"ഞാൻ ചെന്നില്ലായിരുന്നുവെങ്കിൽ അവർ എന്‍റെ അനിയനെ കൊന്നേനെ'; സംഘർഷത്തെക്കുറിച്ച് സുധീറിന്‍റെ പ്രതികരണമിങ്ങനെ
Tuesday, March 19, 2019 4:28 PM IST
ആലപ്പുഴയിലെ ബാറിനു മുമ്പിൽ വച്ച് നാട്ടുകാരുമായി സംഘർഷമുണ്ടാക്കിയ സംഭവത്തിൽ പ്രതികരണവുമായി നടൻ സൂധീർ രംഗത്ത്. ഫേസ്ബുക്കിൽ കൂടിയാണ് താരം തന്‍റെ ഭാഗം വ്യക്തമാക്കിയത്.

സുധീറിന്‍റെ വാക്കുകളിങ്ങിനെ.

ഇപ്പോൾ സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലുമെല്ലാം പ്രചരിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ മദ്യപിച്ച് ബാറിനു മുമ്പിൽ വച്ച് നാട്ടുകാരുമായി തല്ലുണ്ടാക്കി, രണ്ടു പേരെ ഹോസ്പിറ്റലിലാക്കി എന്നൊക്കെ. ഞാൻ ഇതിന് പ്രതികരിക്കണ്ടെന്ന് കരുതിയതാണ്. പക്ഷെ പ്രതികരിക്കാതിരിക്കാൻ പറ്റില്ല. എന്നെ മനസിലാക്കുന്നവർ, സുഹൃത്തുക്കൾ ഇവരെല്ലാം സത്യാവസ്ഥ അറിയണം.

ഞാൻ കള്ള് കുടിക്കാറില്ല. ഞാൻ എന്‍റെ ശരീരത്തെ സ്നേഹിക്കുന്നയാളാണ്. ദിവസവും അഞ്ചു മണിക്കൂറോളം ജിമ്മിൽ വർക്ക് ഒൗട്ട് ചെയ്യുന്ന ഒരുത്തനാണ്. മാത്രവുമല്ല എന്‍റെ നാടാണത്. അത് പലർക്കും അറിയില്ല. ഞാൻ കണിച്ചുകുളങ്ങരക്കാരനാണ്. ഞാൻ അവിടെ എന്‍റെ അച്ഛനെയും അമ്മയെയും കണ്ടതിനു ശേഷം അവിടെ എസ്എസ് ഹോട്ടലിൽ താമസിക്കുന്ന സുഹൃത്തിനെയും കണ്ടു. അദ്ദേഹത്തെയും വിളിച്ച് ആലപ്പുഴയിൽ ഒരു ഫംഗ്ഷന് പോകുന്ന വഴിയാണ്.

എന്‍റെ കാറിൽ മൂന്നു പേരും. പുറകിലെ കാറിൽ മൂന്നു പേരും. ഞങ്ങൾ ഹോട്ടലിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ഹോട്ടലിന്‍റെ ബാക്കിൽ കള്ള് കുടിച്ച് ബോധമില്ലാത്ത ഒരാൾ റോഡിന്‍റെ വട്ടം നിൽക്കുന്നു. ഹോണ്‍ അടിച്ചപ്പോൾ അയാൾ മാറിയില്ല. അങ്ങോട്ട് തിരിഞ്ഞു നിൽക്കുന്നു. നോക്കാത്ത രീതിയിൽ. അയാൾ ഇടക്ക് തിരിഞ്ഞ് വണ്ടിയുടെ രജിസ്ട്രേഷൻ നമ്പരിൽ നോക്കുന്നുണ്ട്.

കെഎൽ7 കണ്ടപ്പോ വെളിനാട്ടുകാരനാണെന്ന് കരുതി. ഒന്നൂടെ ഹോണ്‍ അടിച്ചപ്പോൾ വണ്ടിയുടെ ബോണറ്റിൽ വന്ന് ഒറ്റ അടി. അപ്പോൾ സുഹൃത്ത് മനോജ് ചാടിയിറങ്ങാൻ തുടങ്ങി. പക്ഷെ ഞാൻ പിടിച്ചു നിർത്തി പറഞ്ഞു. എടാ, അയാൾ ഫിറ്റാണ് പ്രശ്നമൊന്നും ഉണ്ടാക്കേണ്ട. വെറുതെ അലമ്പാകും അയാൾ പൊക്കോട്ടേ എന്ന് പറഞ്ഞു. ഒരു രണ്ട് മിനിട്ടോളം ഞങ്ങൾ അവിടെ വെയ്റ്റ് ചെയ്തു. ഇയാൾ മാറുന്നില്ല.

ഇയാൾ മാറാതെ വന്നതോടെ മനോജ് വണ്ടിയിൽ നിന്നുമിറങ്ങി എടോ മാറി നിക്കടോ എന്നു പറഞ്ഞു. എന്തോ.. ഇല്ലെങ്കില്... എന്ന രീതിയിൽ അയാൾ സംസാരിച്ചു. പിന്നീട് തെറിയായി. ഉന്തും തള്ളുമായപ്പോഴേക്ക് അടുത്ത് പോലീസുകാർ നിൽപ്പുണ്ടായിരുന്നു. ഇത് കണ്ടോണ്ട് അവർ ഓടി വന്നു. അപ്പോഴേക്കും പുറകെ വന്ന അനിയനും കൂട്ടുകാരനും വണ്ടി നിർത്തി. ഇവരെല്ലാവരും കൂടിയപ്പോഴേക്കും അവിടെ ആൾക്കൂട്ടമുണ്ടായി.

പിന്നെ ഇയാളുടെ കൂടെ കുറച്ചു കൂട്ടുകാരും വന്നു. വീണ്ടും ഉന്തും തള്ളുമായപ്പോൾ പോലീസുകാർ എല്ലാവരോടും സ്റ്റേഷനിലേക്കു വരാൻ പറഞ്ഞു. ഞങ്ങൾ കാറിൽ കയറി പോകുവാൻ തുടങ്ങിയപ്പോൾ ബാക്കിൽ ഭയങ്കര ഇടിയായി. എന്‍റെ കൂട്ടുകാരനെ, എന്‍റെ അനിയനെ എല്ലാവരും കൂടി ഇടിച്ചുകൊണ്ടിരിക്കുകയാണ്.

എന്‍റെ അനിയനാണെങ്കിൽ തുണിപോലുമില്ല. ഇതുകണ്ടോണ്ട്, കൂടപ്പിറപ്പ് തല്ലുകൊള്ളുന്നത് കണ്ടോണ്ട് ഒരു നടനാണ്.. ഞാനൊരു സെലിബ്രിറ്റിയാണ് എന്നു ചിന്തിച്ച് മാനംപോകുമെന്ന് കരുതിയിരിക്കുവാൻ ഞാൻ ചീപ്പല്ല. അവരെ തല്ലുന്നത് കണ്ടപ്പോ ഞാൻ ഓടിവന്നു. ഞാൻ പിടിച്ചു മാറ്റാനാണ് വന്നത്. എന്നെയും ഉപദ്രവിക്കാൻ വന്നപ്പോൾ ഞാനും ഉപദ്രവിച്ചു. അങ്ങനെയാണ് ആ വഴക്കുണ്ടായത്. പോലീസുകാര് പിടിച്ചു മാറ്റാൻ വന്നപ്പോൾ അവരെ വരെ ഇവർ തെറിവിളിച്ചു. ഭയങ്കര പ്രശ്നമുണ്ടാക്കി.

എന്നിട്ട് എല്ലാവരെയും പോലീസുകാര് പിടിച്ചുകൊണ്ടു പോയി. ഞാൻ കള്ളുകുടിച്ചിട്ടുണ്ടെങ്കിൽ അവര് എന്നെ വിടുവോ. മെഡിക്കൽ എടുക്കില്ലെ. ഞാൻ ഈ പറഞ്ഞതെല്ലാം സത്യമാണ്. വഴക്കുണ്ടായത് സത്യമാണ്. വീഡിയോ എല്ലാവരും കണ്ടുകാണും. അവിടെ പ്രശ്നം ക്രിയേറ്റ് ചെയ്തതാണ്. ഞാൻ എറണാകുളംകാരനാണെന്ന് കരുതി. അവൻ നടനാണെന്ന് കരുതി കൊമ്പുണ്ടോ? അവനെ കൊല്ലാടാ.. പിടിയടാ.. എന്നൊക്കെ അവർ വിളിച്ചു പറയുന്നുണ്ടായിരുന്നു.

ഞാൻ ഇറങ്ങി ചെന്നില്ലായിരുന്നെങ്കിൽ അവർ എന്‍റെ അനിയനെ കൊന്നേനെ. ഇത് എങ്ങനെ വൈറലാക്കിയാലും എനിക്കെതിരെ എന്തു പറഞ്ഞാലും എന്നെ മനസിലാക്കുന്നവർ കുറച്ചു പേരുണ്ട്. അതാണ് എന്‍റെ ബലം. നടനാകുന്നതിനു മുമ്പ് സാധാരണക്കാരിൽ സാധാരണക്കാരനായ ഒരാളായിരുന്നു ഞാൻ. അതിനു ശേഷമാണ് സിനിമ നടനായത്. അതുകൊണ്ട് നിങ്ങൾ എന്തുവേണമെങ്കിലും ചെയ്തോളു. എന്നെ അറിയാവുന്നവർക്ക് എന്നെ വ്യക്തമായി അറിയാം._സുധീർ പറഞ്ഞ് അവസാനിപ്പിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.