ഭൂചലനം വന്നാലും തോൽക്കാൻ തത്കാലം മനസില്ല
Saturday, April 21, 2018 9:07 AM IST
2008ൽ തങ്ങളെ ഭീതിയിലാഴ്ത്തിയ വെൻചുവാൻ ഭൂചലനം ഇന്നും ദുസ്വപ്നംപോലെ ഓർക്കുന്നവരാണ് ചൈനക്കാർ. ആൾക്കൂട്ടത്തിനിടയിലൂടെ നടന്നുനീങ്ങുന്ന ഷൂ ജിയാൻക്വിയാംഗിന്‍റെ ശരീരത്തെ മുറിവുകൾ കാണുന്പോൾ ജനങ്ങൾക്ക് ആ ഭൂചലനനിമിഷങ്ങൾ ഓർമവരും.

ഷൂ ഒരു പന്നിയാണ്. എന്നാൽ, ഭൂചലനത്തിൻ തകർന്ന കെട്ടിടങ്ങൾക്കിടയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ, ഭക്ഷണംപോലുമില്ലാതെ ജീവിച്ച് പിന്നീട് ജീവിതത്തിലേക്കു തിരിച്ചുവന്ന മൃഗമാണ് ഷൂ. ഇന്ന് സിചുവാൻ പ്രവിശ്യയിലെ ജിയാൻചുവാൻ മ്യൂസിയത്തിൽ ഒരു രാജാവിനേപ്പോലെ വിഹരിക്കുകയാണ് ഷൂ.

മ്യൂസിയത്തിൽ ഷുവിന്‍റെ ദിനചര്യകൾ മറ്റു മൃഗങ്ങളിൽനിന്ന് വ്യത്യസ്തമാണ്. ദിവസേന നിശ്ചിത സമയം നടത്തം, പ്രത്യേകം പാകംചെയ്ത ഭക്ഷണം. ആഴ്ചയിൽ ഒരിക്കൽ വെറ്ററിനേറിയന്‍റെ പരിശോധനയ്ക്കൊപ്പം പ്രത്യേക കുളിയും അധികൃതർ ഒരുക്കുന്നുണ്ട്. ചുരുക്കത്തിൽ ഒരു വിഐപി പരിചരണമാണ് ഷൂവിന് മ്യൂസിയത്തിൽ ലഭിക്കുന്നത്.

ഈ നഗരത്തിലെത്തുന്ന സഞ്ചാരികൾ ഷൂവിനെ കാണാതെ മടങ്ങാറില്ല. ഒപ്പം നിന്ന് ചിത്രമെടുക്കാനും തലോടാനുമൊക്കെ ഒരു മടിയോ എതിര്‌പ്പോ ഇല്ലാതെ ഷൂ നിന്നുകൊടുക്കുകയും ചെയ്യും. ശരാശരി 15 വർഷമാണ് പന്നികളുടെ ആയുസ്. അതായത് രണ്ട്-മൂന്നു വർഷംകൂടിയേ ഷുവിന് ആയുസുള്ളൂ എന്നാണ് കണക്കുകൂട്ടൽ. ഷു ഇല്ലാതാകുന്നപക്ഷം മ്യൂസിയത്തിലെത്തുന്ന സന്ദർശകർക്കായി വീഡിയോ പ്രദർശിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.