ചികിത്സ വേണമെങ്കിൽ വെന്‍റിലേറ്റർ വാങ്ങിനല്കണമെന്ന് ഡോക്ടർ; പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് ചികിത്സകിട്ടാതെ മരിച്ചു
Tuesday, February 12, 2019 12:47 PM IST
പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ പിഞ്ചു കുഞ്ഞുമായി ആശുപത്രിയിലെത്തിയ ദമ്പതികളോട് വെന്‍റിലേറ്റർ വാങ്ങി നൽകുവാൻ ആവശ്യപ്പെട്ട ഡോക്ടർക്ക് സസ്പെൻഷൻ. കൃത്യ സമയത്ത് ചികിത്സ ലഭിക്കാതിരുന്നതിനെ തുടർന്ന് കുഞ്ഞ് മരണമടഞ്ഞു.

ഭോപ്പാലിലെ സാഗർ സ്വദേശിനിയായ ഒരു വയസുകാരി അൻഷിക എന്ന കുഞ്ഞിനെയാണ് ചൂടുവെള്ളം ശരീരത്തിൽ വീണതിനെ തുടർന്ന് 70 ശതമാനം പൊള്ളലോടെ മാതാപിതാക്കൾ ബുന്ദേൽഖന്ദ് മെഡിക്കൽ കോളജിൽ എത്തിച്ചത്.

എന്നാൽ ആശുപത്രിയിലെത്തിയ ഇവരോട് വേറെ ഏതെങ്കിലും സ്വകാര്യ ആശുപത്രിയിൽ കുഞ്ഞുമായി പോകുവാനാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ജ്യോതി റൗത്ത് ആവശ്യപ്പെട്ടത്. തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിലെ അധികൃതർക്ക് പരാതി നൽകിയപ്പോൾ ഇവർ കുഞ്ഞിനെ പരിശോധിക്കുവാൻ തയാറായി.

എന്നാൽ കുഞ്ഞിന് വെന്‍റിലേറ്റർ സൗകര്യം ആവശ്യമാണെന്നും അത് ഇവിടെ ഇല്ലെന്നും ഒരു കോടി രൂപ മുടക്കി നിങ്ങൾ അത് വാങ്ങിയെങ്കിൽ മാത്രമേ ചികിത്സിക്കുവാൻ പറ്റുകയുള്ളുവെന്നും ജ്യോതി റൗത്ത് കുഞ്ഞിന്‍റെ മാതാപിതാക്കളെ അറിയിച്ചു

എന്നാൽ അപ്പോഴേക്കും കൃത്യമായി ചികിത്സ ലഭിക്കാതിരുന്ന കുഞ്ഞ് മരണമടഞ്ഞു. പിന്നീട് ജ്യോതി റൗത്ത് കുട്ടിയുടെ മാതാപിതാക്കളോട് വാക്കേറ്റത്തിലേർപ്പെടുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വൈറലായി മാറിയതിനെ തുടർന്ന് സാഗറിലെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മെഡിക്കൽ കോളജിലെ ഡീനിന് കത്ത് നൽകി ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

എന്നാൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്നും കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കുവാൻ എന്‍റെ കഴിവിന്‍റെ പരമാവധി ഞാൻ പരിശ്രമിച്ചെന്നുമാണ് ജ്യോതിയുടെ വാദം.

മെഡിക്കൽ കോളജിൽ 17 വെന്‍റിലേറ്ററുകളുണ്ടെന്നും എന്നാൽ പൊള്ളലേറ്റവരുടെ വാർഡിൽ വെന്‍റിലേറ്ററുകൾ ഒന്നുമില്ലായിരുന്നെന്നും മെഡിക്കൽ കോളജ് ഡീൻ വ്യക്തമാക്കി. ഡോക്ടറുടെ പെരുമാറ്റം വളരെ മോശമായെന്നും അതുകൊണ്ടാണ് അവരെ സസ്പെൻഡ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.