മറക്കാനാവാത്ത ദൃശ്യം
സിറിയയിൽനിന്നുള്ള ഒരു ചിത്രമാണിത്. യുദ്ധത്തിൽ സർവതും നശിച്ച അവിടെ നല്ലതെന്തു കാണാൻ എന്നാകും ആളുകൾ കരുതുന്നത്. ആക്രമണം, സ്ത്രീപീഡനം, തലയറുക്കൽ, സ്ഫോടനം.....എന്നിങ്ങനെയാണ് അവിടെനിന്നുള്ള വാർത്തകളും ചിത്രങ്ങളും. അതൊക്കെ കണ്ടാൽ വേദനയുടെയും നിരാശയുടെയും വിഷാദത്തിന്‍റെയും ലോകത്തേക്കാവും നാം എടുത്തെറിയപ്പെടുക. എന്നാൽ കഴിഞ്ഞ വർഷം സിറിയ എന്ന യുദ്ധഭൂമിയിൽനിന്നെടുത്ത ഒരു ഫോട്ടോ ലോകത്തെ അതിശയിപ്പിച്ചുകളഞ്ഞു. കഴിഞ്ഞ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ ഫോട്ടോകളിലൊന്നായി ഇതു മാറി. പാരിസ് ആസ്ഥാനമായുള്ള എ.എഫ്.പി. (Agence FrancePresse) ഫോട്ടോഗ്രാഫറായ ജോസഫ് ഈഡ് 2017 മാർച്ച് ഒന്പതിനാണ് ഇത് എടുത്തത്.

ചിത്രത്തിലെ മനുഷ്യൻ മുഹമ്മദ് മൊഹിയിദ്ദീൻ അനിസ്. പ്രായം 70. പൈപ്പു വലിച്ചുകൊണ്ട് ഗ്രാമഫോണിൽനിന്നു പാട്ടുകേൾക്കുകയാണ്. പക്ഷേ പശ്ചാത്തലമായി കാണുന്നത് അലെപ്പോയിലെ അയാളുടെ സ്വന്തം വീടാണെന്നു മറക്കരുത്. ഇസ്ലാമിക സ്റ്റേറ്റ് ഭീകരരും ആഭ്യന്തര കലാപകാരികളും ചേർന്ന് കല്ലിന്മേൽ കല്ലു ശേഷിപ്പിക്കാതെ തകർത്ത അലെപ്പോയിലെ പതിനായിരക്കണക്കിനു വീടുകളിൽ ഇത്തിരി ബാക്കിയായ ഒന്ന്. അവിടുത്തെ അവശേഷിക്കുന്ന കുറച്ചു മനുഷ്യരിൽ ഒരാൾ മാത്രമാണ് അനിസ്.

എത്ര വലിയ നഷ്ടങ്ങളുടെ നടുവിലിരുന്നാണ് അയാൾ ശാന്തനായി പാട്ടു കേൾക്കുന്നതെന്നുകൂടി അറിയുന്പോഴാണ് നമ്മൾ അന്പരന്നുപോകുക.

അനിസിന്‍റെ കഥ

2016-ലാണ് എ.എഫ്.പിയുടെ ലേഖകൻ കരം അൽ മസ്രി ആദ്യമായി അനിസിനെ കാണുന്നത്. യുദ്ധഭൂമിയിലെ വാർത്താ ശേഖരണത്തിനിടെയാണ് അദ്ദേഹം അനിസിനെക്കുറിച്ച് അറിയുന്നത്. കാലഹരണപ്പെട്ടതും വിലകൂടിയതും അത്യപൂർവവുമായ കാറുകളുടെ വലിയ ശേഖരത്തിനുടമയായിരുന്നു അനിസ്. അതൊരു കൗതുകവാർത്തയാക്കാമെന്നു മസ്രി തീരുമാനിച്ചു.

1950-ൽ അനിസിന്‍റെ പിതാവ് ഓടിച്ചിരുന്ന പോണ്ടിയാക് കാറാണ് ക്ലാസിക് കാറുകളോട് കന്പം തോന്നാൻ കാരണമായത്. പിന്നീട് 1947 മോഡൽ പ്ലിമത്ത് കാർ വാങ്ങിക്കൊണ്ട് അദ്ദേഹം തന്‍റെ ശേഖരം തുടങ്ങി. കാഡിലാക്, വി.ഡബ്ല്യു. തിങ് (VW Thing), ബുയിക് സൂപ്പർ, ഹഡ്സണ്‍ കമ്മഡോർ, മെർക്കുറി മോണ്ട്ക്ലയർ, ഷെവർലെ അപ്പാഷെ തുടങ്ങി 30 ക്ലാസിക് താരങ്ങൾ അനിസിന്‍റെ കാർശേഖരത്തിൽ എത്തി. യുദ്ധം കൊടുന്പിരികൊണ്ടിരുന്ന കാലത്ത് ആളുകൾ മറ്റു സ്ഥലങ്ങളിലേക്കു പലായനം ചെയ്തു. പക്ഷേ, ഈ കാറുകളും സംരക്ഷിച്ചുകൊണ്ട് തന്‍റെ വീട്ടിൽ കഴിഞ്ഞ അനിസിന്‍റെ കഥ 2016-ൽ എ.എഫ്.പിയുടെ ശ്രദ്ധേയമായ സ്പെഷൻ ഐറ്റമായി ലോകം വായിച്ചു. പക്ഷേ, താമസിയാതെ എല്ലാം മാറി മറിഞ്ഞു. അലെപ്പോ യുദ്ധക്കളമായി മാറി. കുറച്ചുനാൾ വീട്ടിൽനിന്നു മാറിനിന്ന അനിസ് മടങ്ങിയെത്തിയപ്പോഴേക്കും കണ്ട കാഴ്ച അയാളുടെ നെഞ്ചു തകർത്തു.

വീണ്ടും അലെപ്പോയിൽ

കഴിഞ്ഞ വർഷം ഐഎസ് ഭീകരരെ തുരത്തിയ സിറിയയിലേക്ക് ഒരിക്കൽകൂടി എ.എഫ്.പിയുടെ ലേഖകൻ എത്തി. തകർന്നടിഞ്ഞ അലെപ്പോയിലേക്ക് ഇത്തവണ എത്തിയത് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ ബ്യൂറോ ചീഫ് സാമ്മി കെറ്റ്സും ഫോട്ടോഗ്രാഫർ ജോസഫ് ഈഡുമായിരുന്നു.

അലെപ്പോ നശിപ്പിക്കപ്പെട്ടിരിക്കുന്നു. കെട്ടിടങ്ങളൊക്കെയും ശ്മശാനത്തിൽ ഉപേക്ഷിക്കപ്പെട്ട അസ്ഥികൂടങ്ങൾപോലെ ചിതറിക്കിടക്കുന്നു. മനുഷ്യരുടെ സ്വപ്നങ്ങളെ നെഞ്ചിലൊതുക്കി വെടിയേറ്റുവീണ വീടുകൾ.

കുട്ടികൾ കളിച്ചിരുന്ന വീട്ടുമുറ്റങ്ങളും മൈതാനങ്ങളും പാതയോരങ്ങളുമൊക്കെ എവിടെയാണെന്നുപോലും കണ്ടുപിടിക്കാനാവില്ല. മഹാനഗരമായിരുന്ന അലെപ്പോ മാനഭംഗത്തിനിരയായ പെണ്‍കുട്ടിയെപ്പോലെ ആത്മാവും ഉടയാടകളും നഷ്ടപ്പെട്ട് മണ്‍കൂനകളിൽ മുഖംപൊത്തിയിരിക്കുന്നു. വിനാശത്തിന്‍റെ നിരവധി ചിത്രങ്ങൾ ഫോട്ടോഗ്രാഫർ പകർത്തി.

വീടിനെ കാറുകളുടെ മ്യൂസിയമാക്കിയ പഴയ അനിസ് ഇപ്പോൾ എന്തെടുക്കുകയാകും?
രണ്ടുപേരും കൂടി അവിടേക്കു പുറപ്പെട്ടു. വർഷങ്ങളോളം അവിടെ ജീവിച്ചവർക്കുപോലും തിരിച്ചറിയാനാകാത്തവിധം മാറിപ്പോയ അലെപ്പോയിൽനിന്ന് അൽ-ഷാർ പട്ടണത്തിന്‍റെ തെരുവിലൂടെ അനീസിന്‍റെ വീട്ടിലേക്ക് ആ പത്രക്കാരെ എത്തിച്ചത് നാട്ടുകാരിൽ ചിലരാണ്.

അനിസിന്‍റെ മുറിയിൽ

അദ്ദഹം അവിടെ ഉണ്ടായിരുന്നു. പച്ചഗേറ്റിനുള്ളിൽ മഹാപ്രതാപത്തോടെ തല ഉയർത്തിനിന്ന വീട് കണ്ടാൽ സഹിക്കില്ല. ക്വീക് നദിയിൽനിന്നുള്ള തണുത്ത കാറ്റിന് ഇത്തിരി കരുത്തുകൂടിയാൽ നിലംപൊത്താവുന്ന സ്ഥിതിയാണ്. പൊന്നുപോലെ സൂക്ഷിച്ചിരുന്ന കാറുകളിൽ പലതും തകർന്നു തരിപ്പണമായി. കൂറെയൊക്കെ ആരോ കടത്തിക്കൊണ്ടുപോയിരിക്കുന്നു. അനിസ് ആഗതരെ അകത്തേക്കു ക്ഷണിച്ചു. യുദ്ധം ഒരു മനുഷ്യനെയും അയാളുടെ കുടുംബത്തെയും എങ്ങനെ ചിതറിച്ചുകളയുന്നുവെന്ന് മനസിലാക്കാൻ ആ മുറിയുടെ ഒരു ദൃശ്യം മതി. പൊട്ടിച്ചിതറിയ ചുവരുകൾ. കൽച്ചീളുകളും സിമന്‍റുകട്ടകളും നിരത്തിലെന്നപോലെ കൂടിക്കിടക്കുന്നു. പൊടിമൂടിയ ഫർണിച്ചറുകൾക്കും കർട്ടനുകൾക്കുമെല്ലാം ഒരേ നിറം. നിരന്നുകിടക്കുന്ന ചില ഗ്രന്ഥങ്ങളിലൊന്ന് നിറം മങ്ങിയിരിക്കുന്നു; നിരന്തരം വായിക്കപ്പെടുന്ന വിശുദ്ധ ഗ്രന്ഥം പോലെ. അടർന്നുപോയ ജനാലകളുടെ സ്ഥാനത്തെ വിള്ളലുകളിലൂടെ തെരുവിനപ്പുറത്തെ ഉപയോഗശൂന്യമായ കെട്ടിടങ്ങൾ കാണാം. ഒരിടത്തുമില്ല മനുഷ്യർ. വലിയ കട്ടിലിൽ വിരിച്ചിരിക്കുന്ന വിലകൂടിയ കന്പിളിപ്പുതപ്പ് ഒരു വശത്തേക്കു നീക്കി അനിസ് ഇരുന്നു.

ബാക്കിയായ ഗ്രാമഫോണ്‍

പൊടിപടലങ്ങൾ തുടച്ചുനീക്കപ്പെട്ട ഒരേയൊരു ഉപകരണമേ മുറിയിലുള്ളു. അത് വൈദ്യുതിയില്ലാതെ കൈകൊണ്ട് കറക്കി പ്രവർത്തിപ്പിക്കാവുന്ന ഒരു പഴയ മോഡൽ ഗ്രാമഫോണാണ്. താൻ അത് ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നും അതിൽ ചില റിക്കാർഡുകൾ ഇട്ടു കേൾപ്പിക്കാമെന്നും അനിസ് പറഞ്ഞു. ഒരിക്കൽ അലെപ്പോയിലെ ധനവാനും പ്രതാപിയുമായിരുന്ന ആ മനുഷ്യൻ നഷ്ടങ്ങളുടെ കൂന്പാരത്തിനു നടുവിൽ എഴുന്നേറ്റുനിന്നു.

ഇതില്ലാതെ എനിക്കു സംഗീതം ആസ്വദിക്കാനാവില്ലെന്നു പറഞ്ഞുകൊണ്ട് പുകവലിക്കുന്നതിനുള്ള പൈപ്പ് കത്തിച്ചു. കറക്കിത്തിരിച്ച പ്ലേയറിലേക്ക് തന്‍റെ പ്രിയപ്പെട്ട റിക്കാർഡുകളിൽ ഒന്ന് അനിസ് ഇട്ടു. വീണ്ടും കട്ടിലിൽ ഇരുന്നു. സിറിയൻ ഗായകനായ മുഹമ്മദ് ദിയാ അൽ ദിൻ ആലപിച്ച പഴയ ഗാനം. ഇടയ്ക്കൊക്കെ അനീസ് കണ്ണുകൾ അടച്ച് ധ്യാനനിരതനെപ്പോലെ ഇരുന്നു. മറ്റു ചിലപ്പോൾ പൈപ്പിന്‍റെ പുകപടലങ്ങൾക്കിടയിലൂടെ തന്‍റെ പ്രതാപ കാലത്തേക്ക് ഒഴുകിപ്പോകുന്നതുപോലെ.

ഒരു നിമിഷം.

ഈഡിന്‍റെ കാമറ അതു പകർത്തി. എ.എഫ്.പി.യുടെ ചരിത്രത്തിലെ നിർണായകമായ ഫോട്ടോകളിലൊന്ന്. ജീവിക്കാനുള്ള മനുഷ്യന്‍റെ അടക്കാനാവാത്ത അഭിവാഞ്ഛ ആ നിശ്ചല ചിത്രത്തിൽ ചിറകുവിരിച്ചു. അടിക്കുറിപ്പുപോലും ആവശ്യമില്ലാതെ അതു ലോകമെങ്ങും കാഴ്ചക്കാരനെ വശീകരിച്ചു. യുദ്ധത്തിന്‍റെ കരിങ്കൊടി വാഹകരല്ല, പ്രതീക്ഷയുടെ ഇത്തിരി വിളുന്പിലിരുന്ന് നാളെയെ സ്വപ്നം കാണുന്ന മനുഷ്യരാണ് വിജയിയെന്നും അതു പഠിപ്പിച്ചു.

സ്പെയിനിൽ മെഡിസിൻ പഠിച്ച, അഞ്ചു ഭാഷകൾ സംസാരിക്കുന്ന, 70 വയസു കഴിഞ്ഞ, രണ്ടു വിവാഹം കഴിച്ചവനും എട്ടു മക്കളുടെ പിതാവുമായ എല്ലാത്തിലുമുപരി എല്ലാം നഷ്ടപ്പെട്ടവനുമായ അനിസ് പറഞ്ഞു: ‘ഞാൻ ഇവിടെത്തന്നെ ജീവിക്കും. നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കും. നന്നാക്കാവുന്ന കാറുകളെല്ലാം നന്നാക്കിയെടുത്ത് എന്‍റെ മക്കൾക്കു വീതമായി നല്കും.’

അനിസിന്‍റെ ചിത്രം പകർത്തിയ ജോസഫ് ഈഡ് പിന്നീടൊരിക്കൽ പറഞ്ഞു: ‘ജീവിതം മുന്പോട്ടുകൊണ്ടുപോകാനാവാതെ വിഷമിക്കുന്പോൾ ഞാൻ ഈ ഫോട്ടോയിൽനോക്കും. പിന്നെ എന്തിരിക്കുന്നു എനിക്കു വിഷമിക്കാൻ...’

നമ്മൾ ഇതു വായിക്കുന്പോഴും നിരവധിപേർ ഈ ചിത്രം കാണുന്നു. നിരാശയുടെ കരിന്പടങ്ങളെ ഒരു വശത്തേക്കു തള്ളിമാറ്റി ഇരിക്കാനിത്തിരി സ്ഥലമൊരുക്കിയാൽ കേൾക്കാൻ ഒരു പാട്ടു ബാക്കിയുണ്ടാകും. ധീരനാകൂയെന്ന് നമ്മോട് ആവർത്തിച്ച് ആവശ്യപ്പെടുന്ന ഒരു പഴയ പാട്ട്. നഷ്ടസ്വർഗങ്ങളുടെ നടുവിലിരുന്ന് അതു കേൾക്കാൻ പഠിച്ചാൽ പിന്നെ വിഷമിക്കാൻ എന്തിരിക്കുന്നു...

ജോസ് ആൻഡ്രൂസ്