അങ്ങനെ ആശിഷ് നെഹ്റ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി: സമൂഹ മാധ്യമങ്ങളില്‍ വൈറലായി മീമുകള്‍
Tuesday, October 25, 2022 1:23 PM IST
ഈ ലോകത്ത് ഒരാളെപ്പോലെ ഏഴുപേരെങ്കിലും ഉണ്ടെന്നാണല്ലൊ പറയാറ്. അവരില്‍ പലരും തമ്മില്‍ ഒരിക്കലും കണ്ടുമുട്ടുന്നില്ല എന്നത് വേറൊരു സത്യം.

പലപ്പോഴും ചലച്ചിത്ര താരങ്ങളുടെയും മറ്റുമായി സാമ്യതയുള്ളവര്‍ ഇത്തരത്തില്‍ വാര്‍ത്തയിലിടം നേടാറുണ്ട്. ഇപ്പോള്‍ ഇത്തരത്തില്‍ സാമ്യത നിമിത്തം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആശിഷ് നെഹ്റയാണ്.

ബ്രിട്ടന്‍റെ ആദ്യ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി ആയി മാറുന്ന ഋഷി സുനക്കുമായി നെഹ്റയ്ക്കുള്ള സാമ്യമാണ് ഇതിന് കാരണം.

ലോകത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നായി ബ്രിട്ടന്‍റെ നിയുക്ത പ്രധാനമന്ത്രിക്ക് ആശംസ എത്തുന്നുന്നുണ്ട്. എന്നാല്‍ നെഹ്റയെ പ്രധാനമന്ത്രിയാക്കി ആഘോഷിക്കുകയാണ് നെറ്റിസണ്‍ ലോകം.

നെഹ്റയുടെ നിരവധി മീമുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇരുവരുടേയും ചിത്രങ്ങള്‍വച്ചുള്ള തമാശകളും നിരവധിയാളുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്. രസകരമായ കമന്‍റുകളും ഈ വിഷയത്തില്‍ ഉണ്ടാകുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.