ചിലന്തിയെ കൊല്ലാൻ കിടക്കയ്ക്ക് തീയിട്ടു; പിന്നെ സംഭവിച്ചത്...
Wednesday, January 10, 2018 6:52 PM IST
എലിയെ പേടിച്ച് ഇല്ലം ചുട്ടുക എന്ന പഴമൊഴിയെ അനുസ്മരിപ്പിക്കുന്ന വിധമുള്ള സംഭവമാണ് കഴിഞ്ഞ ദിവസം കാലിഫോർണിയയിലെ റെഡ്ഡിംഗിൽ നടന്നത്. കാരണം അപ്പാർട്ട്മെന്‍റിനുള്ളിലെ മുറിയിലെ കട്ടിലിനു മുകളിൽ കണ്ടെത്തിയ ചിലന്തിയെ കൊല്ലാൻ താമസക്കാരിലൊരാൾ കണ്ടെത്തിയ ഉപായം കട്ടിലിലെ തുണി കത്തിക്കുകയെന്നതായിരുന്നു. തുടർന്ന് തീ നിയന്ത്രിക്കാൻ സാധിക്കാത്ത വിധം മുറിയ്ക്കുള്ളിലേക്ക് പടർന്നതോടെ ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അതേസമയം, ചിലന്തി രക്ഷപ്പെട്ടോ അഗ്നിക്കിരയായോ എന്നോ വ്യക്തമല്ല.

മുറിക്കുള്ളിൽ പടർന്ന തീ അണയ്ക്കാൻ താമസക്കാർ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. തുടർന്ന് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. തീപിടുത്തത്തിൽ 11,000 ഡോളറിന്‍റെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അപ്പാർട്ടുമെന്‍റിനുള്ളിൽ നിന്നും കണ്ടെത്തിയത് വലിയ ചിലന്തിയായിരുന്നുവെന്നാണ് താമസക്കാരിലൊരാൾ പറയുന്നത് എന്നാൽ അതിനെ കൊല്ലാൻ തീ കൊളുത്തിയത് അപ്പാർട്ട്മെന്‍റ് മുഴുവൻ അഗ്നിക്കിരയാകുവാൻ കാരണമാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ തീപിടുത്തത്തെ പറ്റി അന്വേഷിച്ചു വരികയാണെന്ന് റെഡ്ഡിംഗ് അഗ്നിശമനസേനാ മേധാവി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.