താലികെട്ടാൻ നേരവും പയ്യനു ചിന്ത "പബ്ജി കളി'യെക്കുറിച്ച്; അമ്പരപ്പിൽ നവവധു
Tuesday, April 30, 2019 12:06 PM IST
ലോകത്താകമാനം വലിയ സ്വാധീനമുള്ള ഗെയിമാണ് പബ്ജി. ഇത് തലയ്ക്കു പിടിച്ചവർ ദിവസത്തിന്‍റെ ഭൂരിഭാഗം സമയവും ഈ ഗെയിം കളിക്കുവാനാണ് ചെലവഴിക്കുന്നത്. പലയിടങ്ങളിലും ഈ ഗെയിം നിരോധിക്കുക വരെയുണ്ടായി.

ഇപ്പോഴിത വിവാഹ വേദിയിലിരിക്കുന്ന വരൻ വധുവിന്‍റെ അരികിൽ ഇരുന്ന് പബ്ജി കളിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് അന്പരപ്പ് ഉണർത്തുന്നത്. സംഭവം എവിടെയാണ് നടന്നതെന്ന് വ്യക്തമല്ല. വിവാഹസൽക്കാരത്തിനെത്തിയവർ കൊണ്ടുവന്ന സമ്മാനങ്ങൾ വരനു നൽകുന്പോൾ മുഴുവൻ ശ്രദ്ധയും ഫോണിൽ മാത്രമായിരുന്ന വരൻ സമ്മാനങ്ങൾ തട്ടിമാറ്റുന്നതു വീഡിയോയിൽ കാണാം. മൊബൈലിൽ ലയിച്ചിരിക്കുന്ന ഭർത്താവിനെ നോക്കി നവവധു അന്പരപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

വീഡിയോ വൈറലായി മാറിയതിനെ തുടർന്ന് ഈ വരനെ വിമർശിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട മുഹൂർത്തം നടക്കുന്പോൾ ഇത്തരത്തിൽ പെരുമാറിയ ഈ യുവാവിന് അൽപ്പം പോലും പക്വത ഇല്ലെന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്.

അതേസമയം, ടിക് ടോക് വീഡിയോ തയാറാക്കുന്നതിനു വേണ്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമാണോയെന്നും ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.