77 സിംഹങ്ങൾ വിഹരിക്കുന്ന കാടിനു നടുവിൽ താമസിക്കുവാൻ ആഗ്രഹമുണ്ടോ?
Thursday, January 3, 2019 11:51 AM IST
അമ്പതിലധികം സിംഹങ്ങൾ വിഹരിക്കുന്ന കാടിനു നടുവിലെ ഒരു വീട്ടിൽ അവധിക്കാലം ചിലവഴിക്കുവാൻ ധൈര്യമുണ്ടോ?. എങ്കിൽ പോരു സൗത്ത് ആഫ്രിക്കയിലെ ഹാരിസ്മിത്തിലേക്ക്. 77 സിംഹങ്ങൾ ചുറ്റിത്തിരിയുന്ന കാട്ടിലുള്ള ഈ വീട്ടിൽ സന്ദർശകരെ സംരക്ഷിക്കുന്നത് വൈദ്യുതി പ്രവഹിക്കുന്ന വേലിയാണ്.

ജിജി കണ്‍സർവേഷൻ എന്ന കമ്പനിയാണ് ഇത്തരമൊരു അവസരം ഒരുക്കിയിരിക്കുന്നത്. സിംഹങ്ങളുടെ പെരുമാറ്റവും അവർ പരസ്പരം ഇടപെഴുകുന്നതിന്‍റെ മനോഹര ദൃശ്യങ്ങളും ഇവിടെ എത്തുന്ന സന്ദർശകർക്ക് കാണാം.




ഇവിടേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്തതാണ്. 5 മീറ്ററിൽ കൂടുതൽ ദൂരെയല്ലാതെ സിംഹങ്ങൾ സന്ദർശകർക്ക് അടുത്തുണ്ടാകും. സൂസന്ന സ്കോട്ടാണ് ജിജി കണ്‍സർവേഷന്‍റെ ഡയറക്ടർ. രാത്രി കാലങ്ങളിൽ സിംഹങ്ങളുടെ കരച്ചിൽ കേൾക്കുന്നത് മനോഹരമായ അനുഭവമാണെന്നാണ് സൂസന്ന പറയുന്നത്.

ഒരു സമയം 6 ആളുകൾക്ക് ഈ വീട്ടിൽ താമസിക്കുവാൻ സാധിക്കും. 104 ഡോളറാണ് ഒരു രാത്രി ഇവിടെ തങ്ങുന്നതിനുള്ള ഫീസ്.





Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.