മറ്റുള്ളവരോടു ക്ഷമിക്കാം ധീരരാകാം
മുഗൾ ചക്രവർത്തിമാരിൽ മൂന്നാമനായിരുന്നു അക്ബർ (1542-1605). അക്ബറിന്‍റെ പിതാമഹനായിരുന്ന ബാബർ തുടക്കമിട്ട സാമ്രാജ്യം ശരിക്കു പടർന്നുപന്തലിച്ച് ഇന്ത്യയുടെ നാനാഭാഗത്തും വ്യാപിച്ചത് അക്ബറിന്‍റെ ഭരണകാലത്തായിരുന്നു. അക്ബറിന്‍റെ പിതാവായ ഹുമയൂൺ മരണമടയുന്പോൾ അക്ബറിന് പതിനാലു വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ആ ചെറുപ്രായത്തിൽതന്നെ അക്ബർ രാജ്യഭാരം ഏറ്റെടുത്തു.

അപ്പോൾ രാജ്യം ഭരിക്കാൻ അക്ബറിനെ സഹായിച്ചത് ബൈറംഖാൻ എന്ന മിലിട്ടറി കമാൻഡറായിരുന്നു. ബാബറിന്‍റെ കീഴിൽ സേവനം തുടങ്ങി ഹുമയൂണിന്‍റെ കൂടെ പല പോരാട്ടങ്ങളും നടത്തിയ ബൈറംഖാൻ മുഗൾ സാമ്രാജ്യം സ്ഥാപിക്കുന്നതിൽ വലിയ പങ്കുവഹിച്ച പോരാളിയായിരുന്നു. ബൈറംഖാന്‍റെ വിജയങ്ങളിൽ 1556-ൽ നടന്ന രണ്ടാം പാനിപ്പട്ട് യുദ്ധവും ഉൾപ്പെടുന്നു.
അക്ബറിന് പതിനെട്ടു വയസ് തികഞ്ഞപ്പോൾ ബൈറംഖാന്‍റെ സഹായം വേണ്ടെന്നുവയ്ക്കാൻ അക്ബർ തീരുമാനിച്ചു. അതിന്‍റെ പ്രധാന കാരണം ഭരണകാര്യങ്ങളിൽ അവർ തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസമായിരുന്നു. റിട്ടയർ ചെയ്തു രാജകൊട്ടാരത്തിൽ താമസിക്കുകയോ അല്ലെങ്കിൽ മെക്കയിലേക്ക് തീർഥയാത്ര പോവുകയോ ചെയ്യാമെന്ന നിർദേശമാണ് അക്ബർ ബൈറംഖാന്‍റെ മുൻപിൽ വച്ചത്.

ബൈറംഖാൻ മെക്കയിലേക്ക് തീർഥയാത്ര ചെയ്യാനാണ് തീരുമാനിച്ചത്. എന്നാൽ യാത്രാമധ്യേ അക്ബറിന്‍റെ ചില ശത്രുക്കൾ പ്രേരിപ്പിച്ചതിന്‍റെ ഫലമായി അക്ബറിനെതിരേ യുദ്ധം ചെയ്യാൻ ബൈറംഖാൻ തയാറായി. എന്നാൽ യുദ്ധത്തിൽ ബൈറംഖാൻ പരാജയപ്പെട്ടു.
യുദ്ധത്തിൽ പിടിക്കപ്പെട്ട ബൈറംഖാനെ അക്ബറിന്‍റെ പടയാളികൾ രാജകൊട്ടാരത്തിലെത്തിച്ചു. അപ്പോൾ രാജ്യദ്രോഹക്കുറ്റം ചുമത്തി ബൈറംഖാനെ വധിക്കാൻ അക്ബർ തീരുമാനിക്കുമെന്നാണ് പലരും കരുതിയത്. എന്നാൽ, അതിനുപകരം ബൈറംഖാനോട് ക്ഷമിക്കാനാണ് അക്ബർ തയാറായത്. എന്നു മാത്രമല്ല, തന്‍റെകൂടെ രാജകൊട്ടാരത്തിൽ താമസിക്കാനും അക്ബർ ക്ഷണിച്ചു. അതുപോലെ, മെക്കയിലേക്കു തീർഥയാത്ര പോകാനുള്ള സ്വാതന്ത്ര്യവും അക്ബർ നൽകി.

അപ്പോൾ തന്‍റെ ഭാര്യയോടും മകനോടുമൊപ്പം മെക്കയിലേക്കു തീർഥയാത്ര പോകാനാണ് ബൈറംഖാൻ തീരുമാനിച്ചത്. എന്നാൽ അവരുടെ യാത്രയ്ക്കിടയിൽ ബൈറംഖാന്‍റെ ശത്രുക്കൾ അദ്ദേഹത്തെ വധിച്ചു. രണ്ടാം പാനിപ്പട്ട് യുദ്ധത്തിൽ അക്ബറിന്‍റെ പടയാളികളോട് പോരാടിയ ഹൈമു എന്ന രാജാവിനെ വധിച്ചത് ബൈറംഖാൻ ആയിരുന്നു. അതിനുള്ള പ്രതികാരമായിട്ടാണ് ഹേമുവിന്‍റെ അനുയായികൾ ബൈറംഖാനെ വധിച്ചത്.

ബൈറംഖാനെ വധിച്ച ശത്രുക്കൾ അദ്ദേഹത്തിന്‍റെ ഭാര്യയെയും മകനെയും വെറുതേവിട്ടു. അവർ മടങ്ങിയെത്തിയപ്പോൾ അക്ബർ അവരെ രാജകൊട്ടാരത്തിലേക്കു സ്വാഗതം ചെയ്യുകയും ബൈറംഖാന്‍റെ ഭാര്യയെ തന്‍റെ ഭാര്യമാരിലൊരാളായി സ്വീകരിക്കുകയും ചെയ്തു. മുഗൾ സാമ്രാജ്യം കെട്ടിപ്പടുത്ത അക്ബർ മഹാനായ ചക്രവർത്തിയായാണ് ചരിത്രത്തിൽ അറിയപ്പെടുന്നത്. അക്ഷരാഭ്യാസമില്ലാത്ത ഭരണാധികാരിയായിരുന്നു എന്നു ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും രാജ്യം സന്പന്നമാക്കുന്നതിലും കലയും സംസ്കാരവുമൊക്കെ പരിപോഷിപ്പിക്കുന്നതിലും അക്ബർ ഏറെ ശ്രദ്ധിച്ചിരുന്നു എന്നതും ചരിത്രത്തിന്‍റെ ഭാഗമാണ്.

അക്ബറിന് അക്ഷരാഭ്യാസമില്ലായിരുന്നു എന്നതു ശരിയായിരിക്കാം. എങ്കിലും തന്‍റെ മിത്രമായിരുന്ന ഒരാൾ ശത്രുവായിട്ടു മാറിയെങ്കിലും ആ ശത്രുവിനോടു ക്ഷമിക്കാനുള്ള വിശാലമനസ് അക്ബറിന് ഉണ്ടായിരുന്നു എന്നതു വലിയകാര്യമാണ്.

നമുക്കൊക്കെ നല്ല വിദ്യാഭ്യാസമുണ്ടായിരിക്കാം. എന്നാൽ നമ്മോടു തെറ്റുചെയ്യുന്നവരോടു ക്ഷമിക്കുന്ന കാര്യം വരുന്പോൾ നാം പലപ്പോഴും പിന്നിലാണ് എന്നതല്ലേ വസ്തുത. മറ്റുള്ളവരുടെ നിസാരകുറ്റങ്ങൾപോലും ക്ഷമിക്കാൻ പലപ്പോഴും നമുക്ക് എത്രയോ ബുദ്ധിമുട്ടാണ്!
അക്ബറിനെതിരേ ബൈറംഖാൻ ചെയ്തത് നിസാര കുറ്റമല്ലായിരുന്നു. അക്ബറിനെതിരേ യുദ്ധം ചെയ്തു രാജ്യം പിടിച്ചെടുക്കാനാണ് ബൈറംഖാൻ ശ്രമിച്ചത്. എങ്കിലും ആ വലിയ കുറ്റംപോലും ക്ഷമിക്കാൻ അക്ബർ തയാറായി. അക്ബർ മഹാനായി ഇന്ന് അറിയപ്പെടുന്നുണ്ടെങ്കിൽ അതിന്‍റെ ഒരു കാരണം അദ്ദേഹത്തിന്‍റെ ഈ മഹാമനസ്കത ആയിരിക്കണം.

ദുർബലർക്ക് ക്ഷമിക്കാൻ സാധിക്കില്ല, ശക്തർക്കു മാത്രമേ അതു സാധിക്കൂ എന്ന് മഹാത്മാഗാന്ധി പറഞ്ഞിരിക്കുന്നത് എത്രയോ ശരിയാണ്. നാം ദുർബലരും ഭീരുക്കളുമാണെങ്കിൽ ക്ഷമിക്കുന്ന കാര്യത്തിൽ നാം ഏറെ പിന്നിലായിരിക്കും. എന്നാൽ നാം ശക്തരും ധൈര്യശാലികളുമാണെങ്കിൽ ക്ഷമിക്കുന്ന കാര്യത്തിൽ നാം മുൻപിലായിരിക്കുമെന്നതാണ് വസ്തുത.

ഏതെങ്കിലും കാരണത്താൽ നാം ഭീരുക്കളും ദുർബലരുമാണെങ്കിലും നാം മനസുവച്ചാൽ നമുക്ക് ക്ഷമിക്കാൻ സാധിക്കും എന്നത് നാം മറക്കേണ്ട. അങ്ങനെ ക്ഷമിക്കാൻ നമുക്ക് സാധിച്ചാൽ അപ്പോൾ ശക്തരുടെയും ധൈര്യശാലികളുടെയും ഗണത്തിലേക്ക് നാം വളരുകയാവും ചെയ്യുക. മറ്റുള്ളവരോട് അവരുടെ തെറ്റുകൾ ക്ഷമിച്ചുകൊണ്ട് നമുക്ക് ശക്തരും ധൈര്യശാലികളുമായി മാറാൻ ശ്രമിക്കാം.