തലയെടുപ്പോടെ രാമപുരം പള്ളി; എണ്ണിയാല്‍ തീരാത്ത സവിശേഷതകള്‍ ഇങ്ങനെ
രാമപുരം നിവാസികളുടെ വർഷങ്ങളുടെ കാത്തിരിപ്പ് സഫലമാകുന്നു. ഇടവക ജനത്തിന് ഒത്തുകൂടി ദൈവത്തെ ആരാധിക്കാനും സ്തുതിക്കാനുമായി അതിമനോഹരമായ ദേവാലയം പൂർത്തിയായിരിക്കുന്നു.

ശില്പഭംഗിയിലും നിർമാണ സവിശേഷതകളിലും ലോകോത്തര നിലവാരം പുലർത്തുന്ന രാമപുരം സെന്‍റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ കൂദാശ നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. ഉയരത്തിലും ശില്പഭംഗിയിലും ഏഷ്യയിലെതന്നെ ഏറ്റവും മനോഹരമായ ദേവാലയങ്ങളിലൊന്നാണ് രാമപുരം പള്ളി. മൂന്നു നിലകളിലായി പണി തീർത്തിട്ടുള്ള ദേവാലയം ഗ്രീക്ക്, പോർച്ചുഗീസ്, ജർമൻ, ബൈസന്‍റൈൻ കലകളുടെ സങ്കലനമാണ്.


ദേവാലയ കൂദാശ രാമപുരം കണ്ടതിൽ ഏറ്റവും വലിയ ചടങ്ങാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് ഇടവകസമൂഹം. റോഡുകളിലും പള്ളിമൈതാനത്തും കൂറ്റൻ കമാനങ്ങൾ ഉയർന്നുകഴിഞ്ഞു. മുത്തുക്കുടകളാലും വെള്ളിത്തോരണങ്ങളാലും പള്ളിയും പരിസരവും അലംകൃതമാണ്.