ഇത് വളരെ ക്രൂരമാണ്; വംശീയധിക്ഷേപം നടത്തിയവർക്ക് സുഡുമോന്‍റെ മറുപടി
Saturday, October 20, 2018 4:34 PM IST
"സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെ മലയാളിക്ക് ഏറെ സുപരിചിതനായ താരമാണ് സുഡുമോൻ എന്ന വിളിപ്പേരിലറിയപ്പെടുന്ന സാമുവൽ ആബിയോള റോബിൻസണ്‍. ചിത്രം വൻ വിജയമാക്കി തീർക്കുകയും തന്നെ ഏറെ സ്നേഹിക്കുകയും ചെയ്ത മലയാളികളായ ഓരോരുത്തരോടും തനിക്കുള്ള സ്നേഹവും കടപ്പാടും ഫേസ്ബുക്ക് പേജിൽ കൂടി സുഡുമോൻ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിത താൻ ഏറെ സ്നേഹിക്കുന്ന കേരളത്തിൽ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സുഡുമോൻ. സാമൂഹ്യമാധ്യമങ്ങളിൽ സുഡുമോനെ വംശീയമായി അധിക്ഷേപിക്കുന്ന വിധത്തിൽ പ്രചരിച്ച ട്രോൾ മീം ആണ് സുഡുമോനെ ഏറെ വിഷമിപ്പിച്ചത്.

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിൽ കാലിനു പരിക്കേറ്റ് കിടക്കുന്ന സുഡുമോനൊപ്പം സൗബിൻ നിൽക്കുന്ന ഒരു ചിത്രത്തിൽ "ഒരു മൃഗത്തെയും ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടയിൽ അപായപ്പെടുത്തിയിട്ടില്ല. എന്നാൽ ഇതിനെ കുറിച്ചു മറന്നേക്കു' എന്ന് എഴുതിയ ട്രോൾ ഒഫൻസീവ് മലയാളം മീം എന്ന പേജിലാണ് പ്രത്യക്ഷപ്പെട്ടത്. മാത്രമല്ല നിരവധിയാളുകൾ ഈ ട്രോൾ സുഡുമോനെ സോഷ്യൽമീഡിയയിൽ ടാഗ് ചെയ്യുകയും ചെയ്തു.

വംശീയമായ തന്നെ അധിക്ഷേപിച്ചതിലുള്ള ദുഖം ഫേസ്ബുക്ക് പേജിലൂടെയാണ് സുഡുമോൻ എല്ലാവരോടും പങ്കുവച്ചത്. "ഒരാളെ വംശീയമായി ആക്രമിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ല, ഒരാൾക്ക് നേരെയുള്ള ഏറ്റവും നീചമായ ആക്രമണമാണ് അയാൾ ജനിച്ച വംശത്തെയും ആ അവസ്ഥയെയും പരിഹസിക്കുന്നത്.



ഇത് വളരെ ക്രൂരമാണ്, മനുഷ്യനെ വിഷാദത്തിന് അടിമയാക്കാൻ വരെ ഇതിന് കഴിയും. നമ്മളെല്ലാവരും ആദ്യം മനുഷ്യരായിരിക്കണം’ സാമുവൽ പറയുന്നു. ഒരുപാട് പേർ ഈ മീം ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും തന്നെ ടാഗ് ചെയ്തിട്ടുണ്ട്, ഇത് തമാശയിൽ നിന്നും ഏറെ അകലെയാണെന്നും സാമുവൽ വ്യക്തമാക്കി.

"മറുപടി നൽകികൊണ്ട് ഈ പോസ്റ്റിനെ ഒരു മഹത്വവൽകരിക്കാനല്ല ഞാൻ ഉദ്ദേശിക്കുന്നത്. ഈ മനുഷ്യർക്ക് എന്തിന്‍റെ കുഴപ്പമാണ്. മലയാളികൾ വളരെ നല്ലവരാണ് എനിക്കവിടെ നല്ല സുഹൃത്തുക്കളുമുണ്ട്. പക്ഷെ ഇത് മലയാളികളിൽ അത്ര നല്ല പ്രതിഫലനമല്ല ഉണ്ടാക്കുക. ഞാനിതുവരെ അനുഭവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രകടമായ വംശീയാധിക്ഷേപം ആണിത്. പരിണാമ കാലത്തിന്‍റെ ആരംഭ കാലത്ത് തന്നെ നിൽക്കുന്ന ചിലരാണ് എന്നെ മൃഗമായി താരതമ്യപ്പെടുത്തിയിരിക്കുന്നതെന്നതാണ് വിരോധാഭാസം'.

"എല്ലാ കറുത്ത വർഗക്കാരും നേരിടേണ്ടി വരുന്ന വലിയ പ്രശ്നമാണിത്. ഈ പോസ്റ്റാണ് ഞാൻ കണ്ടതിൽ വച്ചേറ്റവും വെറുപ്പുളവാക്കുന്നത്. ഇതൊരു തമാശയാണെന്ന് പറയുന്നവരോട് എനിക്ക് പറയാൻ ഒന്നേയുള്ളു. ഒരാളെ ഗോത്രത്തിന്‍റെ പേര് പറഞ്ഞ് അധിക്ഷേപിക്കുന്നത് ഒരു കാലത്തും സ്വീകാര്യമല്ല'. സാമുവൽ പറഞ്ഞു. പിന്നീട് ഫേസ്ബുക്ക് ലൈവിൽ വന്ന സുഡുമോൻ കേരളത്തിലായിരുന്നുവെങ്കിൽ പോലീസിനോട് പരാതി നൽകുമായിരുന്നുവെന്നും വ്യക്തമാക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.