പണത്തിനും പ്രശസ്തിക്കുമപ്പുറം സന്തുഷ്ട ജീവിതം
വൻ കാര്യങ്ങൾ ചെയ്തു പ്രസിദ്ധരാകണമെന്നാണോ നിങ്ങളുടെ ആഗ്രഹം? ലോകത്തെ മാറ്റിമറിക്കുവാനാണോ നിങ്ങളുടെ പ്ലാൻ? സാധാരണഗതിയിൽ നിങ്ങൾ ആഗ്രഹിക്കുന്ന ഈ കാര്യങ്ങൾ നടന്നുവെന്നുവരികയില്ല. പക്ഷേ, അതെക്കുറിച്ചു വിഷമിക്കേണ്ട എന്ന് അനുസ്മരിപ്പിക്കുന്ന ഒരു ലേഖനം 2017 സെപ്റ്റംബർ നാലിനു "ന്യൂയോർക്ക് ടൈംസ്' എന്ന ദിനപത്രത്തിൽ പ്രത്യക്ഷപ്പെടുകയുണ്ടായി.

എമിലി സ്മിത്ത് എന്ന ഗ്രന്ഥകാരിയാണ് "യു വിൽ നെവർ ബി ഫെയ്മസ് ആൻഡ് ദാറ്റീസ് ഒകെ' എന്ന പേരിലുള്ള ഈ ലേഖനം എഴുതിയിരിക്കുന്നത്. ജീവിതത്തിന് അർഥം നൽകുന്നത് എന്താണ് എന്ന വിഷയത്തെക്കുറിച്ചു ദീർഘമായ പഠനം നടത്തിയതിനു ശേഷമാണ് എമിലി ഈ ലേഖനം തയാറാക്കിയത്.

എമിലി പറയുന്നതനുസരിച്ച് ജീവിതത്തിൽ വൻ കാര്യങ്ങൾ ചെയ്യുന്നവരല്ല പലപ്പോഴും അർഥസന്പുഷ്ടമായ ജീവിതം നയിക്കുന്നത്. പ്രത്യുത, മാന്യതയും അന്തസും നഷ്ടപ്പെടുത്താതെ സാധാരണ ജീവിതം നയിക്കുന്നവരാണത്രെ.

ഇക്കാര്യം വിശദീകരിക്കുവാൻവേണ്ടി എമിലി കൂട്ടുപിടിക്കുന്നതു "മിഡിൽ മാർച്ച്' എന്ന നോവലിലെ രണ്ടു പ്രധാന കഥാപാത്രങ്ങളെയാണ്. വിക്ടോറിയൻ യുഗത്തിലെ പ്രധാന എഴുത്തുകാരിൽ ഒരാളും ജോർജ് എലിയട്ട് എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ടിരുന്നയാളുമായ മേരി ആൻ ഇവൻസ് (1819-1890) ആണ് "മിഡിൽ മാർച്ച്' എന്ന പ്രസിദ്ധമായ നോവൽ എഴുതിയത്.

എഴുന്നൂറു പേജുള്ള ഈ നോവലിലെ രണ്ടു പ്രധാന കഥാപാത്രങ്ങളിലൊരാൾ ഡോരതിയ ബ്രൂക്ക് എന്ന യുവസുന്ദരിയാണ്. ധനികകുടുംബത്തിൽ ജനിച്ച ഡോരതിയയുടെ ആഗ്രഹം വലിയതോതിൽ മനുഷ്യർക്ക് നന്മ ചെയ്യുന്ന ഒരു ഫിലാൻ ത്രോപ്പിസ്റ്റ് ആയിത്തീരുക എന്നതായിരുന്നു. നോവലിലെ മറ്റൊരു പ്രധാന കഥാപാത്രമായ റ്റേർഷ്യസ് ലിഡ്ഗേറ്റിന്‍റെ മോഹമാകട്ടെ വലിയ ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ നടത്തുക എന്നുള്ളതും.

എന്നാൽ രണ്ടുപേരുടെയും മോഹങ്ങൾ അവർ ആഗ്രഹിച്ചതുപോലെ സഫലമായില്ല. എന്നു മാത്രമല്ല, അവരുടെ വ്യക്തിജീവിതവും അത്ര സന്തോഷപ്രദമായിരുന്നില്ല. ലിഡ്ഗേറ്റ് വിവാഹം കഴിച്ചതു നാട്ടിൽ അറിയപ്പെടുന്ന ഒരു സുന്ദരിയെയായിരുന്നു. പക്ഷേ, ലിഡ്ഗേറ്റിന്‍റെ താത്പര്യമനുസരിച്ച് ഗവേഷണങ്ങളുമായി മുന്നോട്ടുപോകുവാൻ ഭാര്യ അയാളെ അനുവദിച്ചില്ല.

അതിനു പകരം ധനികരെ സേവിക്കുന്ന ഒരു ഡോക്ടറായി മാറി പണമുണ്ടാക്കേണ്ട ഗതികേടിലായിരുന്നു അയാൾ. ഡോക്ടർ എന്ന രീതിയിൽ ധാരാളം പണം സന്പാദിച്ചെങ്കിലും തന്‍റെ മോഹമനുസരിച്ചുള്ള ഗവേഷണ പ്രവർത്തനങ്ങൾ നടത്തി പ്രസിദ്ധനാകുവാൻ അയാൾക്കു സാധിച്ചില്ല. തന്മൂലം, അന്പതാം വയസിൽ മരിക്കുന്പോൾ ഒരു വലിയ പരാജയമായിട്ടായിരുന്നു ലിഡ്ഗേറ്റ് തന്‍റെ ജീവിതത്തെ വീക്ഷിച്ചത്.

എന്നാൽ, ഡോരതിയയുടെ കഥ ഇതിൽനിന്ന് ഏറെ വിഭിന്നമാണ്. ഡോരതിയയുടെ ആദ്യവിവാഹം പരാജയമായിരുന്നു. എങ്കിലും രണ്ടാം വിവാഹം വൻ വിജയമായിരുന്നു. ഡോരതിയ ആദ്യം ആഗ്രഹിച്ചിരുന്നതുപോലെ പ്രസിദ്ധനായ ഒരു ഫിലാൻ ത്രോപ്പിസ്റ്റ് ആയി മാറുവാൻ അവർക്കു സാധിച്ചില്ല. എങ്കിലും കുടുംബജീവിതത്തിൽ വിജയം കണ്ടെത്തുവാൻ ഡോരതിയയ്ക്കു സാധിച്ചു.

ഡോരതിയയുടെ മോഹം നടക്കില്ലെന്നു വന്നപ്പോൾ അതിൽ അവർക്കു വിഷമമുണ്ടായി. എന്നാൽ, അതെക്കുറിച്ചു വിലപിച്ചിരിക്കുന്നതിനു പകരം തന്‍റെ അനുദിന ജീവിതത്തിൽ സന്തോഷം കണ്ടെത്തുവാൻ ശ്രമിക്കുകയാണു ഡോരതിയ ചെയ്തത്. എമിലി സ്മിത്ത് തന്‍റെ ലേഖനത്തിൽ എടുത്തുപറയുന്നതനുസരിച്ച്, ഭാര്യയും അമ്മയും എന്ന റോളുകളിൽ പ്രശോഭിച്ചു തന്‍റെ കുടുംബം സൗഭാഗ്യപൂർണമാക്കുവാനാണു ഡോരതിയ പരിശ്രമിച്ചത്.

നോവലിന്‍റെ അവസാനഭാഗത്ത് നോവലിസ്റ്റായ എലിയട്ട് ഡോരതിയയെക്കുറിച്ച് എഴുതിയിരിക്കുന്ന ഒരു ഭാഗം എമിലി തന്‍റെ ലേഖനത്തിൽ എടുത്തെഴുതിയിട്ടുണ്ട്. അത് ഇപ്രകാരമാണ്: ""ലോകത്തിലെ നന്മ വർധിക്കുന്നതു ഭാഗികമായിട്ടെങ്കിലും ചിലരുടെ അപ്രധാനമെന്നു തോന്നുന്ന പ്രവർത്തനങ്ങൾ വഴിയാണ്. നിങ്ങളെയും എന്നെയും സംബന്ധിച്ചിടത്തോളം കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ പോകുന്നെങ്കിൽ അതിന്‍റെ കാരണം മറ്റു പലരും അവരുടെ ജീവിതം ഏറെ വിശ്വസ്തതയോടെ ജീവിക്കുന്നു എന്നുള്ളതുകൊണ്ടാണ്.''

എമിലിയുടെ വീക്ഷണത്തിൽ എലിയട്ട് മുകളിൽ പറഞ്ഞിരിക്കുന്ന കാര്യത്തിനു വലിയ പ്രസക്തി ഉണ്ടത്രെ. കാരണം, നമ്മുടെ ജീവിതത്തെ യഥാർഥത്തിൽ അർഥപൂർണമാക്കുന്നതു ധനവും പ്രശസ്തിയുമല്ല പ്രത്യുത, മറ്റുള്ളവരുടെ ജീവിതത്തെ ധന്യമാക്കുന്നതിനു നാം അനുദിനം ചെയ്യുന്ന കാര്യങ്ങളാണത്രെ. തന്മൂലം നല്ല ഒരു ജീവിതം എന്നു പറയുന്നതു നന്മനിറഞ്ഞ ജീവിതമാണത്രെ. അമ്മാതിരി ഒരു ജീവിതം നയിക്കാനായാൽ നമുക്കു പ്രസിദ്ധരായിത്തീരുവാൻ സാധിച്ചില്ലെങ്കിലും അതിൽ പോരായ്മയില്ലെന്നാണ് എമിലി സമർഥിക്കുന്നത്.

എമിലി പറയുന്നതു ശരിയാണെന്നു നമുക്കറിയാമെങ്കിലും പണത്തിന്‍റെയും പ്രതാപത്തിന്‍റെയും പിന്നാലെ പോകാതിരിക്കുവാൻ നാം തയാറാകുമോ? ഒരുപക്ഷേ, നമ്മുടെ ചുറ്റുമുള്ള ലോകത്തിൽ പണവും പ്രശക്തിയുമുള്ളവർ ആദരിക്കപ്പെടുന്നതു കാണുന്പോൾ ആ വഴിയെ പോകാൻ സാധിച്ചെങ്കിൽ എന്നു നാം ആഗ്രഹിച്ചില്ലെങ്കിലേ അദ്ഭുതമുള്ളു. എന്നാൽ ആ വഴി നടക്കുവാൻ ശ്രമിക്കുന്പോൾ ഉണ്ടാകുന്ന ഇച്ഛാഭംഗം നാം മുൻകൂട്ടി കാണാതെ പോകരുത്. "മിഡിൽ മാർച്ച്' എന്ന നോവലിലെ കഥാപാത്രമായ ലിഡ്ഗേറ്റിന്‍റെ കാര്യത്തിൽ സംഭവിച്ചത് അതായിരുന്നു.
എന്നാൽ ഡോരതിയയുടെ കാര്യത്തിൽ സംഭവിച്ചത് അതായിരുന്നില്ല. താൻ ആഗ്രഹിച്ചതുപോലെ നടന്നില്ലെങ്കിലും തന്‍റെ ജീവിതത്തെ സാധിക്കുന്നിടത്തോളം നന്മകൾകൊണ്ടു സന്പന്നമാക്കുവാൻ അവർ ശ്രമിച്ചു. മറ്റുള്ളവരുടെ ജീവിതത്തെ ഏറെ ധന്യമാക്കുന്നതിനു തനിക്കു വലിയ പങ്കുവഹിക്കുവാൻ സാധിക്കുമെന്നു ഡോരതിയ മനസിലാക്കി. അതനുസരിച്ചു പ്രവർത്തിച്ചാണു ഡോരതിയ തന്‍റെ ജീവിതത്തിന് അർഥം കണ്ടത്.

ഡോരതിയയുടെ മാതൃക നമുക്കും അനുകരിക്കാവുന്നതാണ്. നാം ലക്ഷ്യംവയ്ക്കുന്ന നല്ല കാര്യങ്ങൾ നേടിയെടുക്കുവാൻ നാം പരമാവധി ശ്രമിക്കണം. എന്നാൽ, അതു സാധിക്കാതെ പോയതുകൊണ്ട് നമ്മുടെ ജീവിതം പരാജയപ്പെട്ടു എന്നു നാം കരുതരുത്. അതിനു പകരം, ദൈവത്തിന്‍റെ പരിപാലനയിൽ നാം എവിടെ ആയിരുന്നുവോ അവിടെ നമ്മുടെ ചുറ്റിലുമുള്ളവരുടെ ജീവിതത്തിൽ പ്രകാശം പരത്തുക എന്നതായിരിക്കണം നമ്മുടെ പ്രധാനലക്ഷ്യം. അപ്പോൾ നമ്മുടെ ജീവിതവും ധാരാളം നന്മകൾകൊണ്ടു നിറയും. അതുവഴി നമ്മുടെ ജീവിതം ഏറെ അർഥസന്പുഷ്ടമാവുകയും ചെയ്യും.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ