ബുക്കർ പുരസ്കാരം ഒമാനി എഴുത്തുകാരി ജോഖ അൽഹാത്രിക്ക്
Thursday, May 23, 2019 7:37 AM IST
വിഖ്യാതമായ മാൻ ബുക്കർ പുരസ്കാരം ഒമാനി എഴുത്തുകാരി ജോഖ അൽഹാത്രിയുടെ സെലസ്റ്റിയൽ ബോഡീസ് എന്ന നോവലിന്. സമ്മാനത്തൂകയായായ 50,000 പൗണ്ട്, നോവൽ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്ത യുഎസിലെ മെർലിൻ ബൂത്തുമായി ഇവർ പങ്കുവയ്ക്കും.

ഒമാനിലെ അൽ-അവാഫി എന്ന ഗ്രാമത്തിലെ മൂന്നുസഹോദരിമാരുടെ ഓർമകളിലൂടെ പുരോഗമിക്കുന്ന സെലസ്റ്റിയൽ ബോഡീസ് ബുദ്ധിയെയും ഹൃദയത്തെയും ഒരുപോലെ സ്വാധീനിക്കുന്നതാണെന്നു പുരസ്കാര നിർണയ സമിതി വിലയിരുത്തി.

മാൻബുക്കർ പുരസ്കാരം സ്വന്തമാക്കിയ ആദ്യ അറബി എഴുത്തുകാരിയാണു ജോഖ. 2010 ൽ പ്രസിദ്ധീകരിച്ച ലേഡീസ് ഓഫ് ദി മൂൺ എന്ന ഗ്രന്ഥത്തിലൂടെയാണു ശ്രദ്ധേയയാകുന്നത്. മറ്റ് രണ്ട് നോവലുകളും രണ്ട് ചെറുകഥാസമാഹാരങ്ങളും കുട്ടികൾക്കായുള്ള ഒരു ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇംഗ്ലീഷ്, ജർമൻ, ഇറ്റാലിയൻ, കൊറിയൻ, സെർബിയൻ ഭാഷകളിൽ ജോഖയുടെ കൃതികൾ വിവർത്തനം ചെയ്തിട്ടുണ്ട്. യുവ എഴുത്തുകാർക്കുള്ള ഷെയ്ക് സയ്യിദ് പുരസ്കാരത്തിന്‍റെ അന്തിമപട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഏറ്റവും മികച്ച ഒമാനി നോവലിനുള്ള പുരസ്കാരം 2010 ൽ സെലസ്റ്റിയൽ ബോഡീസ് സ്വന്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.