ജന്മദിനത്തിൽ കാഴ്ച വൈകല്യമുള്ള പുലിയെ ദത്തെടുത്ത് കളക്ടറുടെ മകൾ
Thursday, December 3, 2020 11:52 AM IST
കാഴ്ച വൈകല്യമുള്ള പുലിക്ക് സംരക്ഷണം നൽകാൻ കളക്ടറുടെ മകള്‍. മുംബൈ സബര്‍ബന്‍ കളക്ടര്‍ മിലിന്ദ് ബോറിക്കറിന്‍റെ 17കാരിയായ മകൾ വേദാംഗി‌യാണ് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കാഴ്ച വൈകല്യമുള്ള പുലിയെ ജന്മദിനത്തില്‍ ദത്തെടുത്തത്. പശ്ചിമ ഘട്ട മലനിരയില്‍ നിന്നാണ് പുലിയെ കണ്ടെടുത്തത്.

2012ല്‍ കരിമ്പ് തോട്ടത്തില്‍ ആളിപടര്‍ന്ന തീ മൂലം ഉണ്ടായ അപകടത്തിലാണ് പുലിയുടെ കാഴ്ച നഷ്ടമായത്. നിലവില്‍ സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിലാണ് പുലി. വന്യമൃഗത്തെ ദത്തെടുക്കണമെന്ന ആഗ്രഹം പെണ്‍കുട്ടി പ്രകടിപ്പിച്ചത് 2019ലാണ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പെണ്‍കുട്ടിയുടെ സഹായത്തിന് എത്തിയത്.

അടുത്തിടെ വന്യമൃഗങ്ങളെ ഒരു വര്‍ഷം സ്‌പോണ്‍സര്‍ ചെയ്യുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംരക്ഷണം ഏറ്റെടുക്കാനുള്ള അനുമതിയാണ് നല്‍കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.