എത്ര സന്പാദിച്ചാലും മതിയാകില്ല, രോഗം തന്നെ
പഞ്ചതന്ത്ര കഥകളെപ്പോലെ ആദ്യം സംസ്കൃതഭാഷയിൽ എഴുതപ്പെട്ടതാണ് ഹിതോപദേശ കഥകൾ. നാലു ഭാഗങ്ങളായി എഴുതപ്പെട്ടിരിക്കുന്ന ഈ കഥകളിൽ മനുഷ്യരെപ്പോലെ മൃഗങ്ങളും സംസാരിക്കുന്നു എന്നൊരു പ്രത്യേകതയുണ്ട്. അപ്രകാരമുള്ള ഒരു കഥയാണ് ഒരു കടുവയെയും ഒരു യാത്രക്കാരനെയും കുറിച്ചുള്ളത്.

ഇരകളെ വേട്ടയാടുന്നതിൽ വിരുതനായ കടുവയായിരുന്നു അത്. എന്നാൽ പ്രായം വർധിച്ചപ്പോൾ മുൻപ് എന്നതുപോലെ ഇരകളുടെ പിന്നാലെ ഓടാൻ ആ കടുവയ്ക്ക് സാധിച്ചില്ല. തന്മൂലം, കടുവയ്ക്ക് ഇരകളെ പിടിക്കുന്നത് വലിയ ബുദ്ധിമുട്ടായി. അങ്ങനെയിരിക്കുന്പോഴാണ് കടുവയ്ക്ക് ഒരു സ്വർണവള ഒരു തടാകതീരത്തുനിന്ന് കിട്ടിയത്. ആരുടെയോ കൈയിൽനിന്നു നഷ്‌ടപ്പെട്ട വളയായിരുന്നു അത്.

മനുഷ്യരുടെ ധനമോഹത്തെക്കുറിച്ച് നല്ല അറിവുണ്ടായിരുന്ന കടുവ തന്‍റെ കൈയിലുണ്ടായിരുന്ന വളകൊണ്ട് ആരെയെങ്കിലും വീഴിക്കാൻ സാധിക്കുമെന്നു മനസിൽ കരുതി. അപ്പോഴാണ് തടാകത്തിന്‍റെ മറുതീരത്തുകൂടി ഒരു യാത്രക്കാരൻ നടന്നുപോകുന്നത് കടുവ ശ്രദ്ധിച്ചത്.
അപ്പോൾ തന്‍റെ കൈയിലിരുന്ന വള കാണിച്ചുകൊണ്ട് വലിയ സ്വരത്തിൽ വിളിച്ചുചോദിച്ചു, ""ഹേ, യാത്രക്കാരാ നിങ്ങൾക്ക് സ്വർണവള വേണോ എനിക്കിതുകൊണ്ട് ഒരു പ്രയോജനവുമില്ല. സ്വർണവള കണ്ടപ്പോൾ യാത്രക്കാരന് അതു കിട്ടിയാൽകൊള്ളാമെന്നു തോന്നി. എങ്കിലും കടുവയുടെ അരികിലേക്ക് പോകാൻ അയാൾ ഭയപ്പെട്ടു. തന്മൂലം അൽപസമയം മടിച്ചുനിന്ന ശേഷം അയാൾ പറഞ്ഞു: ""നിങ്ങൾ ഒരു വന്യമൃഗമല്ലേ? അപ്പോൾ നിങ്ങൾ എന്നെ കടിച്ചുകീറുകയില്ലെന്ന് എന്താ ഉറപ്പ്?''ഉടനെ ബുദ്ധിശാലിയായ കടുവ പറഞ്ഞു, ""ഞാൻ പറയുന്നത് കേൾക്കൂ. എന്‍റെ ചെറുപ്പത്തിൽ ഞാൻ മനുഷ്യരെയും മൃഗങ്ങളെയും കൊന്നുതിന്നിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ഒരു സന്യാസിയുടെ സഹായത്തോടെ ഞാൻ മാനസാന്തരപ്പെട്ടു. അതു മാത്രമല്ല എനിക്ക് പ്രായവും ഏറെയായി. എനിക്കാണെങ്കിൽ ഇപ്പോൾ പല്ലുകളും നഖങ്ങളുമില്ല. തന്മൂലം, നിങ്ങൾ ഭയപ്പെട്ടിട്ട് ഒരു കാര്യവുമില്ല.”

കടുവയുടെ വാക്കു കേട്ടപ്പോൾ അതു ശരിയാണെന്ന് അയാൾക്കു തോന്നി. തന്മൂലം അയാൾ സാവധാനം തടാകത്തിലേക്കിറങ്ങി. അപ്പോഴാണ് തടാകം നിറയെ ചെളിയാണെന്ന് അയാൾ കണ്ടത്. അയാൾ ചെളിയിലേക്കു താഴാൻ തുടങ്ങിയപ്പോൾ കടുവ പറഞ്ഞു, “നിങ്ങൾ ഭയപ്പെടേണ്ട. ഞാൻ ഇറങ്ങിവന്ന് നിങ്ങളെ സഹായിക്കാം.”

എന്തുചെയ്യണം എന്നറിയാതെ അയാൾ ചെളിയിൽ പകച്ചുനിൽക്കുന്പോൾ കടുവ സാവധാനം ചെളിയിലേക്കിറങ്ങി അയാളെ കടിച്ചെടുത്ത് കരയിലേക്ക് കൊണ്ടുവന്നു. അതോടെ അയാളുടെ അന്ത്യവും കഴിഞ്ഞു.

മനുഷ്യരുടെ ധനമോഹവും അത്യാഗ്രഹവും അവരെ എങ്ങനെ നാശത്തിലേക്കു നയിക്കുന്നുവെന്ന് അനുസ്മരിപ്പിക്കുന്ന ഒരു കഥയാണിത്. കടുവ മനുഷ്യനെ പിടിച്ചു തിന്നുന്ന മൃഗമാണ് എന്നു യാത്രക്കാരന് അറിയാമായിരുന്നു. എങ്കിലും വെറുതെ സ്വർണം കിട്ടുമെന്നു കണ്ടപ്പോൾ അയാളുടെ ബുദ്ധി മന്ദീഭവിച്ചുപോയി. ശരിയായ രീതിയിൽ ചിന്തിക്കാൻ അയാൾക്കു സാധിച്ചില്ല. എന്നു മാത്രമല്ല അയാൾ അപകടം സ്വയം വരുത്തിവയ്ക്കുകയും ചെയ്തു.

അത്യാഗ്രഹത്തോടെ ധനത്തിന്‍റെ പിന്നാലെ പോകുന്നവർക്കു നാശമേ സംഭവിക്കൂ എന്നു നമുക്ക് അറിയാം. എന്നിരുന്നാലും ധനത്തിന്‍റെ പിന്നാലെ പായുന്നതിനു നമ്മിൽ പലർക്കും ഒരു മടിയുമില്ല. എന്നു മാത്രമല്ല, നമ്മിൽ ചിലരെയെങ്കിലും സംബന്ധിച്ചിടത്തോളം ധനസന്പാദനമാണ് ജീവിതത്തിലെ ഒരു പ്രധാന ലക്ഷ്യം.

എന്നാൽ നാം എന്തുമാത്രം ധനം സന്പാദിച്ചാലും നമുക്ക് തൃപ്തിയാകുമോ? നാം ആഗ്രഹിച്ചതു നേടാനായാൽപിന്നെ വീണ്ടും സന്പാദിക്കുന്നതല്ലേ നമ്മുടെ മോഹം? തന്മൂലമായിരിക്കുമല്ലോ അത്യാഗ്രഹം എന്നു പറയുന്നതു നിലയില്ലാത്ത ഗർത്തമാണെന്നു മനഃശാസ്ത്രജ്ഞനായ എറിക് ഫ്രോം എഴുതിയിരിക്കുന്നത്. നാം എത്രമാത്രം സന്പാദിച്ചാലും നമുക്ക് മതിയാകില്ല എന്നല്ലേ അദ്ദേഹം സമർഥിക്കുന്നത്.

തനിക്കുള്ളതുകൊണ്ട് തൃപ്തിപ്പെടാത്ത ഒരാൾ താൻ ആഗ്രഹിക്കുന്നവകൊണ്ടും തൃപ്തിപ്പെടുകയില്ല എന്നു ഗ്രീക്ക് ചിന്തകനായ സോക്രട്ടീസ് പറഞ്ഞിരിക്കുന്നത് എത്രയോ ശരി! കാരണം ഒരാൾക്ക് താൻ അഗ്രഹിക്കുന്നവ ലഭിച്ചുകഴിയുന്പോൾ പിന്നെ അടുത്ത ആഗ്രഹങ്ങളും അതിമോഹങ്ങളുംകൊണ്ട് അയാളുടെ മനസ് നിറയുന്നു. അതുകൊണ്ടായിരിക്കുമല്ലോ അതിമോഹം എന്നു പറയുന്നത് ഒരു സാന്പത്തിക കാര്യം എന്നതിനെക്കാളേറെ ഹൃദയത്തിന്‍റെ രോഗമായി മാറുന്നത്.

വാസ്തവത്തിൽ ധനസന്പാദനത്തിനുള്ള അത്യാഗ്രഹം ഹൃദയത്തിന്‍റെ അല്ലെങ്കിൽ നമ്മുടെ ആത്മാവിന്‍റെ രോഗം തന്നെയാണ്. അതുകൊണ്ടുതന്നെയാണ് മാരകപാപങ്ങളിലൊന്നായി അത്യാഗ്രഹം കണക്കാക്കപ്പെടുന്നത്. ഈ പാപത്തിന് അടിപ്പെടുന്നവർ മറ്റു ഗൗരവമായ തെറ്റുകൾ ചെയ്യാൻ ഒരിക്കലും മടിക്കില്ല എന്നതാണ് യാഥാർഥ്യം. ധനസന്പാദനത്തിനുള്ള അത്യാഗ്രഹംകൊണ്ടല്ലേ ആളുകൾ പലപ്പോഴും കൊള്ളയും കൊലപാതകവും നടത്തുന്നത്. ആളുകൾ പലപ്പോഴും ചതിയും വഞ്ചനയും ചെയ്യുന്നതും ധനസമാഹരണത്തിനുള്ള അതിമോഹംകൊണ്ടുതന്നെയല്ലേ? മറ്റുള്ളവരെ വഞ്ചിച്ച് പണം സന്പാദിക്കുന്ന ഒരു കോർപറേറ്റ് എക്സിക്യൂട്ടീവിന്‍റെ കഥ പറയുന്ന ഹോളിവുഡ് സിനിമയാണ് ‘വാൾ സ്ട്രീറ്റ്.’ ഈ സിനിമയിൽ പ്രധാനവേഷമിടുന്ന മൈക്കിൾ ഡഗ്ലസ് ഒരിക്കൽ ഈ സിനിമയെക്കുറിച്ചു പറഞ്ഞത് ഇപ്രകാരമാണ്, “ഇതൊരു കഥയാണെങ്കിലും ഇതിൽ അവതരിപ്പിക്കുന്നത് യാഥാർഥ്യംതന്നെയാണ്.’’

മൈക്കിൾ ഡഗ്ലസ് പറഞ്ഞതുപോലെ, അനുദിന ജീവിതത്തിൽ നാം കാണുന്ന യാഥാർഥ്യമാണ് ചതിയും വഞ്ചനയും കരിഞ്ചന്തയും പൂഴ്ത്തിവയ്പുമൊക്കെ. അവയുടെ മൂലകാരണമോ? അത്യാഗ്രഹം എന്ന ഹൃദയരോഗവും. ഈ രോഗം ഒരിക്കലും നമ്മെ ഗ്രസിക്കാതിരിക്കാൻ നമുക്ക് അതീവ ശ്രദ്ധയുള്ളവരായിരിക്കാം.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ