ശരിക്കും യതി ഉണ്ടോ..? യതിയെ കണ്ടവരുണ്ടോ?
Thursday, May 2, 2019 12:07 PM IST
ഇന്ത്യൻ സേനാ അംഗങ്ങൾ മഞ്ഞിൽപതിഞ്ഞ യതിയുടെ കാൽപ്പാടുകൾ കണ്ടെത്തി എന്നു പറഞ്ഞ് ചിത്രങ്ങൾ സഹിതം ട്വീറ്റ് ചെയ്തതോടെ മനുഷ്യർ ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത ഈ ഐതീഹ്യ കഥാപാത്രത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ചൂടുപിടിക്കുകയാണ്.

ആരാണ് യതി

എവറസ്റ്റ് കൊടുമുടിയുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന നേപ്പാളിലെ നാടോടിക്കഥകളിലെ ഒരു കഥാപാത്രമാണ് യതി. മനുഷ്യനോട് രൂപസാദ്യശ്യമുള്ള അതികായനായ രണ്ടുകാലുകളിൽ നടക്കുന്ന ഒരു ജീവി. മനുഷ്യർക്ക് കയറിച്ചെല്ലാൻ കഴിയാത്ത അത്ര ഉയരത്തിലുള്ള മഞ്ഞുമലകളിൽ ജീവിച്ചിരുന്ന യതിയെ ആരാധിക്കുന്ന ഗോത്രവിഭാഗങ്ങളും പണ്ട് നേപ്പാളിൽ ഉണ്ടായിരുന്നു.

അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, ഇന്ത്യ, ചൈന, പാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, മൊംഗോളിയ, റഷ്യ എന്നീ രാജ്യങ്ങളിലെ മഞ്ഞുമലകളിൽ യതി ഉണ്ടെന്നാണ് നേപ്പാളുകാരുടെ വിശ്വാസം.

നേപ്പാൾ കഥകളിലെ യതി

നേപ്പാളിലെ മലനിരകളിൽ സമുദ്രനിരപ്പിൽനിന്ന് 12000 അടി ഉയരത്തിൽ താമസിക്കുന്ന ഷെർപാ എന്ന ഗോത്രവർഗക്കാരുടെ ഇടയിലാണ് ഏറ്റവുമധികം യതിക്കഥകൾ പ്രചാരത്തിലുള്ളത്. മനുഷ്യരെ ഉപദ്രവിക്കുന്ന മഞ്ഞുമലവാസികളാണ് ഇവർക്ക് യതി. തങ്ങളെ ഉപദ്രവിച്ചതിന് യതിയോട് പ്രതികാരം ചെയ്യാൻ ഒരുകൂട്ടം ആളുകൾ തീരുമാനിച്ചു.

അതികായൻമാരായ യതികളെ നേരിട്ട് ഉപദ്രവിക്കാൻ മനുഷ്യർക്കാവില്ല. അതുകൊണ്ട് അവർക്ക് മദ്യം കുടിക്കാൻ കൊടുത്ത് ബോധം നഷ്ടപ്പെടുത്തിയതിനുശേഷം അവരെ തമ്മിൽ തല്ലിച്ചാണ് മനുഷ്യർ പ്രതികാരം ചെയ്തത്. അന്നത്തെ കലഹത്തിൽ നിരവധി യതികൾക്ക് ജീവൻ നഷ്ടപ്പെട്ടു. ബാക്കിയുള്ളവ തിരിച്ചുവന്ന് മനുഷ്യരോട് പ്രതികാരം ചെയ്യുമെന്ന് പറഞ്ഞ് മലമുകളിലേക്ക് ഓടിപ്പോയി.

ചിലകഥകളിൽ സ്ത്രീകളെ നശിപ്പിക്കുന്ന കഥാപാത്രങ്ങളായി യതി പ്രത്യക്ഷപ്പെടുന്നു. സൂര്യനുദിക്കുന്പോഴാണ് യതിയുടെ ശരീരം വലുതാകുന്നത്. സൂര്യപ്രകാശത്തിൽ യതിയെ കാണുന്ന മനുഷ്യന്‍റെ ശരീരത്തിൽനിന്ന് ഊർജം ചോർന്നുപോവുകയും അവർ ബോധരഹിതരാവുകയും ചെയ്യും.



യതിയെ കണ്ടവർ

പത്തൊൻപതാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെയാണ് യതി എന്ന ഐതീഹ്യ കഥാപാത്രം ശരിക്കും ഉണ്ട് എന്ന തരത്തിലുള്ള ചർച്ചകൾ പാശ്ചാത്യ രാജ്യങ്ങളിൽ പ്രചരിച്ച് തുടങ്ങിയത്. നേപ്പാളിൽ താമസിച്ചിരുന്ന ബ്രിട്ടീഷുകാരനായ ബി.എച്ച്. ഹോഡ്ജ്സണ്‍ അദ്ദേഹത്തിന്‍റെ ഹിമാലയൻ യാത്രകൾക്കിടയിൽ ദേഹമാസകലം മുടിയുള്ള ഒരു രൂപത്തെകണ്ടെന്നും മനുഷ്യരെക്കണ്ടപ്പോൾ അത് പേടിച്ചോടിയെന്നും 1832 എഴുതിയ ഒരു ലേഖനത്തിൽ പറയുന്നു.

മറ്റൊരു ബ്രിട്ടീഷുകാരൻ ലോറൻസ് വാഡിൽസും ഹിമാലയയാത്രക്കിടയിൽ വലിയ കാൽപ്പാടുകൾ കണ്ടെത്തിയതിനേക്കുറിച്ച് പറഞ്ഞിരുന്നു. ഇവരുടെ കഥകൾ കേട്ട പല യൂറോപ്യൻമാരും 20-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ യതിയെ കണ്ടെത്താൻ ഹിമാലയൻ മലനിരകൾ ലക്ഷ്യംവച്ച് യാത്രതിരിച്ചു. യാത്രയ്ക്ക് സഹായികളായി കൂടെക്കൂട്ടിയ പ്രദേശവാസികൾ തങ്ങൾ വായ്മൊഴിയായി കേട്ട യതിക്കഥകൾ പറഞ്ഞുകൊടുത്ത് ഈ യാത്രികരുടെ ആകാംഷ കൂട്ടി. എന്നാൽ മിക്കവരും അവസാനം നിരാശരായിട്ടാണ് മടങ്ങിയത്.

റോയൽ ജോഗ്രാഫിക് സൊസൈറ്റിയിലെ അംഗമായിരുന്ന എൻ.എ. ടോമാസി എന്ന ഫോട്ടോഗ്രാഫർ 1925ൽ ഹിമാലയൻ മലനിരകളിൽ സമുദ്രനിരപ്പിൽനിന്ന്4600 മീറ്റർ ഉയരത്തിൽ യതിയെ കണ്ടതായി വിവരക്കുന്നു. മനുഷ്യരേപ്പോലെതന്നെ നിവർന്ന് നടന്ന യതി ഇടയ്ക്കിടെ മലനിരകളിൽ കിളിർത്തുനിന്ന ചെടികൾ പിഴുതെടുത്തതായി ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.എന്നാൽ അകലെനിന്ന് കണ്ടതിനാൽ ചിത്രങ്ങൾ പകർത്താനായില്ല.

വഴിത്തിരിവായ വലിയ കാൽപ്പാടുകൾ

1950കളുടെ തുടക്കം. ഹിമാലയത്തിലെ ഏറ്റവും ഉയർന്നുനിൽക്കുന്ന കൊടുമുടിയായ എവറസ്റ്റിന്‍റെ ഉയരം അളക്കാനുള്ള പരിശ്രമത്തിലായിരുന്ന ബ്രിട്ടീഷ് പർവതാരോഹനായ എറിക് ഷിപ്റ്റണും സംഘവും. സമുദ്രനിർപ്പിൽനിന്ന് 6000 മീറ്റർ ഉയരത്തിലെത്തിയപ്പോൾ അദ്ദേഹം നിലത്തെ മഞ്ഞുപാളികളിൽ വിചിത്രമായ ഒരു കാഴ്ച കണ്ടു. മനുഷ്യന്‍റേതിനേക്കാൾ പല ഇരട്ടി വലുപ്പമുള്ള കാൽപ്പാടുകൾ അവിടെ പതിഞ്ഞുകിടക്കുന്നു.

അദ്ദേഹം ഉടൻതന്നെ അതിന്‍റെ ചിത്രങ്ങൾ തന്‍റെ കാമറയിൽ പകർത്തി. പിന്നീട് ഇത് യൂറോപ്യൻ രാജ്യങ്ങളിലെ പത്രങ്ങളിൽ ഒന്നാംപേജ് വാർത്തയായി. പലരും യതിയെ കണ്ടെന്നും യതിയുടെ ശരീര അവശിഷ്ടങ്ങൾ കിട്ടിയെന്നും പറഞ്ഞ് രംഗത്തെത്തി. ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയ ടെൻസിംഗും ഹിലാരിയുമൊക്കെ ഇതിൽ ഉൾപ്പെടുന്നു.

ഇതിൽ പലരും യതിയുടെ രോമങ്ങളും അസ്ഥികൂടെ അവശിഷ്ടങ്ങളുമൊക്കെയായാണ് മടങ്ങിയത്. എന്നാൽ പിന്നീട് നടത്തിയ ഡിഎൻഎ പരിശോധനയിൽ അവയെല്ലാം ഹിമക്കരടികളുടെ അവശിഷ്ടങ്ങളാണെന്ന് തെളിഞ്ഞു.



ശാസ്ത്രം പറയുന്നത്

ശാസ്ത്രലോകത്തെ സംബന്ധിച്ചിടത്തോളം യതി എന്ന മഞ്ഞുമനുഷ്യൻ ഒരു സാങ്കൽപ്പിക കഥാപാത്രം മാത്രമാണ്. കുറച്ച് കാൽപ്പാദങ്ങളുടെ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ഇങ്ങനെയൊരു ജീവി ഭൂമുഖത്തുണ്ടെന്ന് ഉറപ്പിക്കാനാകില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. യതിയുടേത് എന്ന് അവകാശപ്പെട്ട് പർവതാരോഹരകരും മറ്റും കൊണ്ടുവന്നിട്ടുള്ള അവശിഷ്ടങ്ങളെല്ലാം മറ്റു മൃഗങ്ങളുടേതാണെന്ന് ഇതിനോടകം തെളിഞ്ഞിട്ടുമുണ്ട്.

ഇത്തരത്തിൽ ശാസ്ത്രം സാങ്കൽപ്പിക കഥാപാത്രം എന്നുകരുതുന്ന യതിയെ കണ്ടു എന്ന് പറഞ്ഞ് ട്വിറ്ററിൽ ചിത്രങ്ങൾ പങ്കുവച്ച ഇന്ത്യൻ സേനയുടെ നടപടി തികച്ചും അശാസ്ത്രീയമാണെന്ന വിമർശനവും ഉയരുന്നുണ്ട്. ഏതായാലും യതിയെ കണ്ടെത്താനുള്ള അന്വേഷണ യാത്രകൾ ഇന്നും തുടരുകയാണ്.

റോസ് മേരി ജോൺ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.