മഞ്ഞിൽ തണുത്തുറഞ്ഞ ഫ്ളെഫിക്ക് രണ്ടാം ജന്മം
Saturday, February 9, 2019 1:25 PM IST
അതിശൈത്യത്തെ തുടർന്ന് ശരീരമാസകലം മഞ്ഞിൽ തണുത്തുറഞ്ഞ് മരണത്തെ മുമ്പിൽ കണ്ട പൂച്ചയ്ക്ക് രണ്ടാം ജന്മം. അമേരിക്കയിലെ മോണ്ടാനയിലെ കാലിസ്പെല്ലിലാണ് സംഭവം. ഫ്ളെഫി എന്നാണ് ഈ പൂച്ചയുടെ പേര്. അൽപ്പം കുറുമ്പിയായ ഫ്ളെഫി വീടിനു പുറത്തെ തണുപ്പിന്‍റെ കാഠിന്യം അറിയാതെ ചുറ്റിത്തിരിയാൻ ഇറങ്ങിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.

വീടിനു പുറത്തിറങ്ങിയ ഫ്ളെഫിയുടെ ശരീരത്തിൽ മഞ്ഞ് കട്ടകൾ വന്ന് വീണിരുന്നു. പിന്നീട് മഞ്ഞിൽ തണുത്തുറഞ്ഞ് വിറച്ച് കിടക്കുന്ന ഫ്ളെഫിയെ കണ്ട ഉടമ ഉടൻ തന്നെ വെറ്റിനറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൂച്ചകളുടെ ശരീര താപനില 100 മുതൽ 102 ഡിഗ്രി ഫാരൻ ഫീറ്റാണ്. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ഫ്ളെഫിക്കുണ്ടായിരുന്നത് 90 ഡിഗ്രി ആയിരുന്നു. പിന്നീട് ചൂട് വെള്ളവും ചൂട് പുതപ്പും പക്ഷിക്കൂട്ടിൽ ഇട്ടും ഐവി ഫ്ളൂയിഡും ഉപയോഗിച്ചുമാണ് ഫ്ളെഫിയുടെ ശരീരത്തിന്‍റെ താപനില പഴയ രീതിയിലാക്കിയത്. ഫ്ളെഫി സുഖം പ്രാപിച്ചു വരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.