കനിവുള്ള കളക്ടർ; ജില്ലാ ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട പിഞ്ചുകുഞ്ഞിനെ വാരിപ്പുണർന്ന് ജീവൻ ബാബു
Sunday, October 7, 2018 12:11 PM IST
ജില്ലാ ആശുപത്രിയിലെ ട്രോളിയിൽ ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിനെ സന്ദർശിക്കാനെത്തിയ ജില്ലാ കളക്ടർ കെ.ജീവൻ ബാബു കുട്ടിയെ വാരി പുണർന്ന് താലോലിച്ചു. കഴിഞ്ഞ നാലിന് രാവിലെ ഏഴിനാണ് ആശുപത്രിക്കുള്ളിലെ ഫാർമസിക്കു സമീപം ട്രോളിയിൽ മൂന്നുദിവസം പ്രായമായ ആണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ജില്ലാ ആശുപത്രി അധികൃതർ ശിശുവിന് പ്രത്യേക പരിചരണമാണ് നൽകിവന്നിരുന്നത്. കുഞ്ഞിന് ആകാശ് എന്ന് അവർ പേരു നൽകിയിരുന്നു. കുഞ്ഞിന്‍റെ ആരോഗ്യ നില സംബന്ധിച്ചും ഭക്ഷണം നൽകുന്നതു സംബന്ധിച്ചും കളക്ടർ ആശുപത്രി ജീവനക്കാരോട് വിശദമായി ചോദിച്ച് മനസിലാക്കി.

3.100 കിലോ തൂക്കമുള്ള കുഞ്ഞ് പൂർണ ആരോഗ്യവാനാണെന്ന് ആശുപത്രി സൂപ്രണ്ട് ആർ. മണികണ്ഠൻ പറഞ്ഞു. ആശുപത്രി ജീവനക്കാരുടെ ലാളനകൾ ഏറ്റുവാങ്ങിയും പരിചരണം ലഭിച്ചും രണ്ടു ദിവസം കഴിഞ്ഞപ്പോൾ ശിശുക്ഷേമ സമിതി കുട്ടിയെ ഏറ്റെടുത്തു. ശിശുക്ഷേമ സമിതി അംഗം പ്രിന്‍റോയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ടിൽ നിന്നും കുട്ടിയ ഏറ്റെടുത്ത് തൊടുപുഴ ജില്ലാ ഓഫീസിലെത്തിച്ചു.

ഇവിടെ നിന്നും ആകാശിനെ തൊടുപുഴയിലുള്ള സേവ്യേഴ്സ് ഹോമിലേക്ക് മാറ്റി. ജില്ലാ ശിശു ക്ഷേമസമിതിക്ക് അഞ്ചാമത്തെ നവജാത ശിശുവാണ് ആകാശ്. മൂന്ന് കുഞ്ഞുങ്ങളെ ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ നിന്നും ലഭിച്ചു. ഒരുകുട്ടിയെ മാതാപിതാക്കൾ നേരിട്ട് നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.