്പെട്ടു. കേട്ടവരെല്ലാം ഏറ്റുപാടി, താളമിട്ടു, സ്വന്തം പതിപ്പുകളുണ്ടാക്കി... പ്രായത്തിന്‍റെയും ഭാഷയുടെയും രാജ്യത്തിന്‍റെയും അതിർവരന്പുകൾ കടന്ന് ആ പാട്ടൊഴുകി. അതു ജിമിക്കിക്കമ്മൽ അല്ലാതെ മറ്റൊന്നല്ല. വെളിപാടിന്‍റെ പുസ്തകം എന്ന ചിത്രത്തിനുവേണ്ടി ഷാൻ റഹ്മാൻ ഈണമിട്ട് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ആലപിച്ചതാണ് ആ പാട്ട്. നാടൻ ശൈലിയും ചൊൽക്കാഴ്ചപോലുള്ള വരികളും ദ്രുതതാളവും പാട്ടിനെ ജനഹൃദയങ്ങളിൽ വളരെയെളുപ്പമെത്തിച്ചു. ഇതെന്തു പാട്ട്, സംസ്കാരമില്ലാത്ത വരി എന്നൊക്കെ വിമർശിച്ചവർപോലും മനസിലെങ്കിലും ഒരുവട്ടം ആ ഈണം മൂളിനോക്കിയിരിക്കും.

മറ്റൊരു അടിപൊളിപ്പാട്ടുകൂടി ഹിറ്റുകളുടെ മുൻനിരയിലുണ്ട്. പ്രണയവും സൗഹൃദവും സ്വപ്നങ്ങളും നിറച്ച അങ്കമാലി ഡയറീ സിലെ തെയ്യാമ്മേ ആണത്. അങ്കമാലിക്കാരുടെ ജീവിതം മേശയിൽ താളമിട്ടുപാടാവുന്ന പാട്ടായി ചുണ്ടുകളിൽ ചേക്കേറി. നാടൻ ശൈലിയിലുള്ള പാട്ടു പാടിയത് അങ്കമാലി പ്രാഞ്ചിയും ശ്രീകുമാർ വാക്കിയിലും ചേർന്നാണ്. നാടൻ വരികൾക്ക് ഈണമൊരുക്കിയത് പ്രശാന്ത് പിള്ള. വാക്കുറയ്ക്കാത്ത കുട്ടികൾപോലും തെയ്യാമേ തെയ്യാമേ എന്ന പാടിനടന്നു.
മെലഡിയിലേക്കു വന്നാൽ ബിജിപാലിന്‍റെ മാന്ത്രികസ്പർശമുള്ള ഒരു പാട്ടാണ് ആദ്യം ഓർക്കുക- തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ കണ്ണിലെ പൊയ്ക. റഫീഖ് അഹമ്മദിന്‍റെ സുന്ദരമായ വരികൾ ആലപിച്ചത് ഗണേഷ് സുന്ദരവും സൗമ്യ രാമകൃഷ്ണനും ചേർന്നാണ്. ഏറെ പുതുമയുള്ള വരികളും അതിനൊത്ത ഈണവുമാണ് ഈ പാട്ടിന്. ഗായകരുടെ ശബ്ദത്തിലും ആ പുതുമയെത്തി.

ഏറ്റുപാടാൻ എളുപ്പമല്ലാത്ത, പ്രണയം നിറഞ്ഞുനിന്ന ഒരു സുന്ദരഗാനം വന്നത് മലയാളത്തെ പേടിപ്പിച്ച സിനിമയായ എസ്രയിൽനിന്നാണ്. പാട്ടിലെ ആദ്യവാക്കുതന്നെ കേൾവിക്കാരെ ആകർഷിച്ചു- ലൈലാകമേ.. എന്താണീ ലൈലാകമെന്നു തിരഞ്ഞുപോയവരും കുറവല്ല. ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ ലൈലാക് പൂക്കളിൽനിന്നാണ് ആ വാക്കു കണ്ടെത്തിയത്. രാഹുൽരാജ് ഗംഭീരമായി ഈണമിട്ട ഈ പാട്ടു പാടിയത് തെന്നിന്ത്യയിലെ മുൻനിരക്കാരനായ ഹരിചരണ്‍ ആണ്. ഇന്നും ഹൃദയങ്ങളിൽനിന്നു മറഞ്ഞിട്ടില്ല ലൈലാകം.

വെളിപാടിന്‍റെ പുസ്തകംപോലെ ബോക്സോഫീസിൽ വലിയ ചലനമുണ്ടാക്കാൻ കഴിയാതെപോയ തീരം എന്ന ചിത്രത്തിലും ഒരു നല്ല പാട്ടുണ്ടായിരുന്നു. ഞാൻ വരുമീ പാതയിലായ് എന്നുതുടങ്ങുന്ന ആ പാട്ടിനും ആരാധകരേറെയുണ്ടായി. ബോളിവുഡിൽനിന്നുള്ള അർമാൻ മാലിക്, തബിത ചേറ്റുപള്ളി എന്നിവരുടെ പുതുസ്വരങ്ങളിലാണ് പാട്ടെത്തിയത്. അഫ്സൽ യൂസഫിന്‍റേതാണ് സംഗീതം.

പേരുകൊണ്ടും പ്രമേയംകൊണ്ടും ശ്രദ്ധേയമായ സിനിമയാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള. നിവിൻ പോളി ചിത്രത്തിൽ ഒരു സുന്ദര പ്രണയഗാനവുമുണ്ടായിരുന്നു- എന്താവോ എന്നുതുടങ്ങിയ പാട്ടൊരുക്കിയത് സന്തോഷ് വർമയും പുതുമുഖ സംഗീതസംവിധായകനായ ജസ്റ്റിൻ വർഗീസും ചേർന്നാണ്. സംസ്ഥാന അവാർഡ് ജേതാവായ സൂരജ് സന്തോഷിന്‍റെ ആലാപനവും മനോഹരമായി.

റഫീഖ് അഹമ്മദ്- ബിജിപാൽ ടീമിൽനിന്ന് ഒരു ഹിറ്റുകൂടി പിറന്നു ഇക്കൊല്ലം. ഒരു സിനിമാക്കാരൻ എന്ന ചിത്രത്തിലെ ഒഴുകിയൊഴുകി എന്ന പാട്ട് ആദ്യകേൾവിയിൽതന്നെ ഇഷ്ടംതോന്നിക്കുന്നതായി. ശ്വേതയും ഹരിചരണും ചേർന്ന് ആലപിച്ച ഈ പാട്ട് മെലഡി ആരാധകർ ഇപ്പോഴും നെഞ്ചോടുചേർക്കുന്നു.

കേൾവിക്കാരുടെ അഭിരുചികൾക്കനുസരിച്ച് പ്രിയങ്കരമായ വേറെ പാട്ടുകളുമുണ്ട്- കേട്ടവയും കേൾക്കാത്തവയും. ഇനി പുതിയൊരു പാട്ടുവർഷത്തിനു കാതോർത്തിരിക്കാം.
ഇഷ്ടഗാനങ്ങളുടെ കരോക്കെ ട്രാക്കുകൾ തെരഞ്ഞെടുത്ത് സ്വന്തം ശബ്ദത്തിൽ പാട്ടുകൾ റെക്കോർഡ് ചെയ്യാവുന്ന സ്മ്യൂൾ പോലുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ ഇക്കൊല്ലം വ്യാപകമായി ഉപയോഗത്തിലായി എന്നതാണ് ഒരു വിശേഷം. എല്ലാവരും പാട്ടുകാരാവട്ടെ.

ഹരിപ്രസാദ്‌