രണ്ട് സിംഹങ്ങള്‍ക്കിടയില്‍പ്പെട്ട ഒരു മനുഷ്യന് സംഭവിക്കുന്നത്...; വീഡിയോ
Friday, March 31, 2023 2:10 PM IST
സിംഹം എന്ന മൃഗത്തിന്‍റെ പ്രത്യേകത പറയേണ്ടതില്ലല്ലൊ. ഒട്ടുമിക്കവര്‍ക്കും ഇതിനോട് വല്ലാത്ത ആരാധനയാണുള്ളത്. അതിന് കാരണം ആരെയും കൂസാത്ത അതിന്‍റെ ഭാവവും ശൗര്യവും ഒക്കെത്തന്നെയാണ്.

പണ്ട് കാട്ടില്‍ ആയിരുന്നെങ്കില്‍ നിലവില്‍ പല രാജ്യങ്ങളിലുമുള്ളവര്‍ സിംഹത്തെ വീട്ടില്‍ വളര്‍ത്തുകയാണ്. അത്തരം കാര്യങ്ങളില്‍ സമൂഹ മാധ്യമങ്ങള്‍ വലിയ വിമര്‍ശനം ഉയര്‍ത്താറുമുണ്ട്.

അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ രണ്ട് സിംഹങ്ങളും ഒരാളെയും കാണാം. ഇതില്‍ ഒരു സിംഹം ആദ്യം ഇയാളെ ആക്രമിക്കാനെത്തുകയാണ്. ആ സമയം ഇയാള്‍ ഓടി മാറുകയാണ്.

അന്നേരം മറ്റൊരു സിംഹവും അടുത്തേക്ക് ഓടി എത്തുകയാണ്. ഇയാളെ ഈ സിംഹങ്ങള്‍ കടിച്ചുകീറുമെന്ന് കാഴ്ചക്കാര്‍ കരുതുന്ന നിമിഷം മറ്റൊരാള്‍ ഓടിയെത്തി രക്ഷിക്കുന്നു. പാക്കിസ്ഥാനില്‍ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് ചിലര്‍ പറയുന്നത്.

ഏതായാലും വീഡിയോക്ക് വിമര്‍ശനവുമായി നിരവധിപേര്‍ രംഗത്തെത്തി. "ഇത്തരം സാഹസങ്ങള്‍ ബുദ്ധി ശൂന്യതയാണ്. മാത്രമല്ല സിംഹങ്ങളെ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിക്കണം' എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.