വാവ സുരേഷിനെപ്പോലും വിറപ്പിച്ച രാജവെമ്പാല ഒടുവിൽ പത്തിമടക്കി; വീഡിയോ
Monday, August 27, 2018 7:02 PM IST
പാന്പുകളുടെ പേടിസ്വപ്നമായ സാക്ഷാൽ വാവ സുരേഷിനെപ്പോലും വിറപ്പിച്ച രാജവെമ്പാല ഒടുവിൽ പത്തിമടക്കി. വാവാ സുരേഷ് പിടികൂടുന്ന 148-ാമത്തെ രാജവെന്പാലയായിരുന്നു ഞായറാഴ്ച ചെറുത്തു നിൽപ്പിനു ശേഷം കീഴടങ്ങിയത്. പത്തനംതിട്ട സീതത്തോട്, സീതക്കുഴിയിൽ വാര്യത്ത് രാജുവിന്‍റെ വീട്ടിൽ നിന്നുമാണ് വാവ സുരേഷ് 14 അടി നീളമുള്ള രാജവെന്പാലയെ പിടികൂടിയത്.

വൈകുന്നേരം നാലുമണിയോടടുപ്പിച്ചാണ് വാവയെത്തുന്നതും കൂറ്റൻ പാന്പിനെ ചാക്കിലാക്കുന്നതും. പള്ളിയിൽ പോയി ഉച്ചയോടെ മടങ്ങിയെത്തിയപ്പോഴാണ് വീട്ടുകാർ വിറകുപുരയിൽ അപകടകാരിയായ പാന്പിനെ കാണുന്നത്. തുടർന്ന് വനംവകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടു. അവർ ഉടൻ തന്നെ വാവയെ വിളിക്കുകയായിരുന്നു. റാന്നി മേഖലയിൽ പ്രളയദുരിതത്തിൽ അകപ്പെട്ട വീടുകൾ വൃത്തിയാക്കുന്ന പ്രവർത്തനത്തിലായിരുന്നു വാവയപ്പോൾ. രാജവെന്പാലയെന്ന് കേട്ടയുടൻ ഒട്ടും അമാന്തിക്കാതെ വനപാലകർക്കൊപ്പം സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. പ്രദേശത്ത് ആദ്യമായി രാജവെന്പാലയെത്തിയ വിവരമറിഞ്ഞ് നാട്ടുകാരും സംഭവസ്ഥലത്ത് തടിച്ചുകൂടിയിരുന്നു.

വാവയെത്തുന്പോൾ വിറകുപുരയിൽ വിശ്രമിക്കുകയായിരുന്നു കക്ഷി. വാവ രാജവെന്പാലയെ പൊക്കിയെടുത്തപ്പോൾ ഒരു ചേരയും അതിന്‍റെ വായിലുണ്ടായിരുന്നു. വാവ പിടികൂടിയെന്നറിഞ്ഞിട്ടും ചേരയെ വിടാൻ രാജവെന്പാല തയാറായില്ല. അതിനകം ചേര ചത്തിരുന്നു. ഏറെ കാത്തിരുന്നു കിട്ടിയ ഇരയായതിനാലാണ് പാന്പ് ചേരയെ വിടാൻ കൂട്ടാക്കാഞ്ഞതെന്നും പാന്പ് വളരെയധികം ക്ഷീണിതനാണെന്ന് വാവ പറഞ്ഞു. ഇത് ആണ്‍പാന്പാണെന്നും അടുത്തകാലത്തു പിടികൂടിയ പാന്പുകളിൽ അധികവും വളരെ ക്ഷീണിതരായാണ് കാണപ്പെടുന്നതെന്നും വാവ പറഞ്ഞു. പിന്നീട് പാന്പിനെ ചാക്കിലാക്കി ഫോറസ്റ്റുകാരുടെ വാഹനത്തിൽ മൂഴിയാർ വനത്തിൽ കൊണ്ടുവിട്ടു. മലവെള്ളത്തിൽ വനത്തിൽ നിന്ന് എത്തിപ്പെട്ടതാകാം പാന്പ് എന്നാണ് കരുതുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.