ഉറക്കംകെടുത്തുന്ന ഭാര്യ
കുഞ്ഞമ്മ, ജോസഫിന്‍റെ ഭാര്യയാണ്. കുഞ്ഞമ്മയ്ക്ക് പ്രായം നാൽപത്. ഇരുപത്തിമൂന്നാമത്തെ വയസിൽ വിവാഹിതയായതാണ്. കുഞ്ഞമ്മ വിവാഹിതയായി ഭർതൃ വീട്ടിലേക്ക് കയറിച്ചെല്ലുന്ന നാളിൽ അതൊരു കൂട്ടുകുടുംബംപോലെയായിരുന്നു. ജോസഫിന്‍റെ ജ്യേഷ്ഠൻ കുഞ്ഞച്ചനും കുടുംബവും അവർക്കൊപ്പം താമസിക്കുന്നുണ്ടായിരുന്നു. ജോസഫിന്‍റെ അവിവാഹിതരായ അനുജന്മാർ രണ്ടുപേരും സഹോദരി മേരിയും മാതാപിതാക്കളായ പാപ്പിയും ഏലിയാമ്മയും കുടുംബാംഗങ്ങളായി അന്നവിടെ ഉണ്ടായിരുന്നു. ചെന്നുകേറിയ വീടും ആ വീട്ടിലെ സകലരും ശരിയല്ലെന്ന അഭിപ്രായക്കാരിയാണ് കുഞ്ഞമ്മ. ഇത്തരമൊരഭിപ്രായം ഇന്നോ ഇന്നലെയോ കുഞ്ഞമ്മയിൽ രൂപപ്പെട്ടതല്ല, വിവാഹജീവിതത്തിന്‍റെ ആരംഭത്തിൽതന്നെ മൊട്ടിട്ടതാണ്.

തന്ത്രശാലിയായ കുഞ്ഞമ്മയ്ക്ക് ഭർതൃഗ്യ്രഹത്തിലെ പല അംഗങ്ങൾക്കുമെതിരേ നിഷേധാത്മകമായ അഭിപ്രായവും നിലപാടുമാണ് ഉള്ളതെങ്കിലും ഭർത്താവായ ജോസഫിനെ തനിക്കൊപ്പം ചേർത്ത് നിർത്താൻ അവരെപ്പോഴും ശ്രദ്ധിച്ചിരുന്നു. ഭർത്താവിനെ കൂടെ നിർത്തി കുഞ്ഞമ്മ ആദ്യം അയാളുടെ ജ്യേഷ്ഠനേയും കുടുംബത്തെയും പുകച്ച് പുറത്ത് ചാടിച്ചു. ആദ്യമൊക്കെ വാടകയ്ക്ക് താമസിച്ചുതുടങ്ങിയ കുഞ്ഞച്ചനും കുടുംബവും ഇപ്പോൾ സ്വന്തമായ വീട്ടിലാണ് താമസിക്കുന്നത്. കളക്‌ടറേറ്റിലെ ജോലിക്കാരനായ ജോസഫ് ശന്പളത്തിന്‍റെ ഒരു വിഹിതം തന്‍റെ മാതാപിതാക്കളുടെ ചികിൽസയ്ക്കും പരിചരണത്തിനുമായി അഞ്ചുവർഷം മുന്പുവരെ ചെലവഴിക്കാൻ ശ്രദ്ധിച്ചിരുന്നെങ്കിലും കുഞ്ഞമ്മയുടെ കടുത്ത നിലപാടുമൂലം അയാൾ ആ ഒരു കാര്യത്തിൽനിന്നും ഇപ്പോൾ ഏതാണ്ട് പിൻവാങ്ങിയ അവസ്ഥയിലാണ്.

ഇപ്പോൾ മാതാപിതാക്കളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് കുഞ്ഞച്ചനും ജോസഫിന്‍റെ നേരെ ഇളയ സഹോദരൻ ജിമ്മിച്ചനും കൂടിയാണ്. ഇത്തരത്തിലൊക്കെ സ്വാർത്ഥപരമായും തന്ത്രപരമായും കരുനീക്കങ്ങൾ നടത്തുന്പോൾ അന്യർക്ക് മുന്പിൽ കുഞ്ഞമ്മ പറയുന്ന ന്യായവാദം തങ്ങൾക്കും സ്വന്തമെന്ന് പറയാൻ എന്തെങ്കിലുമൊക്കെ ഉണ്ടാകണം എന്നാണ്. വിവാഹത്തിനുമുന്പ് തന്‍റെ സഹോദരങ്ങളോടും മാതാപിതാക്കളോടും തനിക്കുണ്ടായിരുന്ന സ്നേഹത്തിൽനിന്നും ബന്ധത്തിൽനിന്നും താൻ ഏറെ ദൂരം പിന്നോട്ട് പോയെന്നും എന്തിനും ഏതിനും പരിഭവം പറയുന്ന തന്‍റെ ഭാര്യ തന്‍റെ ഉറക്കം കെടുത്തുന്ന പ്രവൃത്തികളാണ് എപ്പോഴും ചെയ്യുന്നതെന്നും തന്നെക്കൊണ്ട് ചെയ്യിക്കുന്നതെന്നുമാണ് ജോസഫ് പറയുന്നത്. നിസ്വാർഥതയുടെ വിളഭൂമിയാകേണ്ട ഇടമല്ലേ കുടുംബം? അന്യോന്യം ഉറക്കംകെടുത്താതെ സ്വസ്ഥതയും സമാധാനവും പരസ്പരം പകർന്നുനൽകാൻ കുടുംബാംഗങ്ങൾക്ക് ഓരോരുത്തർക്കും കഴിയേണ്ടതല്ലേ? പരിഭവവും പരാതിയുമായി കഴിയുന്ന ഭാര്യാഭർത്താക്കന്മാർക്ക് അതൊക്കെ അവസാനിപ്പിച്ച് എന്നാണ് സ്വസ്ഥമായി ഒന്ന് ജീവിക്കാനാവുന്നത്.

കുടുംബത്തിന്‍റെ വിളക്കായി ശോഭിക്കേണ്ട ഭാര്യയായ സ്ത്രീ തന്‍റെ ഭർത്താവിനെയും മക്കളെയും അവരോട് ബന്ധപ്പെട്ട കുടുംബത്തിലെ ഇതരാംഗങ്ങളോട് ചേർത്ത് നിർത്തേണ്ട കണ്ണിയല്ലേ? . മറ്റുള്ളവർ എങ്ങനെ കഴിഞ്ഞാലും വേണ്ടില്ല തങ്ങൾക്ക് സൗകര്യപ്രദമായും സുഖപ്രദമായും ജീവിക്കാൻ കഴിഞ്ഞാൽ മതിയെന്നത് ആരോഗ്യകരമായ ചിന്തയാണോ? മറ്റ് കുടുംബങ്ങൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം സ്വസ്ഥമായി ജീവിക്കാൻ തങ്ങൾക്കും ഒരിടം ഉണ്ടാവണമെന്ന ചിന്ത ഉണ്ടാകുന്നതിൽ കുഴപ്പമില്ല, അത് ഉണ്ടാവേണ്ടതുമാണ്. എന്നാൽ തങ്ങൾക്ക് സമാധാനപരമായും സന്തോഷകരമായും ജീവിക്കാൻ പലരേയും ഒഴിവാക്കിയേ പറ്റു എന്ന നിലപാട് എത്രകണ്ട് ശരിയാണ്? ഒരു മനുഷ്യന്‍റെ ജീവിതവും അവന് സ്വന്തമായ കുടുംബവുമൊക്കെ ലോകമുള്ള കാലത്തോളം ഉണ്ടാവില്ലല്ലൊ.

ഓരോരുത്തന്‍റെയും ജീവിതം അവനോടുകൂടിത്തന്നെ അവസാനിക്കുകയല്ലേ. അങ്ങനെയെങ്കിൽ അന്യോന്യം ഉറക്കം കെടുത്താൻ ശ്രമിക്കാതെ ഏവരേയും സ്വസ്ഥമായി ഉറങ്ങാൻ അനുവദിക്കുക എന്നതല്ലേ ഉത്തമമായ കാര്യം. ജീവിതസാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് ഓരോ വ്യക്തിക്കും ഉണ്ടാവേണ്ട ബന്ധത്തിന്‍റെ തലവും മാറുമല്ലൊ. ഉണ്ടായിരുന്ന ബന്ധങ്ങൾക്കൊപ്പം കൂട്ടിച്ചേർക്കേണ്ടുന്ന കുറെയേറെ ബന്ധങ്ങളും ആ വഴിക്ക് അയാൾക്ക് ലഭിക്കുമല്ലൊ. അത്തരത്തിലുള്ള ബന്ധസാധ്യതകളെ സ്വന്തം ജീവിതം അർത്ഥമുള്ളതാക്കി മാറ്റാൻ പ്രയോജനപ്പെടുത്താതെ അവയെ തൂത്തുമാറ്റുന്നതും ഒഴിവാക്കാൻ ശ്രമിക്കുന്നതുമൊക്കെ കുടുംബജീവിതത്തെയും സാമൂഹ്യജീവിതത്തെയും അർഥസന്പുഷ്ടമാക്കില്ലല്ലൊ.

അസ്വസ്ഥതകൾ അകലാനും ആനന്ദം ലഭിക്കാനും സഹായിക്കാതെ വിവാഹബന്ധം അസ്വസ്ഥതകൾ ഉണ്ടാക്കാനും ഉള്ള സന്തോഷം കളയാനുമാണ് ഇടയാക്കുന്നതെങ്കിൽ ആ ബന്ധം പ്രയോജനരഹിതമായ ഒന്നായല്ലേ തീരുകയുള്ളൂ. കുഞ്ഞമ്മ ജോസഫിന്‍റെ മനോഭാവം അത്തരത്തിലുള്ള ഒന്നാകയാൽ കുഞ്ഞമ്മയുടെ ഭർത്താവ് ജോസഫിന്‍റെ ജീവിതം ആ സ്ത്രീ തന്‍റെ മനോഭാവം മാറ്റാത്ത കാലത്തോളം ദുരിതപൂർണമായിരിക്കും എന്നത് ഉറപ്പാണ്.

സിറിയക് കോട്ടയിൽ