Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Viral
Back to home
"എനിക്ക് പണം വേണ്ട, എന്റെ അനിയന് നീതി വേണം..'- ശ്രീജിത്തിന് പറയാനുള്ളത്...
Sunday, January 14, 2018 12:09 PM IST
‘എനിക്ക് പണം വേണ്ട. അതിനു വേണ്ടിയല്ല ഞാന്‍… സഹോദരനല്ല, കൂട്ടുകാരനായിരുന്നു അവന് എനിക്ക്. അവനെ കൊന്നവര്‍ക്കെതിരേ നിയമനടപടി വേണം. അതിനു വേണ്ടി ഇവിടെക്കിടന്ന് മരിക്കാനും ഞാന്‍ തയാറാണ്. ശ്രീജിത്തിന്റെ ഈ വാക്കുകളില്‍ കണ്ണീരിന്റെ ഉപ്പും നിരാശയുടെ നിഴലുമുണ്ട്. അനിയന്റെ മരണത്തില്‍ നീതി തേടിയുള്ള ഈ ജ്യേഷ്ഠന്റെ കാത്തിരിപ്പിന് ഇന്നേക്ക് 764 ദിവസം പ്രായം.
ഇത് ശ്രീജിത്ത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയിലൂടെ സഞ്ചരിച്ചിട്ടുള്ള എല്ലാവര്ക്കും ഈ മുഖം പരിചിതമാണ്. ചിലര്‍ക്കൊക്കെ അടുപ്പവുമുണ്ട്. പാറശാലയ്ക്കടുത്ത് വ്ളാത്താങ്കര സ്വദേശിയായ ഈ ചെറുപ്പക്കാരന് സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം തുടങ്ങിയിട്ട് രണ്ടര വര്‍ഷം പിന്നിട്ടു. കൂട്ടിനു രാഷ്ട്രീയക്കാരോ സമുദായനേതാക്കളോ പണത്തിന്റെ പിന്‍ബലമോ ഒന്നുമില്ലാത്തതിനാല്‍ സമരം ഇന്നും അനന്തമായി നീളുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നും കാണാത്ത ആള്‍ത്തിരക്കാണ് ഇന്നു ശ്രീജിത്തിനു ചുറ്റും. സമൂഹ മാധ്യമങ്ങളില്‍ നിറയുന്ന ‘ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്’എന്ന ഹാഷ്ടാഗ് തന്നെ കാരണം. ഒരുപക്ഷേ പലതരത്തിലുള്ള സമരങ്ങളുടെ വിജയവും തോല്‍വിയും കണ്ട സെക്രട്ടേറിയറ്റ് മതിലുകള്‍പോലും പറയും ശ്രീജിത്തിനു നീതി നിഷേധിക്കരുതേ എന്ന്.
ശ്രീജിത്തിന്റെയും അനിയന് ശ്രീജീവിന്റെയും ജീവിതത്തില്‍ സംഭവിച്ചത് എന്ത്?
സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലില്‍ ക്ഷീണിതനെങ്കിലും ഉറച്ച ശബ്ദത്തില്‍ ശ്രീജിത്ത് ദീപികയോട് മനസുതുറക്കുന്നു. 2014 മെയ് 21നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ശ്രീജിത്തിന്റെ സഹോദരന് ശ്രീജീവ് മരിക്കുന്നത്. ‘വിഷം ഉള്ളില്‍ ചെന്നു മരിച്ചു എന്നാണ് ആദ്യം അറിഞ്ഞത്. പക്ഷേ ആശുപത്രിയില്‍ എത്തിയപ്പോള്‍ അവനെ കണ്ടത് കൈയും കാലും കെട്ടിയിട്ട നിലയിലാണ്. ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു.’
വാക്കുകള്‍ മുറിഞ്ഞു പോകുന്നിടത്തു നിന്നു ശ്രീജിത്ത് വീണ്ടും സംസാരിച്ചു തുടങ്ങി. ‘അവന് തൊട്ടടുത്ത വീട്ടിലുള്ള ഒരു കുട്ടിയുമായി ഇഷ്ടത്തിലായിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛനുമായി വാക്കുതര്‍ക്കം ഉണ്ടായി. അവന് എറണാകുളത്തെ ഒരു മൊബൈല്‍ റിപ്പയറിംഗ് ഷോപ്പിലായിരുന്നു ജോലി. അവന് ജോലിക്കായി പോയിരുന്ന സമയത്ത് പെണ്‍കുട്ടിയുടെ വിവാഹം അവളുടെ വീട്ടുകാര്‍ ഉറപ്പിച്ചു.
മെയ് 12നു രാത്രി ഒരു സംഘം പോലീസുകാര്‍ വീട്ടിലേക്ക് അതിക്രമിച്ചു കടന്നു വരുകയും ശ്രീജീവിനെ തിരക്കുകയും ചെയ്തു. കാര്യം തിരക്കിയപ്പോള്‍ പെറ്റിക്കേസ് എന്നാണു കൂട്ടത്തിലുണ്ടായിരുന്ന ഒരു പോലീസുകാരന് പറഞ്ഞത്. ഒരാഴ്ച കഴിഞ്ഞ് ശ്രീജീവിന്റെ ഒരു സുഹൃത്താണ് അവനെ പൂവാറില്‍ വച്ച് പോലീസ് പിടികൂടിയെന്ന് എന്നെ വിളിച്ച് പറഞ്ഞത്. ഉടന്‍ തന്നെ സ്റ്റേഷനില്‍ അന്വേഷിച്ചെങ്കിലും ആര്‍ക്കും അതേക്കുറിച്ച് അറിയില്ലായിരുന്നു.’ സംഭവത്തിനു തൊട്ടടുത്ത ദിവസം ശ്രീജീവ് കസ്റ്റഡിയില്‍ വച്ച് വിഷം കഴിച്ചെന്നും അവനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും വീട്ടില്‍ വന്നു പറഞ്ഞതു രണ്ടു പോലീസുകാരാണ്.’
ശ്രീജിത്തിന്റെ ഒറ്റയാള്‍ പോരാട്ടം
”ശ്രീജീവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ ചെന്നതായി പറയുന്നുണ്ട്. ഇതാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് എനിക്കു സംശയം തോന്നാന്‍ കാരണമായത്.’ ശ്രീജിത്ത് പറയുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത് ജയിലില്‍ അടച്ച ആളുടെ ഉള്ളില്‍ എങ്ങനെയാണു വിഷം എത്തുന്നത് എന്നാണ് ശ്രീജിത്ത് ചോദിക്കുന്നത്. വിഷം കഴിച്ച ശ്രീജീവ് ചികിത്സയ്ക്കിടെ മരണപ്പെട്ടെന്ന് വരുത്തിതീര്‍ക്കാനായിരുന്നു പോലീസിന്റെയും ആശുപത്രി അധികൃതരുടേയും ശ്രമമെന്ന് ശ്രീജിത്ത് ആരോപിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാട്ടി തൊട്ടടുത്ത ദിവസം തന്നെ നെയ്യാറ്റിന്‍കര ഡിവൈഎസ്പി മുതല്‍ ഡിജിപി വരെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ക്കും പോലീസ് കംപ്ലയിന്റ് അഥോറിറ്റിക്കും ശ്രീജിത്ത് പരാതി നല്‍കിയിരുന്നു.
നീണ്ടു നീണ്ടു പോകുന്ന വാഗ്ദാനങ്ങള്‍
സമരം ആരംഭിച്ച ആദ്യ ദിവസങ്ങളില്‍ വലിയ വാര്‍ത്താ പ്രാധാന്യം ലഭിച്ചുവെങ്കില്‍ മെല്ലെ മെല്ലെ അത് ഇല്ലാതെയായി. ഇതിനിടയില്‍ ഭരണം മാറി. നേതാക്കള്‍ മാറി. കാറ്റും മഴയും വെയിലും എല്ലാം വന്നു. എന്നിട്ടും ശ്രീജിത്ത് അവിടെ തന്നെ കിടന്നു. ഇന്നല്ലെങ്കില്‍ നാളെ നീതി ലഭിക്കും എന്ന പ്രതീക്ഷയില്‍. ദിവസങ്ങള്‍ മുന്നോട്ടു പോകുന്തോറും ശ്രീജിത്ത് നഗരത്തിലെത്തുന്നവര്‍ക്ക് ഒരു പതിവു കാഴ്ചയായി മാറി. വിഷയത്തില്‍ ഇടപെടാമെന്നും ആവശ്യമായ നടപടി സ്വീകരിക്കാമെന്നും യുഡിഎഫ് സര്‍ക്കാര്‍ വാക്കു നല്‍കിയെങ്കിലും അതു വാക്കുകളില്‍ മാത്രമായി ഒതുങ്ങി.
എനിക്കു പണമല്ല നീതിയാണു വേണ്ടത്
യുഡിഎഫ് സര്‍ക്കാരിന്റെ ആശ്വാസം വാക്കുകളില്‍ മാത്രം ഒതുങ്ങി നിന്നപ്പോള്‍ മാറി വന്ന പിണറായി സര്‍ക്കാര്‍ മുന്നോട്ടു വച്ചത് സാമ്പത്തിക സഹായം. ‘ഒരു ദിവസം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് എന്നെ വിളിച്ചു. നഷ്ടപരിഹാരം ഉടന്‍ തന്നെ നല്‍കുമെന്നും കേസ് അന്വേഷണത്തിനായി ആവശ്യമായതു ചെയ്യുമെന്നും ഉറപ്പു നല്കി. നഷ്ടപരിഹാരമായി ലഭിച്ച പത്തു ലക്ഷം രൂപ വീട്ടുകാര്‍ സ്വീകരിച്ചു. പക്ഷേ എനിക്ക് അതല്ല വേണ്ടത്. എന്റെ അനിയന്റെ മരണത്തിനു കാരണമായവരെ ശിക്ഷിക്കണം. കേസ് അന്വേഷണം സിബിഐക്കു വിടണം.’ അവശതകളൊന്നും അയാളുടെ തീരുമാനത്തെ തളര്‍ത്തുന്നില്ല എന്നത് ആ വാക്കുകളില്‍ നിന്നു വ്യക്തം.
സ്വയംപീഡയില്‍ ഉരുകുന്ന ജീവിതം
”എത്രനാള്‍ എന്നറിയില്ല. പക്ഷേ മരണം വരെ നീതിക്കായി ഞാന്‍ പോരാടും.’ പതിഞ്ഞ ശബ്ദത്തില്‍ ശ്രീജിത്ത് പറഞ്ഞു. സമരം ആരംഭിക്കുന്ന കാലത്ത് പൂര്‍ണ ആരോഗ്യവാനായിരുന്ന ഈ യുവാവ് ഇപ്പോള്‍ നന്നേ ക്ഷീണിച്ചു. ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാള്‍ക്കുനാള്‍ ശ്രീജിത്തിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുന്നു. സമരം തുടങ്ങിയതില്‍ പിന്നെ പലപ്പോഴായി ശ്രീജിത്ത് നിരാഹാര സമരങ്ങള്‍ നടത്തി. ഒടുവിലെ സമരം തുടങ്ങിയിട്ട് ഇന്ന് 35 ദിവസം. ‘ആരോഗ്യമെല്ലാം പോയി. ശരിക്കും സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടാണ്. വെള്ളം കുടിക്കാതെ വൃക്ക തകരാറിലായി. ഇപ്പോള്‍ മൂത്രം ഒഴിക്കുമ്പോള്‍ രക്തം വരുന്നുണ്ട്. ഒര്‍മയും ഇടയ്ക്കിടെ നഷ്ടപ്പെട്ടു തുടങ്ങി.”
കണ്ണുനീര് തോരാതെ ഒരമ്മ
കൂടപ്പിറപ്പിനായി സമരം കിടക്കുന്ന മകനു പൊതിച്ചോറുമായി പൊരിവെയിലത്തും കനത്ത മഴയിലും എത്തുന്ന ഒരമ്മയുണ്ട്. ശ്രീജിത്തിന്റെയും ശ്രീജീവിന്റെയും അമ്മ. ”പ്രായമാകുമ്പോള്‍ എനിക്കു താങ്ങാകേണ്ട മക്കളില്‍ ഒരാള്‍ എന്നെന്നേക്കുമായി എന്നെ വിട്ടു പോയി. അടുത്തയാള്‍ അനിയനു വേണ്ടി സ്വയം മരിക്കുന്നു.’ കരഞ്ഞുകൊണ്ടു ആ അമ്മ പറയുന്നു. മകന് ഭക്ഷണം നിരസിക്കുമ്പോള്‍ ആ അമ്മ ചോറുപൊതി അവിടെയുള്ള മറ്റേതെങ്കിലും സമരക്കാര്‍ക്കു നല്‍കും. കുറേനേരം മകനെ നോക്കി മകന്റെ ഒപ്പം ഇരിക്കും. ഇരുള് വീഴുമ്പോള്‍ വീട്ടിലേക്കു മടങ്ങും.
ഭരണസിരാ കേന്ദ്രത്തിനു മുന്നില്‍ നീതിക്കുവേണ്ടി പോരാടുന്ന ഈ ചെറുപ്പക്കാരനു കൂട്ടായി ഉള്ളത് നീതി ലഭിക്കുമെന്ന പ്രതീക്ഷയും അനുജന്റെ ഓര്‍മകളും പിന്നെയൊരു ബുദ്ധനും മാത്രം. നഗരത്തിലെ തിരക്കുകള്‍ എല്ലാം ഒഴിഞ്ഞ് സിഗ്നലുകള്‍ അണയുമ്പോള്‍ ശ്രീജിത്ത് അനിയന്റെ ചിത്രത്തിനു ചുവട്ടില്‍ ചുരുണ്ടു കൂടും. നേരം പുലരുമ്പോള്‍ തന്നെത്തേടി ഏതോ ശുഭവാര്‍ത്ത എത്തും എന്ന പ്രതീക്ഷയോടെ.
അഞ്ജലി അനില്‍കുമാര്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പണക്കൂമ്പാരത്തിൽ കിടന്ന് രാഷ്ടീയ നേതാവ്! ചിത്രം വൈറൽ
ആസാമിലെ രാഷ്ട്രീയക്കാരനായ ബെഞ്ചമിൻ ബസുമാതിരി നോട്ട് കൂമ്പാരത്തിൽ ഉറങ്ങുന്ന ഫോട്ടോ വൈറലായി. ആസാമിലെ ബിജെപിയുടെ സഖ്
"അതിപ്പോള്‍ നീ അറിയേണ്ട'; മകനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച ചൈനാക്കാരന്
പലരുടെയും ഒരാഗ്രഹമാണ് കുറേ സമ്പാദിച്ച് ഒരു കോടീശ്വരനായി മാറണമെന്നത്. വലിയ കാര്‍, ബംഗ്ലാവ്, പരിചാരകര്‍, വ്യവസായങ്
"ഗ്രീന്‍ ബെഞ്ച്മാര്‍ക്ക്'; ചാണക്യപുരിയിലെ മതിപ്പുളവാക്കുന്ന പൂന്തോട്ടം
സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമാണല്ലൊ മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര. അദ്ദേഹം നെറ്റിസന്റെ ശ്രദ്ധയി
"കുട്ടി മാമാ ഞാന്‍ ഞെട്ടി മാമാ';19,000 രൂപയ്ക്ക് യുഎസില്‍ നിന്നും മുംബൈ വിമാനം
അമേരിക്ക, വിമാനം ഇതു രണ്ട് അപ്രാപ്യമെന്നാണ് സാധാരണക്കാര്‍ കരുതുക. പലരും തലയ്ക്ക് മുകളിലൂടെ പറന്നകലുന്ന വിമാനങ്ങളെ
എയറില്‍ നിന്നൊരു തഗ്ഗ് ചിത്രം; ചര്‍ച്ചയായി ഇന്‍ഡിഗോ വിമാനത്തിലെ മുഖംമൂടി
തങ്ങളുടെ യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്കുന്നതില് വിമാനക്കമ്പനികള്‍ ശ്രദ്ധിക്കാറുണ്ടല്ലൊ. മിക്കപ്പോഴും ആഹാ
ബെല്‍ജിയന്‍ ഫ്ളെമിഷ്; ലോകത്തിലെ ഏറ്റവും വലിയ മുയലുകള്‍
മുയലുകള്‍ എന്നാല്‍ എന്താണ് നമ്മുടെ മനസിലേക്ക് ഓടിയെത്തുക. പുല്ലൊക്കെ അകത്താക്കി ചാടിയോടി നടക്കുന്ന ഒരു സാധു ജീവി. നമ്
"എനിക്കൊപ്പമുള്ള ഈ യാത്രക്കാരി...'; പൈലറ്റിന്റെ അനൗണ്‍സ്മെന്റ് വൈറല്‍
വിമാനയാത്ര ഒട്ടുമിക്കവര്‍ക്കും പ്രത്യേകതയുള്ള ഒന്നാണല്ലൊ. മേഘങ്ങള്‍ കാല്ക്കീഴിലാക്കി പറന്നുപോകുന്ന അസുലഭ നിമിഷം.
തായ്ലൻഡിൽ അദ്ഭുതജീവി എട്ടു കണ്ണ് എട്ടു കാല്..!
എട്ടു കണ്ണുകളുള്ള ജീവിയെപ്പറ്റി ഇതുവരെ ആരും കേട്ടിട്ടുണ്ടാവില്ല? എന്നാൽ അങ്ങനെയുള്ള ജീവികളെയും ഭൂമുഖത്തു കണ്ടെത്തി. എ
"ഒരു വിട്ടുവീഴ്ചയും ഇല്ല, യുദ്ധം മാത്രം'; വാഹനത്തിലെ വേറിട്ട വാചകം
ഓട്ടോറിക്ഷകളുടെ പിന്നിലും മഡ് ഗാര്ഡിലുമൊക്കെ രസകരമായ വാചകങ്ങള്‍ നമുക്ക് കാണാന്‍ കഴിയും, "ഈ പാവം പൊയ്ക്കോട്ടെ', "മു
ആ ഇന്ത്യക്കാരന് മലയാളിയാണ്...
ദുബായി ഇൻഫ്ലുവൻസര്‍ അല്‍ റഫേലോ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വീഡിയോ സൈബര്‍ലോകത്ത് ഇപ്പോള്‍ വൈറലാണ്. ഈജിപ്ഷ്യന്‍ താളവാദ
"ജയിപ്പിച്ചേക്കണേ, തോറ്റാല്‍ കല്യാണം നടത്തും...' വിദ്യാർഥിനിയുടെ അഭ്യർഥന വൈറൽ
പരീക്ഷയുടെ ഉത്തരപ്പേപ്പറിൽ കൗതുകകരമായ പല വിക്രിയകളും വിദ്യാർഥികൾ കാട്ടാറുണ്ട്. മൂല്യനിർണയം നടത്തുന്ന അധ്യാപകര
ഭാഗ്യം അങ്ങനെയാണ്; അഞ്ചുകോടി രൂപ ലോട്ടറിയടിച്ച പിസാ ഡെലിവറി ഡ്രൈവര്‍
ഒരു സാധാരണക്കാരന്റെ എക്കാലത്തേയും ആശ്വാസമായ പ്രതീക്ഷമാചകമാണ് "എന്നെങ്കിലും രക്ഷപ്പെടും' എന്നത്. ഈ ചിന്തയ്ക്കൊപ്പം
"ആന്‍ ദ ഓസ്കാര്‍ ഗോസ് ടൂ...'; ഡല്‍ഹി ട്രാഫിക് പോലീസിന്റെ പോസ്റ്റ് വൈറല്‍
കഴിഞ്ഞ ദിവസമാണല്ലൊ ചലച്ചിത്രങ്ങള്‍ക്കായുള്ള ഓസ്കാര്‍ പുരസ്കാരം പ്രഖ്യാപിച്ചത്. ക്രിസ്റ്റഫര്‍ നോളനും കിലിയന്‍ മര്
ലോകത്തിലെ ഏറ്റവും മികച്ച സാന്‍ഡ്വിച്ചുകളില്‍ വടാപാവ് ഇടംപിടിക്കുമ്പോള്‍
ജീവിതത്തിന്റെ ഏതെങ്കിലും ഒരുഘട്ടത്തില്‍ എങ്കിലും പലരും ബദ്ധപ്പാടുകള്‍ നേരിട്ടുണ്ടാകും. ചിലപ്പോള്‍ ഒരു ജോലി കണ്ടെത്താനു
ഓട്ടോ ഡ്രൈവര്‍ വക ചറപറാ ഇംഗ്ലീഷ്, സായിപ്പ് ഞെട്ടിത്തരിച്ചു; വെെറൽ കാഴ്ച
നമ്മുടെ നാട്ടിന്‍പുറത്തും തിരക്കുള്ള കവലകളിലുമൊക്കെ ഒരു ഓരത്തായി കാണാന്‍ കഴിയും; ഒരു കൂട്ടം ഓട്ടോ റിക്ഷാകളെ. സവാരിക്ക
ഭർത്താവ് 30 രൂപയുടെ ലിപ്സ്റ്റിക് വാങ്ങി; വിവാഹമോചനം തേടി യുവതി
ദന്പതികൾ തമ്മിലുള്ള വഴക്കിനു വലിയ കാരണങ്ങളൊന്നും വേണമെന്നില്ല. നിസാര കാര്യങ്ങൾക്കായിരിക്കും വിവാഹമോചനം വരെ നടക്ക
വിമാനത്തില്‍ "നിന്ന് യാത്ര' ചെയ്യേണ്ടി വരുമോ; ഇരിപ്പുറയ്ക്കാതെ യവനിക
ആകാശം തൊട്ട് പറക്കുന്ന വിമാനത്തില്‍ ഒന്ന് യാത്ര ചെയ്യാന്‍ കൊതിക്കാത്തവര്‍ നന്നേ കുറവായിരിക്കും. യാത്രക്കൂലി കുടുതലായത
ഓരോരോ കാരണങ്ങൾ..! കറന്റ് ബില്ലടയ്ക്കാൻ പറഞ്ഞ കാമുകനെ യുവതി ഒഴിവാക്കി
കമിതാക്കൾ പരസ്പരം ‘തേയ്ക്കു’ ന്നതും പ്രണയം പൊളിയുന്നതും അത്ര അസാധാരണമൊന്നുമല്ല. ഒത്തുപോകാൻ പറ്റാത്ത മതിയായ കാരണങ്ങ
34,000 ബര്‍ഗറുകള്‍; കഴിച്ച് കഴിച്ച് റിക്കാര്‍ഡുകള്‍ തിരുത്തുന്ന ഏഴുപതുകാരന്
ഗിന്നസ് റിക്കാര്‍ഡുകള്‍ ആളുകള്‍ പലതരത്തിലാണല്ലൊ തീര്‍ക്കാറുള്ളത്. അവയില്‍ പലതൂം ഏതെങ്കിലും ഒരുദിനം തകരും. എന്നാല്‍
പിഴയടച്ചശേഷം പോലീസുകാർക്കൊപ്പം ഫോട്ടോ; വൈറലായി വാഹനയുടമ
ട്രാഫിക് നിയമം ലംഘിച്ചതിനു പിടിക്കപ്പെട്ട ഒരു യുവാവ് പോലീസുകാരന്റെ കൈക്ക് കടിച്ച സംഭവം അടുത്തനാളിൽ ബംഗളൂരുവിൽ ഉണ്
പണക്കൂമ്പാരത്തിൽ കിടന്ന് രാഷ്ടീയ നേതാവ്! ചിത്രം വൈറൽ
ആസാമിലെ രാഷ്ട്രീയക്കാരനായ ബെഞ്ചമിൻ ബസുമാതിരി നോട്ട് കൂമ്പാരത്തിൽ ഉറങ്ങുന്ന ഫോട്ടോ വൈറലായി. ആസാമിലെ ബിജെപിയുടെ സഖ്
"അതിപ്പോള്‍ നീ അറിയേണ്ട'; മകനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച ചൈനാക്കാരന്
പലരുടെയും ഒരാഗ്രഹമാണ് കുറേ സമ്പാദിച്ച് ഒരു കോടീശ്വരനായി മാറണമെന്നത്. വലിയ കാര്‍, ബംഗ്ലാവ്, പരിചാരകര്‍, വ്യവസായങ്
"ഗ്രീന്‍ ബെഞ്ച്മാര്‍ക്ക്'; ചാണക്യപുരിയിലെ മതിപ്പുളവാക്കുന്ന പൂന്തോട്ടം
സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമാണല്ലൊ മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര. അദ്ദേഹം നെറ്റിസന്റെ ശ്രദ്ധയി
"കുട്ടി മാമാ ഞാന്‍ ഞെട്ടി മാമാ';19,000 രൂപയ്ക്ക് യുഎസില്‍ നിന്നും മുംബൈ വിമാനം
അമേരിക്ക, വിമാനം ഇതു രണ്ട് അപ്രാപ്യമെന്നാണ് സാധാരണക്കാര്‍ കരുതുക. പലരും തലയ്ക്ക് മുകളിലൂടെ പറന്നകലുന്ന വിമാനങ്ങളെ
എയറില്‍ നിന്നൊരു തഗ്ഗ് ചിത്രം; ചര്‍ച്ചയായി ഇന്‍ഡിഗോ വിമാനത്തിലെ മുഖംമൂടി
തങ്ങളുടെ യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്കുന്നതില് വിമാനക്കമ്പനികള്‍ ശ്രദ്ധിക്കാറുണ്ടല്ലൊ. മിക്കപ്പോഴും ആഹാ
ബെല്‍ജിയന്‍ ഫ്ളെമിഷ്; ലോകത്തിലെ ഏറ്റവും വലിയ മുയലുകള്‍
മുയലുകള്‍ എന്നാല്‍ എന്താണ് നമ്മുടെ മനസിലേക്ക് ഓടിയെത്തുക. പുല്ലൊക്കെ അകത്താക്കി ചാടിയോടി നടക്കുന്ന ഒരു സാധു ജീവി. നമ്
"എനിക്കൊപ്പമുള്ള ഈ യാത്രക്കാരി...'; പൈലറ്റിന്റെ അനൗണ്‍സ്മെന്റ് വൈറല്‍
വിമാനയാത്ര ഒട്ടുമിക്കവര്‍ക്കും പ്രത്യേകതയുള്ള ഒന്നാണല്ലൊ. മേഘങ്ങള്‍ കാല്ക്കീഴിലാക്കി പറന്നുപോകുന്ന അസുലഭ നിമിഷം.
തായ്ലൻഡിൽ അദ്ഭുതജീവി എട്ടു കണ്ണ് എട്ടു കാല്..!
എട്ടു കണ്ണുകളുള്ള ജീവിയെപ്പറ്റി ഇതുവരെ ആരും കേട്ടിട്ടുണ്ടാവില്ല? എന്നാൽ അങ്ങനെയുള്ള ജീവികളെയും ഭൂമുഖത്തു കണ്ടെത്തി. എ
"ഒരു വിട്ടുവീഴ്ചയും ഇല്ല, യുദ്ധം മാത്രം'; വാഹനത്തിലെ വേറിട്ട വാചകം
ഓട്ടോറിക്ഷകളുടെ പിന്നിലും മഡ് ഗാര്ഡിലുമൊക്കെ രസകരമായ വാചകങ്ങള്‍ നമുക്ക് കാണാന്‍ കഴിയും, "ഈ പാവം പൊയ്ക്കോട്ടെ', "മു
ആ ഇന്ത്യക്കാരന് മലയാളിയാണ്...
ദുബായി ഇൻഫ്ലുവൻസര്‍ അല്‍ റഫേലോ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വീഡിയോ സൈബര്‍ലോകത്ത് ഇപ്പോള്‍ വൈറലാണ്. ഈജിപ്ഷ്യന്‍ താളവാദ
"ജയിപ്പിച്ചേക്കണേ, തോറ്റാല്‍ കല്യാണം നടത്തും...' വിദ്യാർഥിനിയുടെ അഭ്യർഥന വൈറൽ
പരീക്ഷയുടെ ഉത്തരപ്പേപ്പറിൽ കൗതുകകരമായ പല വിക്രിയകളും വിദ്യാർഥികൾ കാട്ടാറുണ്ട്. മൂല്യനിർണയം നടത്തുന്ന അധ്യാപകര
ഭാഗ്യം അങ്ങനെയാണ്; അഞ്ചുകോടി രൂപ ലോട്ടറിയടിച്ച പിസാ ഡെലിവറി ഡ്രൈവര്‍
ഒരു സാധാരണക്കാരന്റെ എക്കാലത്തേയും ആശ്വാസമായ പ്രതീക്ഷമാചകമാണ് "എന്നെങ്കിലും രക്ഷപ്പെടും' എന്നത്. ഈ ചിന്തയ്ക്കൊപ്പം
"ആന്‍ ദ ഓസ്കാര്‍ ഗോസ് ടൂ...'; ഡല്‍ഹി ട്രാഫിക് പോലീസിന്റെ പോസ്റ്റ് വൈറല്‍
കഴിഞ്ഞ ദിവസമാണല്ലൊ ചലച്ചിത്രങ്ങള്‍ക്കായുള്ള ഓസ്കാര്‍ പുരസ്കാരം പ്രഖ്യാപിച്ചത്. ക്രിസ്റ്റഫര്‍ നോളനും കിലിയന്‍ മര്
ലോകത്തിലെ ഏറ്റവും മികച്ച സാന്‍ഡ്വിച്ചുകളില്‍ വടാപാവ് ഇടംപിടിക്കുമ്പോള്‍
ജീവിതത്തിന്റെ ഏതെങ്കിലും ഒരുഘട്ടത്തില്‍ എങ്കിലും പലരും ബദ്ധപ്പാടുകള്‍ നേരിട്ടുണ്ടാകും. ചിലപ്പോള്‍ ഒരു ജോലി കണ്ടെത്താനു
ഓട്ടോ ഡ്രൈവര്‍ വക ചറപറാ ഇംഗ്ലീഷ്, സായിപ്പ് ഞെട്ടിത്തരിച്ചു; വെെറൽ കാഴ്ച
നമ്മുടെ നാട്ടിന്‍പുറത്തും തിരക്കുള്ള കവലകളിലുമൊക്കെ ഒരു ഓരത്തായി കാണാന്‍ കഴിയും; ഒരു കൂട്ടം ഓട്ടോ റിക്ഷാകളെ. സവാരിക്ക
ഭർത്താവ് 30 രൂപയുടെ ലിപ്സ്റ്റിക് വാങ്ങി; വിവാഹമോചനം തേടി യുവതി
ദന്പതികൾ തമ്മിലുള്ള വഴക്കിനു വലിയ കാരണങ്ങളൊന്നും വേണമെന്നില്ല. നിസാര കാര്യങ്ങൾക്കായിരിക്കും വിവാഹമോചനം വരെ നടക്ക
വിമാനത്തില്‍ "നിന്ന് യാത്ര' ചെയ്യേണ്ടി വരുമോ; ഇരിപ്പുറയ്ക്കാതെ യവനിക
ആകാശം തൊട്ട് പറക്കുന്ന വിമാനത്തില്‍ ഒന്ന് യാത്ര ചെയ്യാന്‍ കൊതിക്കാത്തവര്‍ നന്നേ കുറവായിരിക്കും. യാത്രക്കൂലി കുടുതലായത
ഓരോരോ കാരണങ്ങൾ..! കറന്റ് ബില്ലടയ്ക്കാൻ പറഞ്ഞ കാമുകനെ യുവതി ഒഴിവാക്കി
കമിതാക്കൾ പരസ്പരം ‘തേയ്ക്കു’ ന്നതും പ്രണയം പൊളിയുന്നതും അത്ര അസാധാരണമൊന്നുമല്ല. ഒത്തുപോകാൻ പറ്റാത്ത മതിയായ കാരണങ്ങ
34,000 ബര്‍ഗറുകള്‍; കഴിച്ച് കഴിച്ച് റിക്കാര്‍ഡുകള്‍ തിരുത്തുന്ന ഏഴുപതുകാരന്
ഗിന്നസ് റിക്കാര്‍ഡുകള്‍ ആളുകള്‍ പലതരത്തിലാണല്ലൊ തീര്‍ക്കാറുള്ളത്. അവയില്‍ പലതൂം ഏതെങ്കിലും ഒരുദിനം തകരും. എന്നാല്‍
പിഴയടച്ചശേഷം പോലീസുകാർക്കൊപ്പം ഫോട്ടോ; വൈറലായി വാഹനയുടമ
ട്രാഫിക് നിയമം ലംഘിച്ചതിനു പിടിക്കപ്പെട്ട ഒരു യുവാവ് പോലീസുകാരന്റെ കൈക്ക് കടിച്ച സംഭവം അടുത്തനാളിൽ ബംഗളൂരുവിൽ ഉണ്
"സോറി ഇങ്ങളല്ല ആളുമാറി'; ഫോണ്‍ വരുത്തുന്ന പൊല്ലാപ്പെന്ന് നെറ്റിസണ്
മൊബൈല്‍ ഫോണുകളുടെ കാലഘട്ടമാണല്ലൊ ഇപ്പോള്‍. അനവധി നിരവധി മോഡല്‍ ഫോണുകള്‍ നിത്യേന വിപണിയില്‍ എത്തുന്നു. എല്ലാക്കാര്യ
കാംഗ്ര ഗ്രാമത്തിലെ പെണ്‍കുട്ടികളുടെ ക്രിക്കറ്റ്; "മറ്റൊരു ലെവല്‍'
ക്രിക്കറ്റ് എന്ന കളി ഇന്ത്യക്കാരന് വലിയ വികാരമാണല്ലൊ. "കപിലിന്റെ ചെകുത്താന്മാര്' വിശ്വകപ്പ് കൊണ്ടുവന്നതും സച്ചിന്
തെലുങ്ക് പയ്യനായി കൊറിയക്കാരന്; വൈറല്‍ കാഴ്ച
വേറിട്ട സംസ്കാരങ്ങളും ആചാരങ്ങളും ലോകമെമ്പാടും കാണാന്‍ കഴിയും. ഇവയൊക്കെ അവരുടെ വസ്ത്രധാരണത്തിലും ഉണ്ടാകും. ഇന്ത്യക്
ബംഗളൂരു നഗരത്തിലെ വിചിത്രമായ സൈന്‍ ബോര്‍ഡുകള്‍
റോഡ് അപകടങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന കാഴ്ചയാണല്ലൊ കാണാനാകുന്നത്. ആളുകള്‍ എത്ര ശ്രദ്ധിച്ചാലും മറ്റാരെങ്കിലും
പലര്‍ക്കും മാതൃകയാകുന്ന സൊമാറ്റോ ഡെലിവറി ഏജന്റ്; വെെറൽ
ജീവിതം പലര്‍ക്കും പലതരത്തിലുള്ള പരീക്ഷണങ്ങളാണ് ഒരുക്കുക. അതിനെ നേരിട്ട് വിജയിക്കുന്നവരും വിജയിക്കാനായി പൊരുതുന്ന
ഭാഗ്യത്തിനായി133 ടിക്കറ്റുകള്‍; ഫലം 796 കോടി രൂപയുടെ ജാക്ക്പോട്ട്
ഭാഗ്യക്കുറി എന്നത് എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ്. പലരും ഇക്കാര്യത്തില്‍ പലവട്ടം പരീക്ഷിക്കും. അപ്രതീക്
പ്രകൃതിസ്നേഹവുമായി കാടും മലയും കയറി; ഒടുവിൽ മോൻസി ഹിമാലയം കീഴടക്കി
സ്വപ്നം കാണുമ്പോൾ വലിയ സ്വപ്നം കാണണമെന്നല്ലേ പറയാറ്. ഹിമാലയത്തിന്റെ നെറുകയിൽ കയറി താഴെ കാണുന്ന ലോകത്തെ നോക്കി കാണണ
തീക്കൊള്ളികള്‍ മൂക്കില്‍ കൊള്ളിച്ച് ഗിന്നസ് റിക്കാര്‍ഡ് നേടിയപ്പോള്‍
ഗിന്നസ് ബുക്കില്‍ നിരവധിപേര്‍ വേറിട്ട രീതിയില്‍ തങ്ങളുടെ പേര് ചേര്ക്കാറുണ്ടല്ലൊ. അസാധാരണമായ ചില പ്രകടനങ്ങള്‍ നമ്മ
"റോഡിലിറങ്ങുമ്പോള്‍ എണ്ണിയവന്റെ ശാപം കിട്ടാതിരിക്കട്ടെ'; നാണയം വക ഇ-സ്കൂട്ടര്‍
ഒരു വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. പലരും പണം സ്വരുക്കൂട്ടിവച്ച് തങ്ങളുടെ ആഗ്രഹം സഫലീകരിക്
ഒരിക്കല്‍ നഷ്ടമായത് തിരികെ എത്തുമ്പോള്‍; അതും കടല്‍താണ്ടി
പ്രിയപ്പെട്ടതായി കരുതുന്ന എന്തെങ്കിലും ഒന്ന് പ്രതീക്ഷിക്കാത്ത നേരം നഷ്ടമാകുമ്പോള്‍ ആളുകള്‍ക്ക് വല്ലാത്ത സങ്കടം ഉണ്ടാകി
Latest News
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
Latest News
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top