കിം ജോംഗ് ഉൻ ന്യൂയോർക്കിലെ തെരുവിൽ; വണ്ടറടിച്ച് വഴിയാത്രികർ
Friday, October 27, 2017 4:47 AM IST
ന്യൂയോർക്കിലെ തിരക്കേറിയ വീഥിയിൽ കൂടി നടന്നുപോയ ഒരാളെ കണ്ട് എല്ലാവരും ഒന്ന് അന്പരന്നു. കാരണം അമേരിക്കയുടെ ഏറ്റവും വലിയ ശത്രുവും രാജ്യത്ത് ഒരിടത്തും പ്രത്യക്ഷപ്പെടാൻ യാതൊരു സാധ്യതയുമില്ലാത്ത ഉത്തരകൊറിയൻ ഏകാധിപതി സാക്ഷാൽ കിം ജോംഗ് ഉന്നിന്‍റെ അപരനായിരുന്നു അത്. ഇതു വഴി തുടർച്ചയായി പത്ത് മണിക്കൂറാണ് ഏവരെയും അഭിവാദ്യം ചെയ്ത് അദ്ദേഹം നടന്നത്.

കിമ്മിന്‍റേതിനു സമമായി തലമുടി ചീകിയൊതുക്കി വസ്ത്രം ധരിച്ച് ഒരു സണ്‍ഗ്ലാസും വെച്ചായിരുന്നു അദ്ദേഹത്തിന്‍റെ നടത്തം. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ട്രംപ് ടവറിന്‍റെ മുന്പിൽ എത്തിയ അപരൻ അദ്ദേഹത്തെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു.

അമേരിക്കയിൽ നിങ്ങൾക്ക് എന്താണ് കാര്യമെന്ന് ആളുകൾ ഇദ്ദേഹത്തോട് ചോദിക്കുന്നുണ്ടായിരുന്നു. അതേസമയം, ആരാണ് ഈ വേഷത്തിൽ പ്രത്യക്ഷപ്പെട്ടതെന്ന് വ്യക്തമല്ല. യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോ ഒമ്പതു ലക്ഷത്തിലേറെപ്പേരാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.