മക്കളിൽ പണമില്ലാത്തവൻ പിണമോ?
ജോയിയും ഭാര്യ മോളിയും മക്കൾക്കൊപ്പം ഷാർജയിലാണ്. ബിരുദധാരിയായ അയാൾ ഒരു ഷോപ്പിങ്ങ് സെന്‍ററിലെ സെയിൽസ്മാനാണ്. ജോയിയുടെ വരുമാനംകൊണ്ടുമാത്രം വീട്ടുകാര്യങ്ങളും മക്കൾ മൂവരുടെയും പഠനവും മറ്റും നടക്കുകയില്ലെന്ന് കണ്ടതിനാലാണ് അയാളുടെ സമ്മതത്തോടുകൂടി മോളി ഷാർജയിൽതന്നെയുള്ള ഏതാനും മലയാളി കുടുംബങ്ങളിലെ കുട്ടികളെ ട്യൂഷൻ പഠിപ്പിക്കാൻ തുടങ്ങിയത്.

സത്യത്തിൽ അത് ജോയിക്ക് വലിയ ഒരാശ്വാസംതന്നെയായിരുന്നു. വീട്ടുജോലിയും ട്യൂഷനും ഒരുമിച്ചു കൊണ്ടുപോകുക എന്നത് മോളിക്ക് എളുപ്പമല്ല എന്ന് ജോയി മനസിലാക്കിയതിനാൽ ഷോപ്പിങ് സെന്‍ററിലെ ജോലി കഴിഞ്ഞുവന്നശേഷം മോളിയെ വീട്ടുകാര്യങ്ങളിൽ സഹായിക്കാൻ അയാൾ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിൽതന്നെയും ജോയിയെ വല്ലാതെ വിഷമിപ്പിക്കുന്ന ഒരു മാനസികപ്രശ്നം അയാൾക്കുണ്ട്. ജോയിക്ക് സഹോദരങ്ങൾ മൂന്നുപേരാണ്. അയാൾ മക്കളിൽ മൂന്നാമനാണ്. ഇളയ സഹോദരനും സ്കൂൾ അധ്യാപകനുമായ ജോർജുകുട്ടിയാണ് മാതാപിതാക്കളോടും ഭാര്യ സൂസൻ, മക്കൾ അനൂജ്, റീജ എന്നിവർക്കുമൊപ്പം തറവാട്ടുകുടുംബത്തിൽ കഴിയുന്നത്. ജോയിയുടെ മൂത്ത സഹോദരങ്ങൾ രണ്ടുപേരും കുടുംബസമേതം അമേരിക്കയിലാണ്.

ജോയിയുടെ മാതാപിതാക്കൾ ജീവിച്ചിരുപ്പുണ്ട്. അവരിരുവർക്കും ജോയിയോടും ഭാര്യ മോളിയോടും മക്കളോടും അയാളുടെ മറ്റ് സഹോദരങ്ങളോടും അവരുടെ ഭാര്യമാരോടും മക്കളോടും ഉള്ളത്ര സ്നേഹമില്ലെന്നും, തന്നെയും കുടുംബത്തെയും രണ്ടാം തരമായാണ് തന്‍റെ മാതാപിതാക്കൾ കാണുന്നതെന്നുമാണ് ജോയി പറയുന്നത്. ഇതയാളെ മാനസികമായി വല്ലാതെ മുറിപ്പെടുത്തുന്നുണ്ട് എന്ന് ജോയി പറയുന്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. മാതാപിതാക്കളുടെ ഈയൊരു സമീപനത്തിന് കാരണം സാന്പത്തികം തന്നെയാണെന്നാണ് അയാൾ പറയുന്നത്. തന്‍റെ സഹോദരങ്ങൾ പലപ്പോഴും പലതും മാതാപിതാക്കൾക്ക് നൽകുന്നതുപോലെ തനിക്ക് നൽകാൻ കഴിയാറില്ലെന്നും ആവുന്നത്ര രീതിയിൽ അവരോടുള്ള കടപ്പാട് താൻ നിറവേറ്റിത്തന്നെയാണ് മുന്നോട്ടുപോകുന്നതെന്നുമാണ് ജോയിയുടെ പക്ഷം. തന്‍റെ ഭാര്യ ഷാർജയിലുള്ള വീടുകളിൽ ട്യൂഷൻ പഠിപ്പിക്കാൻ പോകുന്നത് തന്‍റെ അപ്പനും അമ്മക്കും സഹോദരങ്ങൾക്കും അംഗീകരിക്കാൻ കഴിയുന്നില്ലെന്നും, അതൊരു കുറവായിട്ടാണ് അവർ കാണുന്നതെന്നും, അതിന്‍റെ പേരിൽ തങ്ങളെക്കുറിച്ച് അവർ പലപ്പോഴും തരംതാഴ്ത്തി സംസാരിക്കാറുണ്ടെന്നുള്ളതുമൊക്കെ ജോയിക്കും കുടുംബത്തിനും അവരെയൊക്കെക്കുറിച്ചുള്ള വലിയ പരാതിതന്നെയാണ്.

മക്കളെ സാന്പത്തികത്തിന്‍റെ പേരിൽ പല തട്ടുകളായി കാണുന്നവരാണോ മാതാപിതാക്കളായ നിങ്ങൾ? അങ്ങനെയെങ്കിൽ ജോയിയെപ്പോലുള്ള മക്കൾക്കും അവരുടെ മക്കൾക്കുമൊക്കെ അതൊരു വലിയ മാനസികാഘാതമായിരിക്കുമെന്നറിയുക. സത്യത്തിൽ സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന മക്കളോടല്ലേ മാതാപിതാക്കൾ തങ്ങളുടെ സ്നേഹവും കരുതലുമൊക്കെ കൂടുതലായി പ്രകടമാക്കേണ്ടത്? പരസ്പരം പങ്കുവയ്ക്കുകയും സഹോദരങ്ങളുടെ കുറവുകൾ നോക്കിയും കണ്ടും പരിഹരിക്കുവാൻ ശ്രദ്ധവെയ്ക്കുകയും ചെയ്യുന്നവരാണ് മക്കളിൽ സാന്പത്തികമായി ആസ്തി ഉള്ളവരെങ്കിൽ അതൊക്കെ ഇത്തരം സന്ദർഭങ്ങളിൽ വലിയൊരളവുവരെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാവുകയില്ലേ?

സിറിയക് കോട്ടയിൽ