പണി കളയാനും സ്റ്റാർട്ടപ്!
Friday, September 28, 2018 8:50 AM IST
ജോലി വേണ്ടെന്നു വയ്ക്കാൻ പദ്ധതിയുണ്ടെങ്കിലും മേലധികാരിയോട് അക്കാര്യം പറയാൻ ബുദ്ധിമുട്ടായതിനാൽ സഹിച്ച് ജോലിചെയ്യുന്നവരില്ലേ.. അങ്ങനെയുള്ളവരേ ഉദ്ദേശിച്ചാണ് ജപ്പാനിലെ സെൻഷി എ എൽഎൽസി എന്ന സ്റ്റാർട്ടപ്പിന്‍റെ പ്രവർത്തനം. ജോലി രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നവർ ഫീസടച്ചശേഷം അക്കാര്യം സ്റ്റാർട്ടപ്പിൽ അറിയിച്ചാൽ മാത്രംമതി.

മേലധികാരിയെ ജീവനക്കാരൻ ജോലിവയ്ക്കുകയാണെന്നറിയിക്കുന്നതും പറ്റിയ കാരണം രേഖാമൂലം നൽകുന്നതും ആവശ്യമായ രേഖകൾ ഹാജരാക്കുന്നതുമെല്ലാം സ്റ്റാർട്ടപ് നോക്കിക്കോളും. തരാനുള്ള ശന്പളവും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും തൊഴിൽദാതാവിന്‍റെ പക്കൽനിന്നു വാങ്ങുന്ന കാര്യവും അവരേറ്റു. ബാല്യകാല സുഹൃത്തുകളായ തോഷിയുകി നിനോ, യുചിറോ ഓകസാക്കി എന്നിവരാണ് വേറിട്ട സ്റ്റാർട്ടപ്പിന്‍റെ സ്ഥാപകർ.

വലിയ പ്രതികരണമാണ് ലഭിക്കുന്നതെന്നും ആയിരക്കണക്കിനു ജീവനക്കാർ ജോലി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തങ്ങളെ സമീപിക്കുന്നുണ്ടെന്നും യുചിറോ ഓകസാക്കി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.