കറുത്ത കുതിരയ്ക്കു കടിഞ്ഞാണിടാൻ
പാശ്ചാത്യ തത്വശാസ്ത്രരംഗത്തെ അതികായനാണു പ്ലേറ്റോ (ബിസി 428 ബിസി-348). പാശ്ചാത്യലോകത്തെ ആദ്യ ഉന്നത വിദ്യാപീഠമായ അക്കാദമിയുടെ സ്ഥാപകനായ അദ്ദേഹം ജനിച്ചതും വളർന്നതും ഗ്രീസിലെ ഏഥൻസിലാണ്. പാശ്ചാത്യ തത്വശാസ്ത്രത്തിന്‍റെ പ്രധാന തുടക്കക്കാരിലൊരാളായി പരിഗണിക്കപ്പെടുന്ന സോക്രട്ടീസ് ആയിരുന്നു പ്ലേറ്റോയുടെ ഗുരു. തന്‍റെ ഗുരുവിനെപ്പോലെ ഏറെ പ്രഗദ്ഭനായ ഒരു ശിഷ്യനും പ്ലേറ്റോയ്ക്ക് ഉണ്ടായിരുന്നു. ആ ശിഷ്യനാണു തത്വചിന്തകനായിരുന്ന സോക്രട്ടീസ്.

മനുഷ്യജീവിതത്തിന്‍റെ വിവിധവശങ്ങളെ സമഗ്രമായ രീതിയിൽ വിശകലനം ചെയ്യുവാൻ ശ്രമിച്ചിട്ടുള്ള ഒരു തത്വശാസ്ത്രജ്ഞനാണ് പ്ലേറ്റോ. മനുഷ്യനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പഠനത്തിന്‍റെ ഭാഗമായി മനുഷ്യാത്മാവിനെയും അദ്ദേഹം വിചിന്തനവിധേയമാക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ പ്രശസ്തമായ ഡയലോഗുകളിൽ ഒന്നായ ഫേദ്രൂസ് എന്ന ഗ്രന്ഥത്തിൽ മൂന്നു സ്വഭാവപ്രകൃതികൾ അല്ലെങ്കിൽ ഘടകങ്ങൾ ഉള്ള ആത്മാവിനെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

അതിൽ പ്രധാനപ്പെട്ടതു മനുഷ്യജീവിതമാകുന്ന രഥം ഓടിക്കുന്ന തേരാളിയാണ്. ആ തേരാളിയാകട്ടെ മനുഷ്യന്‍റെ വിവേചനശക്തിയും. രഥം വലിക്കുന്ന രണ്ടു കുതിരകളാണു മറ്റു രണ്ടു ഘടകങ്ങൾ. ആ കുതിരകളിൽ ഒന്നു വെളുത്തതും മറ്റൊന്നു കറുത്തതുമാണ്.

വെളുത്ത കുതിര മാന്യനും സത്യസന്ധനും നീതിമാനുമാണ്. ശരിയായ കാര്യങ്ങൾ മാത്രമേ വെളുത്ത കുതിര ചെയ്യുകയുള്ളൂ. അതുപോലെ, വെളുത്ത കുതിര പോകുവാൻ ശ്രമിക്കുന്നത് എപ്പോഴും ശരിയായ വഴിയിലൂടെയുമാണ്. അതു മാത്രമല്ല എപ്പോഴും സ്വർഗം ലക്ഷ്യംവച്ച് ഉയരത്തിലേക്കു പായുവാനാണ് വെളുത്ത കുതിരയുടെ ശ്രമം.

എന്നാൽ, കറുത്ത കുതിരയുടെ കാര്യം അങ്ങനെയല്ല. അവൻ കുടിലചിത്തനാണ്. അവനിൽ നിറഞ്ഞുനിൽക്കുന്നത് അഹങ്കാരവും ധിക്കാരവും താൻപോരിമയും സ്വാർഥതയുമാണ്. അവൻ ആരുടെയും ചൊൽവിളിക്കു നിൽക്കുവാൻ തയാറല്ല. എപ്പോഴും സ്വന്തവഴികളിലൂടെ പോകാനാണ് അവനു താത്പര്യം. ആ വഴികളിൽ നിറഞ്ഞുനിൽക്കുന്നതാകട്ടെ കാമക്രോധാദിജന്യമായ താത്പര്യങ്ങളും.

രഥത്തിന്‍റെ ഡ്രൈവർ സീറ്റിലിരിക്കുന്നതു വിവേചനശക്തി എന്ന സാരഥിയാണ്. കറുത്ത കുതിരയെയും വെളുത്ത കുതിരയെയും നിയന്ത്രിച്ചു സ്വർഗം ലക്ഷ്യമാക്കി തേരോടിക്കുകയാണു സാരഥിയുടെ കടമ. വെളുത്ത കുതിര സാരഥിയുമായി സഹകരിക്കുവാൻ എപ്പോഴും തയാറാണ്. എന്നാൽ, കറുത്ത കുതിര പലപ്പോഴും നിയന്ത്രണവിധേയമാകാൻ സമ്മതിക്കില്ല. എന്നുമാത്രമല്ല, അതു സകലശക്തിയുമുപയോഗിച്ചു തെറ്റായ വഴിയെ രഥം ഓടിക്കുവാൻ ശ്രമിക്കുകയും ചെയ്യും.

അപ്പോൾ സംഭവിക്കുന്നതെന്താണെന്നോ? രഥം സ്വർഗത്തിലേക്ക് ഉയരുന്നതിനു പകരം അതു ഭൂമിയിലേക്കു നിപതിക്കുന്നു. അവിടെനിന്നു വീണ്ടും സ്വർഗീയപാതയിലേക്ക് ഉയരണമെങ്കിൽ സാരഥി പെടാപ്പാട് പെടേണ്ടിവരും.

പ്ലേറ്റോ മനുഷ്യാത്മാവിനെക്കുറിച്ചു പറഞ്ഞിരിക്കുന്നതു നമ്മുടെ അനുഭവം തന്നെയല്ലേ? നമ്മുടെ ഉള്ളിലും രണ്ടു കുതിരകൾ ഉള്ളതായി നമുക്കു തോന്നാറില്ലേ? അതിലൊന്നു വെളുത്ത കുതിരയാണ്. നന്മയുടെ വഴിയെ പോകുവാനാണ് ആ കുതിരയുടെ ശ്രമം. സ്വർഗത്തെ ലക്ഷ്യമാക്കി നമ്മുടെ ജീവിതരഥം ഓടിക്കുവാനാണ് ആ കുതിര ശ്രമിക്കുന്നത്.

എന്നാൽ ആ കുതിരയെ തിന്മയുടെ പാതയിലൂടെ വലിച്ചിഴച്ചുകൊണ്ടുപോകുവാനാണു നമ്മുടെ ഉള്ളിലുള്ള കറുത്ത കുതിര ശ്രമിക്കുന്നത്. ആ കുതിരയെ നയിക്കുന്നതു നമ്മുടെ ആശാപാശങ്ങളും ദുരാഗ്രഹങ്ങളുമാണ്. അവയ്ക്കാണെങ്കിൽ അനിയന്ത്രിതമെന്നു തോന്നിപ്പിക്കുന്ന ശക്തിയുമാണ്.

നമ്മിലെ വെളുത്ത കുതിരയും കറുത്ത കുതിരയും വ്യത്യസ്തദിശകളിലേക്കു നയിക്കുവാൻ മത്സരിക്കുന്പോൾ അവയെ ബോധപൂർവം നമ്മുടെ ലക്ഷ്യസ്ഥാനത്തേക്കു നയിക്കുവാൻ നമ്മെ സഹായിക്കുന്ന ഘടകം പ്ലേറ്റോ ചൂണ്ടിക്കാണിച്ചതുപോലെ നമ്മിലുള്ള വിവേചനശക്തിയാണ്. പ്ലേറ്റോ പറയുന്നതു പോലെ രഥത്തിന്‍റെ സാരഥിയായ വിവേചനശക്തി കുതിരകളെ നിയന്ത്രിക്കുന്നതിൽ വിജയിച്ചാൽ നമ്മുടെ ജീവിതം വിജയിച്ചു. അപ്പോൾ സ്വർഗമാകുന്ന നമ്മുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുവാൻ നമുക്കു സാധിക്കും.

എന്നാൽ പ്ലേറ്റോ പറയുന്നതുപോലെ നമ്മുടെ ഉള്ളിലുള്ള കറുത്ത കുതിരയെ കടിഞ്ഞാണിട്ടു നിയന്ത്രിക്കുവാൻ നമ്മുടെ വിവേചനശക്തിക്ക് എപ്പോഴും സാധിക്കുമോ? സംശയമാണ്. കാരണം, നമ്മുടെ വിവേചനശക്തിയെപ്പോലും ദോഷകരമായി സ്വാധീനിക്കുവാൻ നമ്മുടെ ആശാപാശങ്ങൾ നിറഞ്ഞുനിൽക്കുന്ന കറുത്ത കുതിരയ്ക്കുസാധിക്കും എന്നതാണു വസ്തുത.

മനുഷ്യർ പലപ്പോഴും തെറ്റുകുറ്റങ്ങളിൽ വീഴുന്നത് അവർക്ക് വിവേചനശക്തിയില്ലാത്തതുകൊണ്ടല്ലല്ലോ. ചില അവസരങ്ങളിൽ ആ വിവേചനശക്തിയെപ്പോലും പ്രലോഭിപ്പിക്കുവാൻ നമ്മിലെ കറുത്ത കുതിരയ്ക്കു സാധിക്കുമെന്നതു നമ്മുടെ തന്നെ അനുഭവമല്ലേ? അങ്ങനെയെങ്കിൽ നമ്മിലെ കറുത്ത കുതിരയെ കടിഞ്ഞാണിട്ടു നിയന്ത്രിക്കുവാൻ എന്താണ് വഴി? നമ്മിലെ കറുത്ത കുതിരയെ ശരിക്കും നിയന്ത്രിക്കണമെങ്കിൽ നമുക്കു ദൈവത്തിന്‍റെ സഹായംതന്നെ വേണം. ആ സഹായം നമുക്കു ലഭിക്കുവാൻ നമ്മെ സഹായിക്കുന്ന വിവിധ ഘടകങ്ങളാണു പ്രാർഥനയും നോന്പും ദാനധർമവുമൊക്കെ. അതായത് പ്രാർഥനയിലൂടെയും ഉപവാസത്തിലൂടെയും പരോപകാരപ്രവൃത്തികളിലൂടെയുമൊക്കെയാണു ദൈവാനുഗ്രഹം നമ്മിലേക്ക് ഒഴുകുന്നത് എന്നു സാരം.
നമ്മുടെ ജീവിതം വിജയിച്ച് അതിന്‍റെ ലക്ഷ്യസ്ഥാനമായ സ്വർഗത്തിലെത്തണമെങ്കിൽ നമ്മിലെ കറുത്ത കുതിരയെ ശരിയായ രീതിയിൽ നിയന്ത്രിക്കണമെന്ന കാര്യം നമുക്കു മറക്കാതിരിക്കാം. അതുപോലെ, അതിനുള്ള ശക്തികളായി ദൈവാനുഗ്രഹം ലഭിക്കുവാനുള്ള വഴികളിലേക്കു നമുക്കു തിരിയുവാനും ശ്രമിക്കാം.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ