ജിമ്മൊക്കെ പണ്ടേ ഉണ്ടായിരുന്നു; 2,300 വർഷങ്ങൾക്കു മുമ്പ്
Saturday, November 11, 2017 11:06 PM IST
ജിമ്മിൽ പോവുന്നതും ശരീരം ഫിറ്റായി സൂക്ഷിക്കുന്നതുമൊക്കെ പുതുതലമുറയ്ക്ക് ഹരമാണ്. ഇപ്പോൾ മാത്രമല്ല, നൂറ്റാണ്ടുകൾക്കു മുന്പേ മനുഷ്യൻ തങ്ങളുടെ ശരീരത്തെക്കുറിച്ചും അതിന്‍റെ ഫിറ്റ്നസിനെക്കുറിച്ചും ബോധവാന്മാരാണെന്ന് തെളിയിക്കുകയാണ് ഈജിപ്തിൽ ഈയിടെ കണ്ടെത്തിയ ഒരു ജിംനേഷ്യം. കയ്റോ നഗരത്തിന് 50 മൈൽ അകലെയാണ് ബിസി മൂന്നാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടു എന്നു കരുതുന്ന ഈ ജിംനേഷ്യം കണ്ടെത്തിയത്.



ടോളമി രണ്ടാമൻ രാജാവിന്‍റെ കാലത്ത് നഗരത്തിലെ സന്പന്നരായ യുവാക്കൾക്ക് ഒത്തുകൂടാനുള്ള സ്ഥലമായിരുന്നു ഇത്. കായികക്ഷമതയെക്കുറിച്ചുള്ള ക്ലാസുകൾക്കു പുറമേ ഗ്രീക്ക് ഭാഷയെക്കുറിച്ചുള്ള ക്ലാസുകളും ഇവിടെ നടന്നിരുന്നു. ചുറ്റും പ്രതിമകൾ സ്ഥാപിച്ചിട്ടുള്ള വലിയ ഹാളും അടുക്കളയും റേസിംഗ് ട്രാക്കുകളും അടങ്ങുന്നതാണ് ഈ പഴയ ജിംനേഷ്യം. പുരാതന ഈജിപ്തിലെ ജീവിതരീതികളിലേക്ക് വെളിച്ചം വീശാൻ ഈ ജിം പഠനത്തിലൂടെ കഴിയുമെന്നാണ് ഗവേഷകരുടെ വിശ്വാസം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.