ഏഴു വയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി; സാക്ഷിയായ് കുട്ടിയുടെ പിതാവും
Wednesday, October 17, 2018 11:48 AM IST
ഏഴു വയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് കുട്ടിയുടെ പിതാവിനെ സാക്ഷിയാക്കി. പാക്കിസ്ഥാനിലാണ് സംഭവം. ജനുവരിയിലാണ് 23കാരനായ ഇമ്രാൻ അലി മദ്രസയിൽ പോയ ഏഴു വയസുകാരിയെ മാനഭംഗപ്പെടുത്തിയതിനു ശേഷം കൊലപ്പെടുത്തിയത്.

സംഭവത്തെ തുടർന്ന് പാക്കിസ്ഥാനിൽ ധാരാളമായി പ്രതിഷേധ പ്രകടനങ്ങൾ നടക്കുകയും ചെയ്തിരുന്നു. മാത്രമല്ല കസൂർ നഗരത്തിൽ നടന്ന പ്രക്ഷോഭത്തിനിടെ രണ്ടുപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇമ്രാൻ അലി നിരവധി മാനഭംഗ, കൊലപാതക കേസുകളിലെ പ്രതിയാണ്. ലാഹോർ സെൻട്രൽ ജയിലിലാണ് പ്രതിയെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്. കുട്ടിയുടെ പിതാവിനൊപ്പം മജിസ്ട്രേറ്റ് ആദിൽ സൽവാറും ശിക്ഷ നടപ്പാക്കുന്ന സമയം സ്ഥലത്തുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.