ജോലിക്കൊപ്പം ബസിനുള്ളിൽ ചെടിപരിപാലനവും; കൈയടി നേടി ബസ് ഡ്രൈവർ
Tuesday, May 7, 2019 2:16 PM IST
പ്രകൃതിയുടെയും മനോഹരമായ പച്ചപ്പിന്‍റെയും പ്രാധാന്യം എത്രമാത്രം വലുതാണെന്ന് മനസിലാക്കി നൽകുവാൻ വ്യത്യസ്തമായ മാർഗം സ്വീകരിച്ച് ഒരു ബസ് ഡ്രൈവർ. ബംഗളൂരു മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷനിലെ ഡ്രൈവറായ നാരായണപ്പ എന്നയാളാണ് ബസിനുള്ളിൽ ചെടികൾ നട്ടുപിടിപ്പിച്ച് പ്രകൃതി എന്ന വാക്കിന്‍റെ അർത്ഥം വാനോളമുയർത്തുന്നത്.

പ്രകൃതിയുടെ നിലനിൽപ്പിന്‍റെ ആവശ്യകത എത്രമാത്രം വലുതാണെന്ന തോന്നൽ തന്‍റെ മനസിൽ കൂടുകൂട്ടിയപ്പോൾ മുതലാണ് താൻ ഈ പ്രവൃത്തി ആരംഭിച്ചതെന്ന് നാരായണപ്പ പറയുന്നു. കഴിഞ്ഞ നാലുവർഷമായി അദ്ദേഹത്തിനൊപ്പം എന്നും ബസിൽ ചെടികളുണ്ട്.

ഡ്രൈവിംഗ് സീറ്റിന് സമീപത്തായും യാത്രക്കാർ ഇരിക്കുന്നതിന്‍റെ സമീപത്തും മറ്റുമാണ് അദ്ദേഹം ചെടിച്ചട്ടികളിൽ ചെറുതും വലുതുമായ നിരവധി സസ്യങ്ങൾ നട്ടുവളർത്തുന്നത്. തനിക്കും ബസിൽ യാത്ര ചെയ്യുന്നവർക്കും ശുദ്ധവായുവും നയനമനോഹരമായ ദൃ‌ശ്യാനുഭൂതിയും ഈ ചെടികൾ സമ്മാനിക്കുന്നുവെന്ന് നാരായണപ്പ പറയുന്നു.

വാർത്താ ഏജൻസിയായ എഎൻഐ ട്വിറ്ററിൽ പങ്കുവച്ച ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മാത്രമല്ല അദ്ദേഹത്തെ പ്രശംസിച്ച് നിരവധിയാളുകളും രംഗത്തെത്തിയിട്ടുണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.