പട്ടിണിക്കോലമായി സിംഹരാജൻ; വീഡിയോ വൈറൽ
Wednesday, December 6, 2017 3:35 AM IST
ഭക്ഷണവും വെള്ളവും ലഭിക്കാതെ എല്ലും തോലുമായി ജീവിക്കുന്ന സിംഹത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയായുടെ കരളലിയിപ്പിക്കുന്നു. ബംഗ്ലാദേശിലെ ധാക്കയിലുള്ള കോമില്ലാ മൃഗശാലയിലാണ് ഒരു സിംഹം ദുരിതപൂർണമായ ജീവിതം നയിക്കുന്നത്. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പോലും ലഭിക്കാതെ എല്ലും തോലുമായ സിംഹത്തിന്‍റെ അവസ്ഥയിൽ ദയനീയത തോന്നിയ സന്ദർശകർ പരാതിയുമായി രംഗത്തെത്തിയതോടെ സിംഹത്തെ പ്രദർശനത്തിൽ നിന്നും മാറ്റിയിരുന്നു. എന്നാൽ ഇപ്പോഴും സിംഹത്തിന്‍റെ അവസ്ഥയിൽ മാറ്റമൊന്നുമില്ലെന്നാണ് റിപ്പോർട്ട്.

മൃഗത്തിന്‍റെ അവസ്ഥയിൽ മാറ്റമുണ്ടാകുന്നതു വരെ മൃഗശാല ബഹിഷ്ക്കരിക്കണമെന്ന നിലപാടിലാണ് സന്ദർശകർ. സംഭവം വിവാദമായതിനെ തുടർന്ന് സിംഹത്തിന് മരുന്നും ഭക്ഷണവും കൃത്യമായി നൽകുന്നുണ്ടെന്ന അധികൃതരുടെ വാദം വിശ്വസിക്കാൻ സന്ദർശകർ തയാറായിട്ടില്ല. അങ്ങനയെങ്കിൽ എന്തിനാണ് സിംഹത്തെ ഒളിപ്പിച്ചു വെയ്ക്കാതെ പുറത്തുകൊണ്ടുവരു എന്നാണ് ഇവർ ഉന്നയിക്കുന്നത്.

മൃഗസംരക്ഷണ പ്രവർത്തകർ പ്രശ്നത്തിൽ ഇടപ്പെട്ടപ്പോൾ സിംഹത്തെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെടുമെന്നാണ് മൃഗശാല അധികൃതർ പറയുന്നത്. സിംഹം ഭക്ഷണം കഴിക്കാൻ തയാറാകുന്നില്ലെന്നും മരുന്നു നൽകി ജീവൻ നിലനിർത്താൻ തങ്ങൾ ശ്രമിക്കുന്നുണ്ടെന്നും മൃഗശാല അധികൃതർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.