കെട്ടിടത്തിനു മുകളിൽ കുടുങ്ങിയ കുട്ടിക്ക് തുണയായി രണ്ടുപേർ; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ
Monday, September 10, 2018 2:53 PM IST
ബഹുനില കെട്ടിടത്തിലെ ജനാലയിൽ കുടുങ്ങിയ കുട്ടിയെ രണ്ടു പേർ ജീവൻ പണയം വച്ച് സാഹസികമായി രക്ഷപെടുത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തു. ചൈനയിലെ ജിയാംഗ്സു പ്രവശ്യയിലെ ചാംഗ്സ്ഹുവിലാണ് സംഭവം.

ഇതുവഴി വാഹനമോടിച്ച് വന്നവരാണ് ഇവർ. കുട്ടി അപകടത്തിൽപ്പെട്ടുവന്ന് മനസിലായ ഇവർ വാഹനത്തിൽ നിന്നുമിറങ്ങി പൊടുന്നനെ കെട്ടിടത്തിനു മുകളിലേക്കു കയറി കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു.

ഈ കുട്ടി ഉറങ്ങിക്കിടന്നപ്പോൾ മാതാപിക്കൾ പുറത്തേക്കു പോയിരുന്നു. ഉറക്കത്തിൽ നിന്നും എഴുന്നേറ്റ കുട്ടി ആരെയും കാണാതിരുന്നപ്പോൾ ജനാലയുടെ അടുക്കലേക്കു ചെന്നു. ഇങ്ങനെയാണ് അപകടം സംഭവിച്ചത്.

അതിവിദഗ്ദരെ പോലെ കെട്ടിടത്തിനു മുകളിൽ കയറി കുട്ടിയെ രക്ഷപെടുത്തിയ ഇരുവർക്കും സമൂഹത്തിന്‍റെ നാനാഭാഗത്തുനിന്നും അഭിനന്ദന പ്രവാഹമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.