വലിയ ജോലിയും മുഴുത്ത ശമ്പളവും
ശോശാമ്മയുടെ ഭർത്താവ് അന്ത്രു എന്ന അന്ത്രയോച്ചൻ മേലാസകലം തളർന്ന് ശയ്യാവലംബിയായിട്ട് വർഷം രണ്ടായി. പ്രഷറുണ്ടായിരുന്നു; കൂടെ വാതവും. കുടുംബത്തിനുവേണ്ടിയും മക്കൾക്കുവേണ്ടിയും എല്ലുമുറിയെ പണിചെയ്യുന്നതിനിടയ്ക്ക് ചികിത്സയ്ക്കും മറ്റും പോകാൻ അയാൾക്ക് പറ്റിയിരുന്നില്ല. ഫലമോ രോഗം മൂർഛിക്കുകയും അയാൾ കിടപ്പിലാകുകയും ചെയ്തു.
മക്കൾ മൂന്നുണ്ടെങ്കിലും ആ കുടുംബത്തെ സാന്പത്തികമായും മറ്റും പിന്തുണയ്ക്കുവാൻമാത്രം ജോലിയോ വരുമാനമോ അവർക്കാർക്കുംതന്നെയില്ല. മൂത്തവൻ തങ്കച്ചൻ പ്ലസ്ടു പഠനം തുടങ്ങിയെങ്കിലും അത് പൂർത്തിയാക്കിയില്ല. രണ്ടാമൻ സജി ഐ. ടി. ഐ ക്കാരനാണെങ്കിലും പറയത്തക്ക ജോലിയൊന്നുമില്ല. ഇളയവൾ സുനി മംഗലാപുരത്ത് ജി. എൻ. എം ന് രണ്ടാം വർഷം ആയിട്ടേയുള്ളൂ.

അന്ത്രയോച്ചന്‍റെ ചികിത്സയും വീട്ടുകാര്യങ്ങളും അനുദിനം മുടക്കംകൂടാതെ നടക്കണം., സുനിയുടെ പഠനത്തിന് ആവശ്യമായ പണം കണ്ടെത്തണം. ശോശാമ്മ വല്ലാത്തൊരു വിഷമസന്ധിയിലായി. ആകെയുള്ള വരുമാനം വീടിനോടു ചേർന്നുള്ള മാടക്കടയിൽനിന്നുകിട്ടുന്ന തുഛമായ ലാഭവും ശോശാമ്മയുടെ ആങ്ങളമാരായ കുഞ്ഞുമോനും പോളിയും വല്ലപ്പോഴും നൽകുന്ന സഹായവുമാണ്.

അന്ത്രയോച്ചൻ മാടക്കടയും വീട്ടിലെ ഇതരകാര്യങ്ങളുംമറ്റും നോക്കിനടത്തിയിരുന്ന കാലത്ത് കാര്യങ്ങളൊക്കെ വലിയ കുഴപ്പമില്ലാതെ പോയിരുന്നു എന്ന് ശോശാമ്മ പറയുന്നു. അയാൾ ഇരുപ്പായതോടെ മാടക്കടയിലെ കച്ചവടവും കുറഞ്ഞു. പറ്റുകാരൊക്കെ നൽകാനുള്ള തുക നൽകിയില്ലെന്നു മാത്രമല്ല പിന്നീട് സാധനങ്ങൾ വാങ്ങാൻ അങ്ങോട്ട് ചെന്നതുമില്ല. അപ്പൻ കിടപ്പായതോടെ ഇരുപത്തിനാലുകാരനായ മൂത്തവൻ തങ്കച്ചനോ, ഇളയവൻ സുജിയോ വീട്ടിലെ ഉത്തരവാദിത്വങ്ങൾ പിന്നീടങ്ങോട്ട് ഏറ്റെടുത്ത് ചെയ്യേണ്ടതായിരുന്നില്ലേ എന്ന് ചോദിച്ചാൽ അവരങ്ങനെ ചെയ്യാൻ തയ്യാറായില്ല എന്നേ പറയാനാവൂ.

എന്തായാലും ഏതായാലും അൻപതുകാരിയായ ആ കുടുംബനാഥ എല്ലുമുറിയെ പണിചെയ്യുകയാണ് മൂന്നു മക്കളുള്ള ആ കുടുംബത്തെ തുഴഞ്ഞൊന്ന് കരപറ്റിക്കാൻ. തങ്കച്ചനെന്തേ അപ്പൻ കിടപ്പിലായപ്പോൾ അപ്പന്‍റെ സ്ഥാനത്തുനിന്ന് വീട്ടുകാര്യങ്ങളുംമറ്റും ഏറ്റെടുക്കാനും നോക്കിനടത്താനും സന്നദ്ധനായില്ല എന്ന എന്‍റെ ചോദ്യത്തിന് തങ്കച്ചന്‍റെ വക ഉത്തരം അതു ശരിയാവില്ലെന്നും നല്ല വരുമാനം കിട്ടുന്നൊരു ജോലിക്കുവേണ്ടി താൻ അന്വേഷിക്കുകയാണെന്നുമായിരുന്നു.

ചെറുതെങ്കിലും മുന്പിലുള്ള സാധ്യതയെ വലിയ വളർച്ചയിലേക്കുള്ള ഒരു വാതായനമായി കാണാതെ തന്‍റെ സ്വപ്നത്തിലെ കിട്ടാത്ത വലിയ ജോലിയെക്കുറിച്ചും അതുവഴി ലഭിക്കുന്ന വരുമാനത്തെക്കുറിച്ചും ഓർത്ത് തങ്കച്ചനെന്തിന് സമയം കളയണം. ചെറിയ കാര്യങ്ങൾ ആത്മാർത്ഥതയോടും വിശ്വസ്തതയോടുംകൂടി ചെയ്ത് വലിയ കാര്യങ്ങളിലേക്ക് ശുഭപ്രതീക്ഷയോടെ കടന്നുപോകുന്നവരാണ് ജീവിതത്തിൽ വിജയിക്കുന്നതും മറ്റുള്ളവർക്ക് മാർഗദർശികളായിത്തീരുന്നതും.

മക്കൾ തന്നോളമാകുന്പോൾ തന്നെപ്പോലെയോ അതിലുപരിയോ ഒക്കെ ആകണം എന്ന് നല്ലവരായ മാതാപിതാക്കൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കുട്ടിക്കാലത്തുതന്നെ കുടുംബത്തോടുള്ള സ്നേഹത്തിലും കുടുംബത്തോടു ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുന്നതിലും അവരെ നിഷ്കർഷയോടെ പരിശീലിപ്പിക്കണം. ജീവിതത്തിന്‍റെ പരുപരുത്ത യാഥാർത്ഥ്യങ്ങളിൽനിന്ന് അവരെയോ അവ അവരിൽനിന്നോ വെട്ടിമാറ്റുന്നത് പന്തിയല്ലെന്നറിയുക. ‌‌

സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: [email protected]