പ്രായം ഡേറ്റിംഗിന് പ്രശ്നമാകുന്നു; 20 വയസ് കുറച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് 69കാരൻ കോടതിയിൽ
Friday, November 9, 2018 12:58 PM IST
പ്രായം 20 വയസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് 69 വയസുകാരൻ കോടതിയെ സമീപിച്ചു. നെതർലൻഡ്സ് സ്വദേശിയായ എമിലെ റാറ്റൽബൻഡ് എന്ന വ്യക്തിത്വ വികസന പരിശീലകനാണ് ഇത്തരമൊരു അപേക്ഷ നൽകി ഏവരെയും അമ്പരപ്പിക്കുന്നത്.

തന്‍റെ പ്രായം കാരണം ടിൻഡർ ഡേറ്റിംഗ് ആപ്പിൽ നിന്ന് അവസരങ്ങളൊന്നും ലഭിക്കുന്നില്ലെന്നും തന്‍റെ ജോലി സാധ്യതയെ പ്രായം നശിപ്പിക്കുകയാണെന്നും അദ്ദേഹം സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഒരു വ്യക്തിക്ക് തന്‍റെ പേരും രാഷ്ട്രിയവും ലിംഗമാറ്റം പോലും തീരുമാനിക്കാം എന്നാൽ എന്തുകൊണ്ടാണ് സ്വന്തം ജനനത്തീയതിയിൽ മാറ്റം വരുത്തുവാൻ സാധിക്കാത്തതെന്ന് എമിലെ ചോദിക്കുന്നു.

1949 മാർച്ച് 11നാണ് എമിലെ ജനിച്ചത്. അത് ഇരുപത് വർഷം കുറച്ച് 1969 മാർച്ച് 11 ആക്കുവാനാണ് അദ്ദേഹത്തിന്‍റെ ആവശ്യം. ഈ കേസിനെ കുറിച്ചുള്ള വാദം ആർണ്‍ ഹെമിലുള്ള കോടതി നാല് ആഴ്ചയ്ക്കുള്ളിൽ കേൾക്കും.

എന്നാൽ സ്വന്തം പ്രായത്തിൽ മാറ്റം വരുത്തുവാൻ ഒരാൾക്ക് സാധിക്കില്ലെന്നാണ് നിയമവിദഗ്ദർ അവകാശപ്പെടുന്നത്. 69 വയസിൽ നിന്നും 20 വർഷം കുറച്ച് തന്‍റെ പ്രായം 49ൽ എത്തുമ്പോൾ തനിക്ക് പുതിയ വീടും കാറും വാങ്ങുവാൻ സാധിക്കുമെന്നും പല ജോലി സാധ്യതകൾ തന്‍റെ മുമ്പിൽ തുറക്കുമെന്നും എമിലെ പറയുന്നു.

ടിൻഡർ ആപ്പിൽ കയറുമ്പോൾ തന്‍റെ പ്രായം കാരണം മറുപടിയൊന്നും ലഭിക്കാറില്ല. എന്നാൽ തന്‍റെ പ്രായം 49 വയസാണെങ്കിൽ ടിൻഡർ ആപ്പിൽ നിന്നു തന്നെ തേടി അവസരങ്ങളെത്തുമെന്നും എമിലെ പറഞ്ഞു.

ഡോക്ടർമാർ പോലും പറയുന്നത് എനിക്ക് ഒരു 45കാരന്‍റെ ശരീരമാണെന്നാണ് അതിനാൽ ഞാൻ എന്നെ തന്നെ വിശേഷിപ്പിക്കുന്നത് യംഗ് ഗോഡ് എന്നാണെന്നും എമിലെ പറയുന്നു. തന്‍റെ പ്രായം 49 ആക്കി തന്നാൽ ഇതുവരെ തനിക്ക് ലഭിച്ച പെൻഷൻ പണം തിരികെ നൽകാമെന്നും എമിലെ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.