ബഹിരാകാശ നിലയത്തിൽ പോയാൽ ഉയരം കൂടും!
Thursday, January 11, 2018 3:53 PM IST
മൂന്ന് ആഴ്ചകൾക്കു മുൻപ് അന്തരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ നോറിഷിഗേ കാനായി കഴിഞ്ഞ ദിവസം ഒരു വലിയ വാർത്ത ട്വിറ്ററിൽ കുറിച്ചു; മൂന്നാഴ്ചകൊണ്ട് തന്‍റെ ഉയരം 9 സെന്‍റീമീറ്റർ കൂടിയിരിക്കുന്നു. ട്വീറ്റ് കണ്ടപാടെ ശാസ്ത്രലോകവും നെറ്റിസൺസും വിസ്മയത്തിലായി. ബഹിരാകാശത്തെത്തി ഡിഎൻ എ ഘടനയിൽ മാറ്റംവന്ന് അത്ഭുതസിദ്ധികൾ നേടിയ ബഹിരാകാശ സഞ്ചാരികളുടെ കഥ പറയുന്ന ഹോളിവുഡ് ചിത്രം ‘ഫന്‍റാസ്റ്റിക് 4’യാഥാർഥ്യമാവുകയാണോ എന്നു പലരും സംശയിച്ചു.

ബഹിരാകാശത്തുവച്ച് മനുഷ്യശരീരത്തിൽ സംഭവിക്കാവുന്ന മാറ്റങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചൂടൻ ചർച്ചകളും തുടങ്ങി. എന്നാൽ ചർച്ചകൾ അങ്ങനെ പുരോഗമിക്കുന്നതിനിടെ നോറിഷിഗേയുടെ അടുത്ത ട്വീറ്റുമെത്തി; ക്ഷമിക്കണം, അളവിൽ തെറ്റുപറ്റി, ഉയരം രണ്ടു സെന്‍റീമീറ്ററേ കൂടിയിട്ടുള്ളൂ. അതിൽ അസാധാരമായിട്ടൊന്നുമില്ല.തെറ്റിദ്ധരിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നു.

നോറിഷിഗേയുടെ രണ്ടാമത്തെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെ നാസയുടെ പഠന റിപ്പോർട്ട് ഉദ്ധരിച്ച് പല ശാസ്ത്രജ്ഞരും രംഗത്തെത്തി. ബഹിരാകാശ നിലയത്തിൽ എത്തുന്പോൾ ഉയരത്തിൽ നേരിയ മാറ്റങ്ങൾ ഉണ്ടാകുന്നത് സാധാരണമാണെന്നും ഗുരുത്വാകർഷണം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

ഭൂമിയിൽ തിരിച്ചെത്തി ആഴ്ചകൾ പിന്നിടുന്പോൾ ഉയരം പഴയപാടി ആകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.