ആരതി ഇനി പഠിക്കും, സർക്കാരുണ്ട് കൂടെ..!
Friday, December 29, 2017 11:19 AM IST
ഉത്തർപ്രദേശിലെ ഒരു സാധാരണ കർഷക കുടുംബത്തിലെ അംഗമായിരുന്നു ആരതി എന്ന പെണ്‍കുട്ടി. അച്ഛനും അമ്മയും രണ്ട് ഇളയ സഹോദരൻമാരുമടങ്ങുന്ന അവളുടെ കുടുംബം വളരെ സന്തോഷത്തിലാണ് കഴിഞ്ഞിരുന്നത്. എന്നാൽ പെട്ടെന്നൊരു ദിവസം ആ സന്തോഷമെല്ലാം അവസാനിച്ചു.

ആരതി എട്ടാം ക്ലാസിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ അവളുടെ അച്ഛൻ മരിച്ചു. ആരതിയേയും സഹോദരൻമാരെയും പഠിപ്പിക്കാനുള്ള പണം കണ്ടെത്താനുള്ള പ്രാപ്തിയൊന്നും ആരതിയുടെ അമ്മയ്ക്കുണ്ടായിരുന്നില്ല. എന്നാൽ പഠിക്കാൻ മിടുക്കിയായിരുന്ന ആരതി തന്‍റെ പഠനം ഉപേക്ഷിക്കാൻ തയാറായില്ല. അവൾ തന്‍റെ സ്കൂളിന്‍റെ അടുത്തുതന്നെ ഒരു ചായക്കട തുടങ്ങി. സ്കൂൾ വിട്ടാൽ ഉടൻ അവൾ ഈ ചായക്കടയിൽ ഓടിയെത്തും. അവിടെനിന്ന് കിട്ടുന്ന വരുമാനംകൊണ്ട് ആരതി സ്വയം പഠിക്കുക മാത്രമല്ല സഹോദരൻമാരെ പഠിപ്പിക്കുകയും ചെയ്തു.

ആരതിയുടെ കഥയറിഞ്ഞ കേന്ദ്രമന്ത്രി മനോജ് സിൻഹ കഴിഞ്ഞ ദിവസം അവളെ കാണാനെത്തിയിരുന്നു. ആരതിയുടെയും സഹോദരൻമാരുടെയും പഠനത്തിനുള്ള പണം കേന്ദ്ര സർക്കാർ മുടക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.