Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Viral
Back to home
ടൈറ്റാനിക്: നോവുന്ന ഓർമകളുടെ 109 വര്‍ഷങ്ങള്‍
Sunday, April 18, 2021 4:42 PM IST
ചരിത്രത്തിലേക്കൊരു യാത്ര
"ഈ കപ്പല്‍ മുക്കിക്കളയാന്‍ ദൈവത്തിന് പോലും സാധിക്കില്ല..'1912-ല്‍ വടക്കന്‍ അയര്‍ലൻഡിലെ ബെല്‍ഫാസ്റ്റ് തുറമുഖത്ത് തന്റെ അഭിമാനമായ കൂറ്റന്‍ കപ്പലിന്റെ ഡെക്കില്‍ നിന്ന് പത്രലേഖകരോട് സംസാരിക്കവെ ടൈറ്റാനിക്കിന്റെ മുഖ്യ ശില്പി തോമസ് ആന്‍ഡ്രൂസ് പറഞ്ഞ വാക്കുകളാണിത്.
അത്രയൊന്നും നീ അഹങ്കരിക്കേണ്ടെന്ന് ദൈവം കരുതിയോ, കന്നിയാത്രയില്‍ കപ്പലിനൊപ്പം തോമസ് ആന്‍ഡ്രൂസും, കപ്പിത്താന് എഡ്വേര്‍ഡ് സ്മിത്തും, കപ്പല്‍ കമ്പനിയുടെ ഉടമ ജെ ബ്രൂസ് ഇസ്മയ് എന്നിവര്‍ക്കും വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളില്‍ അന്ത്യവിശ്രമം ഒരുങ്ങി.
109 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1912ല്‍ ഏപ്രില്‍ 12നാണ് 2224 മനുഷ്യരുടെ ജീവനും ജീവിത സ്വപ്നങ്ങളുമായി "ആര്‍എംഎസ് ടൈറ്റാനിക്' ഇംഗ്ലണ്ടിലെ സതാംപ്ടൺ തുറമുഖത്തു നിന്നും യാത്രതിരിച്ചത്. അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയിലേക്കായിരുന്നു അവളുടെ കന്നിയാത്ര.
ശതകോടീശ്വരന്മാരുടെ കപ്പല്‍ എന്നാണ് ടൈറ്റാനിക് അറിയപ്പെട്ടത്. കാരണം യാത്രക്കാരെല്ലാം തന്നെ വമ്പന്‍ പണക്കാരായിരുന്നു. വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്കാണ് ആ യാത്രയെന്ന് അന്നാരും അറിഞ്ഞില്ല.
അന്നുവരെ മനുഷ്യന് നിര്‍മ്മിച്ച ഏറ്റവും വലിയ സമുദ്രയാനമായിരുന്നു ടൈറ്റാനിക്. ഇംഗ്ലണ്ടിലെ "വൈറ്റ് സ്റ്റാര്‍ലൈന്‍' എന്ന ഷിപ്പിംഗ് കമ്പനിയായിരുന്നു കപ്പലിന്റെ ഉടമകള്‍. ഈ കമ്പനിയുടെ ഉടമ ജെ. ബ്രൂസ് ഇസ്മയ് എന്ന വ്യവസായിയും കന്നിയാത്രയില്‍ കപ്പലില്‍ ഉണ്ടായിരുന്നു.
ടൈറ്റാനിക്കും ഫറവോയുടെ ശാപവും
ടൈറ്റാനിക് ദുരന്തവുമായി ബന്ധപ്പെടുത്തി അനേകം അഭൂഹ കഥകളുണ്ട്. അതിലൊന്ന് ഇങ്ങനെയാണ്, 19-ാം വയസ്സില്‍ മരണപ്പെട്ട പുരാതന ഈജിപ്തിലെ ഏറ്റവും ധനികനും എന്നാല്‍ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയായിരുന്നു ഫറവോ തുത്തന്‍ ഖാമന്.
ഈജിപ്തിലെ ലക്സറിലുള്ള രാജക്കന്മാരുടെ താഴവരയില്‍ ഫറവോയുടെ മമ്മി അടങ്ങിയ പിരമിഡ് കണ്ടെത്തിയ ബ്രിട്ടീഷ് പൗരാണിക ശാസ്ത്രകാരന്മാര് ഈ കപ്പലില്‍ യാത്ര ചെയ്തിരുന്നു. ഫറവോയുടെ ശവപേടകത്തില്‍ നിന്നു മോഷ്ടിച്ച വലമതിക്കാനാവാത്ത സ്വര്‍ണവും വജ്രങ്ങളും അടങ്ങിയ നിധിപേടകം കപ്പലിന്റെ അടിത്തട്ടില്‍ സൂക്ഷിച്ചിരുന്നു എന്നാണ് മറ്റൊരു കഥ.
ക്രിസ്തുവിന് 3000 വര്‍ഷം മുമ്പ് ജീവിച്ചിരുന്നു എന്നു കരുതുന്ന ഫറവോയുടെ മമ്മിയടങ്ങിയ പേടകം ഇരുന്ന മുറിയുടെ കവാടത്തില്‍ ഇങ്ങനെ എഴുതിയിരുന്നു: "ഫറവോ തുത്തന്‍ ഖാമന് പള്ളികൊള്ളുന്നു. നിദ്രയ്ക്ക് ഭംഗം വരുത്തുന്നവര്‍ ശിക്ഷിക്കപ്പെടും.. ശിക്ഷ മരണമായിരിക്കും.'
ഇതൊരു കഥയാണ് പിരമിഡുകളും കല്ലറകളും കൊള്ളയടിക്കുന്നവരെ പേടിപ്പിക്കാന്‍ ഉണ്ടാക്കിയ കഥയാകാം. നൂറ്റാണ്ടുകളായി വെളിച്ചവും കാറ്റും ഏല്ക്കാതെ അടഞ്ഞു കിടന്ന പിരമിഡുകളിലെ വിഷവാതകം ശ്വസിച്ചതാകാം പലരുടെയും മരണത്തിന് കാരണമായത്.
ഇംഗ്ലണ്ട്, അയര്‍ലൻഡ് എന്നി രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് പുതിയ ജീവിതം തേടിപ്പോയ വമ്പന്‍ വ്യവസായികളും ഉദ്യോഗസ്ഥരും എന്ജിനീയര്മാരുമായിരുന്നു യാത്രക്കാരില്‍ അധികം പേരും. കപ്പലിന്റെ ക്യാപ്റ്റന്‍ എഡ്വേര്‍ഡ് ജോണ്‍ സ്മിത്തും കപ്പലിന്റെ മുഖ്യശില്പി തോമസ് ആന്‍ഡ്രൂസും ഉള്‍പ്പെടെ 1514 പേര് ലോകത്തെ നടുക്കിയ ദുരന്തത്തില്‍ മരിച്ചു.
വടക്കന്‍ അയര്‍ലൻഡിലെ ബെല്‍ഫാസ്റ്റ് എന്ന തുറമുഖ നഗരത്തിന് ടൈറ്റാനിക്കുമായി മറ്റൊരു ബന്ധം കൂടിയുണ്ട്. കപ്പലിലെ ജീവനക്കാരായ 15 പേര് ഈ നാട്ടില്‍ നിന്നുള്ളവരായിരുന്നു. ബെല്‍ഫാസ്റ്റിലെ അറിയപ്പെടുന്ന കപ്പല്‍ നിര്‍മാതാക്കളായ "ഹാര്‍ലാൻഡ് ആന്‍ഡ് വൂള്‍ഫ്' എന്ന നിര്‍മാണ കമ്പനിയുടെ ആസ്ഥാനവും ഫാക്ടറിയും എല്ലാം ബെല്‍ഫാസ്റ്റില്‍ തന്നെയാണ്.
ഇന്ന് ഈ തുറമുഖത്ത് ടൈറ്റാനിക് മ്യൂസിയവും കപ്പലില്‍ നിന്നും ലഭിച്ച ചില വസ്തുക്കളും, ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ വിശദവിവരങ്ങളും സൂക്ഷിച്ചിട്ടുണ്ട്. വൈറ്റ് സ്റ്റാര്‍ ലൈന്‍ കമ്പനിയുടെ ഫൈനാൻസറായിരുന്ന ശതകോടീശ്വരന്‍ ജെ.പി മോര്ഗന് ടൈറ്റാനിക്കിന്റെ കന്നിയാത്രയില്‍ ആഡംബര ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അവസാന നിമിഷം ബിസിനസ് സംബന്ധമായ തിരക്ക് കാരണം അദ്ദേഹത്തിന് യാത്രപോകാന്‍ സാധിച്ചില്ല പകരം മറ്റൊരാളെ നിയോഗിച്ചു.
ഏപ്രില്‍ 15 ഞായര്‍ രാത്രി 11.20നാണ് ന്യൂ ഫൗണ്ട്ലാൻഡിന് സമീപം കപ്പല്‍ കൂറ്റന്‍ മഞ്ഞുമലയില്‍ ഇടിച്ചത്. അപ്പോള്‍ തന്നെ കപ്പലില്‍ നിന്നും അപായ സൂചന നല്കുന്ന റേഡിയോ സന്ദേശം അയച്ചു. സമീപപ്രദേശത്ത് മറ്റ് കപ്പലുകളൊന്നും ഉണ്ടായിരുന്നില്ല. സന്ദേശം ലഭിച്ച ഉടനെ കിലോമീറ്ററുകള്‍ക്ക് അപ്പുറത്തുള്ള ആര്‍എംഎസ് കാർപാത്തിയ എന്ന കപ്പലിന്റെ ക്യാപ്റ്റന്‍ ആര്‍തര്‍ റസ്ട്രോണ്, ന്യൂയോര്‍ക്കിലേക്കുള്ള തന്റെ കപ്പലിന്റെ യാത്ര മതിയാക്കി അപകടസ്ഥലത്തേയ്ക്ക് തിരിച്ചു വിടാന്‍ നാവികര്‍ക്ക് നിര്‍ദേശം നല്കി.
ടൈറ്റാനിക് ഉടമകളുടെ മുഖ്യ എതിരാളികളുടേതായിരുന്നു രക്ഷിക്കാനെത്തിയ ആര്‍എംഎസ് കാർപാത്തിയ എന്ന കപ്പല്‍. കാർപാത്തിയ ടൈറ്റാനിക്ക് മുങ്ങിയ പ്രദേശത്തെത്തിയപ്പോള്‍ രാവിലെ സമയം 2.20. തണുത്തു മരവിച്ച് മരണത്തോട് അടുത്ത 710 യാത്രക്കാരെയാണ് കടലില്‍ നിന്നും രക്ഷിക്കാന്‍ കാർപാത്തിയയുടെ ക്യാപ്റ്റൻ ആര്‍തര്‍ റസ്ടോണിനും സഹായികള്‍ക്കും സാധിച്ചു.
1514 മനുഷ്യ ജീവനുകളുമായിട്ടാണ് ടൈറ്റാനിക്ക് ആഴിയുടെ കാണാക്കയങ്ങളിലേക്ക് ആഴ്ന്നുപോയത്. നാലു മണിക്കൂറിനു ശേഷമാണ് ടൈറ്റാനിക്ക് അപകടത്തില്‍പ്പെട്ട സ്ഥലം കണ്ടെത്താന്‍ കാർപാത്തിയയുടെ ക്യാപ്റ്റനും സംഘത്തിനും സാധിച്ചത്.
ടൈറ്റാനിക്ക് യാത്രക്കാരെ രക്ഷിച്ച ആര്‍എംഎസ് കാർപാത്തിയ രണ്ടാം ലോക മഹായുദ്ധകാലത്ത് നാസികളുടെ അന്തര്‍വാഹിനിയായ യു-ബോട്ട് തൊടുത്തുവിട്ട മിസൈല്‍ ഇടിച്ച് മുങ്ങിപ്പോയി. പക്ഷെ യാത്രക്കാരെല്ലാം രക്ഷപ്പെട്ടു.
ആര്‍എംഎസ് എന്ന വാക്കിനര്‍ത്ഥം റോയല്‍ മെയില്‍ ഷിപ്പ് എന്നാണ്. അക്കാലത്ത് രാജ്യങ്ങളെയും ഭൂഖണ്ഡങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ചത് കപ്പല്‍ ഗതാഗതമായിരുന്നു. ഇന്നത്തെ വിമാന കമ്പനികള്‍ പോലെ പണവും പ്രതാപവും കപ്പല്‍ മുതലാളിമാര്‍ക്കും ഉണ്ടായിരുന്നു.
ലോകമെമ്പാടും വ്യാപിച്ച ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കത്തുകളും സര്‍ക്കാര്‍ അറിയിപ്പുകളും, തപാല്‍ ഉരുപ്പടികളും, ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പോസ്റ്റല്‍ സംവിധാനവും എല്ലാം കൈകാര്യം ചെയ്തത് ഇംഗ്ലണ്ടിലെ റോയല്‍ മെയിലായിരുന്നു, അങ്ങനെയാണ് വമ്പന്‍ കപ്പലുകളുടെ പേരിനോട് ചേര്‍ന്ന് ആര്‍എംഎസ് എന്ന മൂന്നക്ഷരങ്ങളും കുറിക്കപ്പെട്ടത്.
ടൈറ്റാനിക്കിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് ഇപ്പോഴും തര്‍ക്കങ്ങളുണ്ട്. കപ്പല്‍ മഞ്ഞുമലയില്‍ ഇടിച്ചപ്പോള്‍ ക്യാപ്റ്റന്‍ എഡ്വേര്‍ഡ് ജോണ്‍ സ്മിത്ത് എവിടെയായിരുന്നു എന്നും ആര്‍ക്കും തിട്ടമില്ല. ക്യാപ്റ്റന്‍ സ്മിത്തിന്റെ ശവശരീരം കണ്ടെത്തിയിട്ടുമില്ല. 40-വര്‍ഷം കടല്‍ത്തിരമാലകളോട് പൊരുതിയ സ്മിത്ത് ജീവിതത്തിലൊരിക്കലും തന്റെ ജോലിയില്‍ വിഴ്ചവരുത്തിയിട്ടില്ല.
അന്ത്യനിമിഷത്തില്‍ കൈയില്‍ കിട്ടിയ ഒരു കുട്ടിയെ വാരിയെടുത്ത് കപ്പല്‍ മുങ്ങിത്താഴുന്നതിന് തൊട്ടുമുമ്പ് ക്യാപ്റ്റന്‍ സ്മിത്ത് കടലിലേക്ക് ചാടിയെന്നും പറയുന്നവരുണ്ട്. ക്യാപ്റ്റന്റെ മരണം സംബന്ധിച്ച് പല കഥകളും പ്രചരിക്കുന്നുണ്ട്. ക്യാപ്റ്റൻ എഡ്വേര്‍ഡ് ജോണ്‍ സ്മിത്ത് തന്റെ കപ്പലിലെ അവസാന യാത്രക്കാരന് വരെ രക്ഷപ്പെടുന്നതുവരെ കാത്തു നിന്നു എന്നും അതല്ല അദ്ദേഹം ഏതോ രക്ഷാബോട്ടില് കയറി രക്ഷപ്പെട്ടെന്നും ശിഷ്ടജീവിതം അജ്ഞാതനായി തന്നെ ജീവിച്ചും എന്നും അഭ്യൂഹ കഥകളുണ്ട്.
ടൈറ്റാനിക്കിലെ അവസാനം ജീവിച്ച യാത്രക്കാരി മരിച്ചത് 2009-ലാണ് 97-ാം വയസ്സില്‍ മരിച്ച മിൽവിന ഡീൻ. കപ്പല്‍ അപകടത്തില്‍ പെടുമ്പോള്‍ അവര്‍ക്ക് 2-5 മാസം മാത്രം പ്രായം. ടൈറ്റാനിക്കിലെ ഏറ്റവും പ്രായം കുറഞ്ഞ യാത്രക്കാരിയും അവളായിരുന്നു. മാതാപിതാക്കള്‍ക്കും ഏക സഹോദരനുമൊപ്പമാണ് അവള് അമേരിക്കയിലേക്ക് യാത്ര ചെയ്തത്.
ഇംഗ്ലണ്ടിലുള്ള വീടും വസ്തുവകകളും വിറ്റ് അമേരിക്കയില്‍ വ്യാപാരം തുടങ്ങാനായിരുന്നു ആ യാത്ര. ടൈറ്റാനിക്കിനൊപ്പം അവളുടെ പിതാവും കടലിന്റെ ആഴങ്ങളിലേക്ക് താഴ്ന്നുപോയി. അമ്മയും മക്കളും പിന്നീട് ഇംഗ്ലണ്ടിലേക്ക് തന്നെ മടങ്ങിപ്പോന്നു. ജീവന്രക്ഷാബോട്ടുകളില് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് ആദ്യപരിഗണന നല്കപ്പെട്ടത്. അതിനാല്‍ മരണപ്പെട്ടവരില്‍ അധികവും പുരുഷന്മാരായിരുന്നു.
ടൈറ്റാനിക് എന്ന ആഡംബരക്കപ്പല്‍ ആഴിക്കടലില്‍ ഒരുക്കിയ സമാധിയില്‍ വിലയം പ്രാപിച്ചവരില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു അമേരിക്കന്‍ യുവതിയും ഉണ്ടായിരുന്നു. ആനി ക്ലെമര്‍ ഫങ്ക് എന്ന 38 കാരി. അമേരിക്കയിലെ പെന്‍സില്‍വേനിയ സംസ്ഥാനത്തു നിന്നും 1908-ല്‍ ഇന്ത്യയിലെത്തിയ ആനി മിഷന് പ്രവര്‍ത്തകയായിരുന്നു.
ബ്രിട്ടീഷ് ഇന്ത്യയില്‍ ഛത്തീസ്ഗഡിലെ ജന്‍ജീര്‍ എന്ന ആദിവാസി മേഖലയിലെ പെണ്‍കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഏകാധ്യാപിക വിദ്യാലയം നടത്തുകയായിരുന്നു. വിവാഹം കഴിച്ച് തിരികെയെത്താനാഗ്രഹിച്ചാണ് അവര്‍ കപ്പലില്‍ കയറിയത്.
കപ്പല്‍ മുങ്ങിയ ഏപ്രില്‍ 14-ന് ആനിയുടെ 38-ാം ജന്മദിനം കൂടിയായിരുന്നു. രക്ഷാബോട്ടില് ആനിക്ക് ഇടം കിട്ടിയതാണ്, രണ്ടു പിഞ്ചു മക്കളുമായെത്തിയ ഒരമ്മയ്ക്കുവേണ്ടി ആനി ബോട്ട് ഉപേക്ഷിച്ച് തിരികെ മുങ്ങുന്ന കപ്പലിലേക്ക് കയറി.
109-വര്‍ഷം പിന്നിടുമ്പോഴും, ടൈറ്റാനിക് ഇന്നും നോവുന്ന ഓര്‍മ്മകളുടെ കടലിരമ്പം പോലെയാണ്. ഉത്തരം കിട്ടാത്ത ഒരുപിടി ചോദ്യങ്ങളും ബാക്കിയാവുകയാണ്. ടൈറ്റാനിക് ദുരന്തത്തിന് കാരണം എന്താണ്?
ക്രിസ്തുവിന് 3000 വര്‍ഷം മുമ്പ് പുരാതന ഈജിപ്തില്‍ ജീവിച്ചിരുന്ന ഫറവോ തുത്തന്‍ഖാമന്റെ ശാപമാണോ, അതോ സഹകപ്പിത്താന്റെ അപായസൂചന അവഗണിച്ച എഡ്വേര്‍ഡ് ജോണ്‍ സ്മിത്തെന്ന കപ്പിത്താന് സംഭവിച്ച വെറുമൊരു കൈപ്പിഴവാണോ..?
109-വര്‍ഷം പിന്നിടുമ്പോഴും ഇന്നും മനുഷ്യന്റെ ചിന്തകളെയും വികാരങ്ങളെയും പ്രചോദിപ്പിക്കുകയാണ് ടൈറ്റാനിക്.
ജോണ്‍ മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"ചിത്രശലഭം പദ്ധതി' വഴിത്തിരിവായി ; സെറിബ്രൽ പാൾസിയെ അതി ജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലേക്ക് ശാരിക
സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ വ്യക്തിയായി വടകര കീഴരിയൂർ സ്വദേശിനി എ. കെ. ശാരിക. ജന്മനാ സെറിബ്രൽ പാൾസി രോഗ ബാധിതയ
4,500 വർഷം മുൻപും ശൗചാലയം!
സിന്ധുനദീതട സംസ്കാരത്തിന്റെ ഇന്ത്യന്‍ തെളിവുകള്‍ തേടി നടക്കുന്ന ഖനനപ്രവര്ത്തനത്തിലെ കണ്ടെത്തലുകള്‍ ലോകശ്രദ്ധയാ
ഇളംപ്രായത്തിൽ തന്നെ സ്വരമാധുരി; കേദാർനാഥും കാത്തുകുട്ടിയും വൈറലാണ്
ഇളംപ്രായത്തിൽ തന്നെ സ്വരമാധുരി കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു ആൺകുട്ടിയും അവന്റെ കുഞ്ഞനുജത്തിയും
ഇത് കാഞ്ഞിരപ്പള്ളിയുടെ "എസി' റോഡ്
ആലപ്പുഴ-ചങ്ങനാശേരി റോഡിനെയാണ് എസി റോഡ് എന്നു വിളിക്കുന്നതെങ്കില് കാഞ്ഞിരപ്പള്ളിക്കാര്ക്കുമുണ്ട് ഒരു "എസി' റോഡ്. കട
കോഴി കൂവട്ടെ, പശു അമറട്ടെ; ഫ്രാന്‍സിൽ ഇനി കേസില്ല
പശുക്കൾ അമറുന്നതിനും കോഴികള്‍ കൂവുന്നതിനുമെതിരേ കേസെടുക്കാൻ പറ്റില്ലെന്ന നിയമം പാസാക്കി ഫ്രാൻസ്. പുതിയ നിയമപ്രകാ
ലോകത്ത് ഇനി പത്തെണ്ണം മാത്രം! "വാക്വിറ്റകൾ' എന്നേക്കുമായി മറയുന്നു?
ഏറെ ആകർഷകമായ ഒരു സമുദ്രജീവിയാണ് വാക്വിറ്റ. ശരീരത്തിനു ചാരനിറമാണ്. കണ്ണുകളിലും ചുണ്ടിലും കറുത്ത പാടുകൾ. ഉരുണ്ട ത
കുടിയേറിയ അഞ്ച് ലക്ഷം മൂങ്ങകളെ അമേരിക്ക കൊല്ലും!
അമേരിക്കയിൽ അഞ്ചുലക്ഷത്തോളം മൂങ്ങകളെ കൊന്നൊടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കാലിഫോർണിയ, വാഷിംഗ്ടൺ, ഒറിഗോൺ സംസ്ഥ
അവിടെയും തുപ്പിവച്ചു; അയാളെ നിരോധിക്കണമെന്ന് നെറ്റിസണ്
"വൃത്തി' എന്നത് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. വൃത്തിഹീനമായ പരിസരങ്ങള്‍ രോഗങ്ങള്‍ക്ക് ഒരു കാരണമാണ്. പൊതുവിടങ്ങ
കാണാതായ മകൻ എവിടെയുണ്ടെന്ന് അവതാരക പറയുമ്പോള്‍ പിതാവിന്റെ പ്രതികരണം; കാരണം...
ഒരു കുട്ടിയെ കാണാതാവുക എന്നത് മനസാക്ഷിയുള്ള എല്ലാവരേയും അസ്വസ്ഥരാക്കുന്ന സംഭവമാണല്ലൊ. ചിലര്‍ പ്രാര്‍ഥിക്കും. ചിലര്‍
പ്രിയപ്പെട്ട എംഎസ് താങ്കളുടെ ഏറ്റവും വലിയ ആരാധിക ഇതാ; 82 വയസുകാരി നെറ്റിസണില്‍ താരം
ക്രിക്കറ്റ് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോള് വലിയ ആവേശമാണ്. ഒരു കായിക ഇനം എന്നതിലും ഉപരിയായി വികാരമാണ് ക്രിക്കറ്റ്.
മണാലി മുതല്‍ കന്യാകുമാരിവരെ സ്കേറ്റ്ബോര്‍ഡില്‍; അതിശയകരമായ യാത്ര
അതിരുകള്‍ താണ്ടിയുള്ള യാത്രകള്‍ മനുഷ്യനെ വലിയ കാഴ്ചപ്പാടുളള ഒരാളാക്കി മാറ്റും. പല സംസ്കാരം, പല ജീവിതചര്യ, വേറിട്ട
‘വ്യത്യസ്തനാമൊരു പെയിന്ററാം മുരുകനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല...’
വീടുകൾ പെയിന്റ് ചെയ്യുന്നത് ഭൂരിഭാഗം വീട്ടുകാർക്കും തലവേദന ഉണ്ടാക്കുന്ന പ്രക്രിയയാണ്. എന്നാൽ എത്ര വലിയ കെട്ടിടമായാ
വിദ്യ ശാക്തീകരിക്കും; മണിമണിയായി ഇംഗ്ലീഷ് പറഞ്ഞ് നെറ്റിസനെ ഞെട്ടിക്കുന്ന യുപി വനിത
"വിദ്യാ ധനം സര്‍വധനാല്‍ പ്രധാനം' എന്നാണല്ലൊ. വിദ്യാഭ്യാസത്തിന്റെ ആവശ്യകതയേയും ശക്തിയേയും സൂചിപ്പിക്കുന്ന ഈ പഴഞ്ചൊല്
സോഷ്യല്‍ മീഡിയയില്‍ കണ്ടുമുട്ടി; 80 കാരനും യുവതിയും വിവാഹിതരായി
"ഏത് പ്രായത്തിലും പ്രണയിക്കാം' എന്നാണല്ലൊ പറയാറ്. പലരും അത് തെളിയിക്കാറുമുണ്ട്. എന്നാല്‍ കമിതാക്കളിലെ ചില അന്തരം ആളു
എലിസബത്തിന് ആകാശം ഒരു മോഹമായിരുന്നു; മരണശേഷം ചിതാഭസ്മം ബഹിരാകാശത്ത്...
എത്രയെത്ര ആഗ്രഹങ്ങളാണ് നാം ഓരോരുത്തര്‍ക്കും ഉള്ളത്. പറക്കാനും അപ്രത്യക്ഷനാകാനും അടക്കമുള്ള വിചിത്രമായ മോഹങ്ങളും ആ
ദുരൂഹതയിലേക്ക് പറന്നുപോയ പൈലറ്റ്; ഓസ്ട്രേലിയയുടെ ഏറ്റവും വലിയ ഏവിയേഷന്‍ മിസ്റ്ററി
ഭൂതകാലങ്ങളില്‍ തുടങ്ങി ഇപ്പോഴും നിലനില്‍ക്കുന്ന ഏറ്റവും വലിയ കൗതുകമാണ് അന്യഗ്രഹ ജീവി എന്നത്. അവ ഇല്ല എന്നും ഉണ്ടെന്ന
തോടിനു മാലിന്യമോക്ഷം നൽകി വിദ്യാര്‍ഥിനി
നിരവധി ആളുകൾ തോട്ടിൽ ഉപേക്ഷിച്ച മാലിന്യങ്ങള്‍ തനിച്ചു നീക്കംചെയ്തു വിദ്യാര്‍ഥിനിയുടെ നന്മ മനസ്. പാഴത്തുരുത്ത് എസ്കെ
ഡോൾഫിന്റെ ഫോസിൽ കിട്ടി 16 ദശലക്ഷം വർഷം പഴക്കം..!
പെറുവില്‍ കണ്ടെത്തിയ ഡോള്‍ഫിന്റെ തലയോട്ടിയുടെ ഫോസിലിനു 16 ദശലക്ഷം വര്‍ഷം പഴക്കമുണ്ടെന്നു ഗവേഷകർ. നാപോ നദിയില്‍ നാ
പടിയിറങ്ങുന്നു... പാലാ സെന്റ് തോമസിലെ ആൺകുട്ടികളുടെ അവസാന ബാച്ച്
സെന്റ് തോമസ് ഹയർ സെക്കൻഡറിയിലെ ആൺകുട്ടികൾ മാത്രമുള്ള അവസാന ബാച്ച് സ്കൂളിൽനിന്നു പടിയിറങ്ങുന്നു. ഈ വർഷം പ്ലസ് വൺ
അഗ്നിരക്ഷാസേനയിൽ ഇനി പെൺകരുത്തും
ഫയര്‍ ആന്‍ഡ് റെസ്ക്യു ടീമില്‍ ഇനി പെണ്‍കരുത്തും. ഫയര്‍ വുമണ്‍ ആദ്യബാച്ചില്‍ ഗീതുമോളും അപര്‍ണ കൃഷ്ണയുമാണു കോട്ടയം ഫ
"ചിത്രശലഭം പദ്ധതി' വഴിത്തിരിവായി ; സെറിബ്രൽ പാൾസിയെ അതി ജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലേക്ക് ശാരിക
സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ വ്യക്തിയായി വടകര കീഴരിയൂർ സ്വദേശിനി എ. കെ. ശാരിക. ജന്മനാ സെറിബ്രൽ പാൾസി രോഗ ബാധിതയ
4,500 വർഷം മുൻപും ശൗചാലയം!
സിന്ധുനദീതട സംസ്കാരത്തിന്റെ ഇന്ത്യന്‍ തെളിവുകള്‍ തേടി നടക്കുന്ന ഖനനപ്രവര്ത്തനത്തിലെ കണ്ടെത്തലുകള്‍ ലോകശ്രദ്ധയാ
ഇളംപ്രായത്തിൽ തന്നെ സ്വരമാധുരി; കേദാർനാഥും കാത്തുകുട്ടിയും വൈറലാണ്
ഇളംപ്രായത്തിൽ തന്നെ സ്വരമാധുരി കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു ആൺകുട്ടിയും അവന്റെ കുഞ്ഞനുജത്തിയും
ഇത് കാഞ്ഞിരപ്പള്ളിയുടെ "എസി' റോഡ്
ആലപ്പുഴ-ചങ്ങനാശേരി റോഡിനെയാണ് എസി റോഡ് എന്നു വിളിക്കുന്നതെങ്കില് കാഞ്ഞിരപ്പള്ളിക്കാര്ക്കുമുണ്ട് ഒരു "എസി' റോഡ്. കട
കോഴി കൂവട്ടെ, പശു അമറട്ടെ; ഫ്രാന്‍സിൽ ഇനി കേസില്ല
പശുക്കൾ അമറുന്നതിനും കോഴികള്‍ കൂവുന്നതിനുമെതിരേ കേസെടുക്കാൻ പറ്റില്ലെന്ന നിയമം പാസാക്കി ഫ്രാൻസ്. പുതിയ നിയമപ്രകാ
ലോകത്ത് ഇനി പത്തെണ്ണം മാത്രം! "വാക്വിറ്റകൾ' എന്നേക്കുമായി മറയുന്നു?
ഏറെ ആകർഷകമായ ഒരു സമുദ്രജീവിയാണ് വാക്വിറ്റ. ശരീരത്തിനു ചാരനിറമാണ്. കണ്ണുകളിലും ചുണ്ടിലും കറുത്ത പാടുകൾ. ഉരുണ്ട ത
കുടിയേറിയ അഞ്ച് ലക്ഷം മൂങ്ങകളെ അമേരിക്ക കൊല്ലും!
അമേരിക്കയിൽ അഞ്ചുലക്ഷത്തോളം മൂങ്ങകളെ കൊന്നൊടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കാലിഫോർണിയ, വാഷിംഗ്ടൺ, ഒറിഗോൺ സംസ്ഥ
അവിടെയും തുപ്പിവച്ചു; അയാളെ നിരോധിക്കണമെന്ന് നെറ്റിസണ്
"വൃത്തി' എന്നത് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. വൃത്തിഹീനമായ പരിസരങ്ങള്‍ രോഗങ്ങള്‍ക്ക് ഒരു കാരണമാണ്. പൊതുവിടങ്ങ
കാണാതായ മകൻ എവിടെയുണ്ടെന്ന് അവതാരക പറയുമ്പോള്‍ പിതാവിന്റെ പ്രതികരണം; കാരണം...
ഒരു കുട്ടിയെ കാണാതാവുക എന്നത് മനസാക്ഷിയുള്ള എല്ലാവരേയും അസ്വസ്ഥരാക്കുന്ന സംഭവമാണല്ലൊ. ചിലര്‍ പ്രാര്‍ഥിക്കും. ചിലര്‍
പ്രിയപ്പെട്ട എംഎസ് താങ്കളുടെ ഏറ്റവും വലിയ ആരാധിക ഇതാ; 82 വയസുകാരി നെറ്റിസണില്‍ താരം
ക്രിക്കറ്റ് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോള് വലിയ ആവേശമാണ്. ഒരു കായിക ഇനം എന്നതിലും ഉപരിയായി വികാരമാണ് ക്രിക്കറ്റ്.
മണാലി മുതല്‍ കന്യാകുമാരിവരെ സ്കേറ്റ്ബോര്‍ഡില്‍; അതിശയകരമായ യാത്ര
അതിരുകള്‍ താണ്ടിയുള്ള യാത്രകള്‍ മനുഷ്യനെ വലിയ കാഴ്ചപ്പാടുളള ഒരാളാക്കി മാറ്റും. പല സംസ്കാരം, പല ജീവിതചര്യ, വേറിട്ട
‘വ്യത്യസ്തനാമൊരു പെയിന്ററാം മുരുകനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല...’
വീടുകൾ പെയിന്റ് ചെയ്യുന്നത് ഭൂരിഭാഗം വീട്ടുകാർക്കും തലവേദന ഉണ്ടാക്കുന്ന പ്രക്രിയയാണ്. എന്നാൽ എത്ര വലിയ കെട്ടിടമായാ
വിദ്യ ശാക്തീകരിക്കും; മണിമണിയായി ഇംഗ്ലീഷ് പറഞ്ഞ് നെറ്റിസനെ ഞെട്ടിക്കുന്ന യുപി വനിത
"വിദ്യാ ധനം സര്‍വധനാല്‍ പ്രധാനം' എന്നാണല്ലൊ. വിദ്യാഭ്യാസത്തിന്റെ ആവശ്യകതയേയും ശക്തിയേയും സൂചിപ്പിക്കുന്ന ഈ പഴഞ്ചൊല്
സോഷ്യല്‍ മീഡിയയില്‍ കണ്ടുമുട്ടി; 80 കാരനും യുവതിയും വിവാഹിതരായി
"ഏത് പ്രായത്തിലും പ്രണയിക്കാം' എന്നാണല്ലൊ പറയാറ്. പലരും അത് തെളിയിക്കാറുമുണ്ട്. എന്നാല്‍ കമിതാക്കളിലെ ചില അന്തരം ആളു
എലിസബത്തിന് ആകാശം ഒരു മോഹമായിരുന്നു; മരണശേഷം ചിതാഭസ്മം ബഹിരാകാശത്ത്...
എത്രയെത്ര ആഗ്രഹങ്ങളാണ് നാം ഓരോരുത്തര്‍ക്കും ഉള്ളത്. പറക്കാനും അപ്രത്യക്ഷനാകാനും അടക്കമുള്ള വിചിത്രമായ മോഹങ്ങളും ആ
ദുരൂഹതയിലേക്ക് പറന്നുപോയ പൈലറ്റ്; ഓസ്ട്രേലിയയുടെ ഏറ്റവും വലിയ ഏവിയേഷന്‍ മിസ്റ്ററി
ഭൂതകാലങ്ങളില്‍ തുടങ്ങി ഇപ്പോഴും നിലനില്‍ക്കുന്ന ഏറ്റവും വലിയ കൗതുകമാണ് അന്യഗ്രഹ ജീവി എന്നത്. അവ ഇല്ല എന്നും ഉണ്ടെന്ന
തോടിനു മാലിന്യമോക്ഷം നൽകി വിദ്യാര്‍ഥിനി
നിരവധി ആളുകൾ തോട്ടിൽ ഉപേക്ഷിച്ച മാലിന്യങ്ങള്‍ തനിച്ചു നീക്കംചെയ്തു വിദ്യാര്‍ഥിനിയുടെ നന്മ മനസ്. പാഴത്തുരുത്ത് എസ്കെ
ഡോൾഫിന്റെ ഫോസിൽ കിട്ടി 16 ദശലക്ഷം വർഷം പഴക്കം..!
പെറുവില്‍ കണ്ടെത്തിയ ഡോള്‍ഫിന്റെ തലയോട്ടിയുടെ ഫോസിലിനു 16 ദശലക്ഷം വര്‍ഷം പഴക്കമുണ്ടെന്നു ഗവേഷകർ. നാപോ നദിയില്‍ നാ
പടിയിറങ്ങുന്നു... പാലാ സെന്റ് തോമസിലെ ആൺകുട്ടികളുടെ അവസാന ബാച്ച്
സെന്റ് തോമസ് ഹയർ സെക്കൻഡറിയിലെ ആൺകുട്ടികൾ മാത്രമുള്ള അവസാന ബാച്ച് സ്കൂളിൽനിന്നു പടിയിറങ്ങുന്നു. ഈ വർഷം പ്ലസ് വൺ
അഗ്നിരക്ഷാസേനയിൽ ഇനി പെൺകരുത്തും
ഫയര്‍ ആന്‍ഡ് റെസ്ക്യു ടീമില്‍ ഇനി പെണ്‍കരുത്തും. ഫയര്‍ വുമണ്‍ ആദ്യബാച്ചില്‍ ഗീതുമോളും അപര്‍ണ കൃഷ്ണയുമാണു കോട്ടയം ഫ
"കിനാക്കള്‍കൊണ്ട് മാനത്തെ തൊടുമ്പോള്‍'; അന്താരാഷ്ട്ര പാരാഗ്ലൈഡിംഗില്‍ തിളങ്ങിയ മലയാളി
വാഗമണ്‍ മൊട്ടക്കുന്നുകള്‍ സഞ്ചാരികള്‍ക്ക് മാത്രമല്ല പ്രദേശവാസികള്‍ക്കും എന്നും കൗതുകമാണ്. തന്റെ ബാല്യത്തില്‍ ഈ കുന്
വിവാഹമോതിരം വിറ്റു; ഒറ്റയ്ക്ക് ലോകംചുറ്റുന്ന 89 വയസുകാരി
"ആയിരം മൈലുകളുടെ യാത്ര ആരംഭിക്കുന്നത് ഒരു ചുവടുവെപ്പില്‍ നിന്നാണ്', ഏറെ പ്രശസ്തമായ ഒരു വാചകമാണല്ലൊ ഇത്. ഒരു മനസിനെ
അവിശ്വസനീയം..!! മുതല പാതി വിഴുങ്ങിയ ഭര്‍ത്താവിനെ ഭാര്യ രക്ഷപ്പെടുത്തി
മരണമുഖത്തുനിന്നു രക്ഷപ്പെട്ടെന്നൊക്കെ ആലങ്കാരികമായി പറയാറുണ്ട്. പക്ഷേ അതിൽ പലതും അത്ര വലിയ അപകടമൊന്നുമാവില്ല. എ
ഗുണ കേവ് ഓക്കെ, അതേയും താണ്ടി ആവോകിഗഹര വനം; കടക്കുന്നവർ തിരിച്ചുവരാറില്ല
കൊടൈക്കനാലിലെ ഗുണ കേവിന്റെ ഭീകരത എത്രമാത്രമെന്ന് അടുത്തകാലത്തിറങ്ങിയ "മഞ്ഞുമ്മൽ ബോയ്സ്'എന്ന സിനിമ ലോകത്തിനു കാട്
വീട്ടിലേക്കുള്ള വഴിയില്‍ നിറങ്ങള്‍ തുന്നുന്ന പതിനഞ്ചുകാരന്
ചിലര്‍ അവരുടെ ചെയ്തികളുടെ മനോഹാരിത നിമിത്തം എത്രയെത്ര ഹൃദയങ്ങളിലാണ് ഇടം നേടുക. പ്രത്യേകിച്ച് അശരണരേയും അനാഥരേയു
70 വർഷം "ഇരുന്പു ശ്വാസകോശ'ത്തിനുള്ളിൽ; പോൾ വിടവാങ്ങി
പോളിയോ ബാധിച്ചതിനെത്തുടർന്ന് കഴുത്തിനു താഴേക്കു തളർന്നുപോയ "പോളിയോ പോൾ 'എന്നറിയപ്പെടുന്ന പോൾ അലക്സാണ്ടർ (78) വിടവാ
സെക്യൂരിറ്റി ഗാര്‍ഡിന് വിദ്യാര്‍ഥികള്‍ വക സർപ്രെെസ്; നന്നെന്ന് നെറ്റിസണ്
കുടുംബം എല്ലാവര്ക്കും ഏറ്റവും പ്രിയമുള്ള ഒരിടമാണല്ലൊ. മാതാപിതാക്കളൊ മക്കളൊ ഭാര്യയോ ഭര്‍ത്താവൊ ഒക്കെ അടങ്ങിയ ആ ഇടം മ
"ആ വെള്ളമല്ല ഈ വെള്ളം'; കൈപ്പമ്പില് എക്സൈസ് കൈവെച്ചപ്പോള്‍
ഇക്കാലത്ത് അത്ര പരിചിതമല്ലെങ്കിലും കുറേക്കാലം മുന്‍പുവരെ താരമായിരുന്നു അടിപ്പമ്പെന്ന കൈപ്പമ്പ്. വെള്ളത്തിന് ബുദ്ധിമുട്ട
പേര് പോരായി; സഹോദരിമാര്‍ മക്കള്‍ക്ക് പേരിട്ടപ്പോള്‍ സംഭവിച്ചത്
തങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞിന് വേറിട്ട ഒരു പേരിടണമെന്നാണ് ഒട്ടുമിക്ക മാതാപിതാക്കളും ആഗ്രഹിക്കുന്നത്. പണ്ട് വായിച്ച പ
ഇന്ത്യ-പാക് വിഭജനത്താല്‍ വേര്‍പിരിഞ്ഞ ബാല്യകാല സുഹൃത്തുക്കള്‍; 90-ാം വയസില്‍ കണ്ടുമുട്ടുമ്പോള്‍
"വിഭജനം', "വേര്‍പിരിയല്‍' ഇത്രയും ആഴത്തില്‍ വേദനയുളവാക്കുന്ന മറ്റൊന്നുമില്ല. അതുവരെ പ്രിയമായിരുന്ന ഇടവും മനസുകളു
Latest News
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
Latest News
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top