ആരോഗ്യത്തിന് ആപത്ത്; സ്കൂളുകളിൽ കാപ്പി വില്ക്കേണ്ട
Sunday, September 2, 2018 9:51 AM IST
രാജ്യത്തിന്‍റെ ഭാവി വളർന്നുവരുന്ന തലമുറയുടെ കൈകളിലാണ്. നല്ല ആരോഗ്യമുള്ള കുട്ടികൾക്ക് നല്ല പൗരന്മാരാകാനും കഴിയും. ഈ ബോധ്യമാണ് ദക്ഷിണകൊറിയയെ അങ്ങനൊരു നടപടിയെടുക്കാൻ പ്രേരിപ്പിച്ചത്. സ്കൂളുകളിൽ കുട്ടികൾക്ക് കാപ്പി കൊടുക്കാൻ പാടില്ല.

എലമെന്‍ററി ക്ലാസുകൾ മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികൾക്കാണ് സെപ്റ്റംബർ 14 മുതൽ സ്കൂളുകളിൽ കാപ്പി ഉപയോഗിക്കാൻ കഴിയില്ലാത്തത്. വിദ്യാർഥികൾ മാത്രമല്ല, അധ്യാപകർക്കും ഈ നിയമം ബാധകമാണ്.

കാപ്പിയിലെ അധിക കലോറിയും കഫീനും മൂലം നിരവധി സ്കൂളുകളിൽ നിലവിൽ ഇവിടെ വിലക്കുണ്ട്. എന്നാൽ, അധ്യാപകർക്ക് സ്കൂളുകളിലെ വെൻഡിംഗ് മെഷീനുകളിലൂടെയും സ്നാക് ഷോപ്പുകളിലൂടെയും കാപ്പി ലഭിക്കുന്നുണ്ട്. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ഇതും പാടില്ല.

കൗമാരക്കാരുടെ ഇടയിൽ ആരോഗ്യകരമായ ഭക്ഷണം പ്രചാരത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചതെന്ന് ദക്ഷിണകൊറിയൻ ഭക്ഷ്യസുരക്ഷാ മന്ത്രാലയം അറിയിച്ചു. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ തലചുറ്റൽ, ഹൃദയമിടിപ്പ് വർധന, ഉറക്കമില്ലായ്മ, കുട്ടികളിൽ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ എന്നിവയ്ക്കു കാരണമാകുമെന്ന് ദ കൊറിയ ടൈംസ് റിപ്പോർട്ട് ചെയ്തു.

അന്താരാഷ്‌ട്ര കാപ്പി സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് ദക്ഷിണകൊറിയയിൽ ആളോഹരി കാപ്പി ഉപയോഗം വർഷം 2.3 കിലോഗ്രാമാണ്. ഏഷ്യൻ രാജ്യങ്ങളിൽ കാപ്പി ഉപയോഗത്തിൽ ഒന്നാം സ്ഥാനത്താണ് ദക്ഷിണ കൊറിയ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.