വിമാനത്തിൽ നിന്നും പറന്ന് തടാകത്തിലേക്ക്; രസകരമായ വീഡിയോ
Wednesday, September 5, 2018 10:38 AM IST
മത്സ്യസന്പത്ത് വർധിപ്പിക്കാൻ സർക്കാരും സന്നദ്ധപ്രവർത്തകരും പൊതുജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാറുണ്ട്. എന്നാൽ, വാഹനസൗകര്യമില്ലാത്ത സ്ഥലങ്ങളിലെ ജലാശയങ്ങളിൽ എങ്ങനെ മത്സ്യങ്ങളെ എത്തിക്കും? അമേരിക്കൻ സ്റ്റേറ്റായ ഉട്ടായിൽ ഇത്തരത്തിൽ മത്സ്യങ്ങളെ തടാകത്തിൽ നിക്ഷേപിച്ചത് വിമാനം വഴിയാണ്.

മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഉട്ടായിലെ വൈൽഡ്‌ലൈഫ് റിസോഴ്സ് ഫേസ്ബുക്കിൽ പങ്കുവച്ചു. വലിയ മലനിരകളിലുള്ള തടാകങ്ങളിൽ മത്സ്യസന്പത്ത് ഉയർത്തുന്നതിനുവേണ്ടിയായിരുന്നു ഈ ഉദ്യമം.

തടാകത്തിനു മുകളിലൂടെ പറന്ന വിമാനത്തിന്‍റെ പിന്നിൽ താഴെയുള്ള പ്രത്യേക ദ്വാരത്തിലൂടെയായിരുന്നു മത്സ്യങ്ങളെ പുറത്തുവിട്ടത്. വെള്ളത്തിനൊപ്പം താഴേക്കു പതിച്ചതിനാൽ മത്സ്യക്കുഞ്ഞുങ്ങൾക്ക് പരിക്കേൽക്കില്ലെന്നും അധികൃതർ അവകാശപ്പെട്ടു. ഒന്നു മുതൽ മൂന്നു വരെ ഇഞ്ച് വലുപ്പമുള്ള മത്സ്യക്കുഞ്ഞുങ്ങളെയാണ് തടാകത്തിൽ നിക്ഷേപിച്ചത്.

അതുകൊണ്ടുതന്നെ ഇവയിൽ 95 ശതമാനം കുഞ്ഞുങ്ങളും ജീവനോടെയുണ്ടാകുമെന്നും വൈൽഡ്‌ലൈഫ് റിസോഴ്സ് അറിയിച്ചു. ഉട്ടായിൽ ഇത്തരത്തിൽ 200 പർവത തടാകങ്ങളുണ്ട്. ഓരോ വർഷവും ഇവിടെ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാറുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.