ഉറക്കം കളഞ്ഞില്ല, ബസ് കേടായ വിവരം അറിഞ്ഞത് വേറെ ബസ് വന്നപ്പോൾ: കർണാടക ആർടിസിയെക്കുറിച്ച് യുവാവിന്‍റെ വൈറൽകുറിപ്പ്
Thursday, April 25, 2019 3:39 PM IST
ബംഗളൂരുവിലെ മലയാളികൾക്കിടയിൽ പ്രധാന ചർച്ചാവിഷയം കല്ലട ട്രാവൽസിൽ നിന്നും ഓരോരുത്തരും നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ ആണ്. മറ്റു സ്വകാര്യ ബസുകാരും ഒട്ടും പിന്നിൽ അല്ല.ഈ സമയത്ത് ആണ് ഒരു യുവാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു. കർണാടക ആർടിസിക്കാരുടെ മാതൃകാപരമായ പെരുമാറ്റത്തിന്‍റെ കഥ പറയുകയാണ് അദ്ദേഹം.

മൈസൂർ കഴിഞ്ഞ ശേഷമാണ് ബസ് കേടായത്. യാത്രക്കാരെല്ലാം നല്ല ഉറക്കത്തിലായിരുന്നു. എന്നാൽ ബസ് കേടായ വിവരം യാത്രക്കാരെ ജീവനക്കാർ അറിയിച്ചില്ല. വണ്ടി റോഡിന്‍റെ ഓരം ചേർന്ന് നിർത്തിയിട്ടും, ബസ് ഓഫ് ചെയ്തില്ല. എസി പ്രവർത്തിപ്പിക്കുകയും ചെയ്തു.

ഉറക്കത്തിലായിരുന്ന യാത്രക്കാർ ഇതൊന്നും അറിഞ്ഞില്ല. പിന്നീട് മൈസൂരുവിൽ നിന്നും അതേ സൗകര്യങ്ങളുള്ള ബസ് എത്തിയ ശേഷമാണ് ജീവനക്കാർ ഉറക്കത്തിലായിരുന്ന യാത്രക്കാരെ അറിയിക്കുന്നത്. ഇരുട്ടത്ത് ജീവനക്കാർ തന്നെ ടോർച്ച് അടിച്ചു എല്ലാവരെയും പുതിയ ബസിലേക്ക് മാറ്റുകയും, ലഗേജ് മാറ്റാൻ സഹായിക്കുകയും ചെയ്തു.

കർണാടക ആർടിസിയിൽ നിന്നുമുണ്ടായ മാതൃകാപരമായ പെരുമാറ്റം ബെംഗളൂരു മലയാളിയായ ദിലീപ് മുതുമന എന്ന വ്യക്തിയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ രൂപം

ഇന്ന് രാത്രി നാട്ടിലേക്ക് വന്ന കർണാടക ആർടിസി മൈസൂർ കഴിഞ്ഞ ശേഷം ബസ് കേടായി,(അറിഞ്ഞത് വേറേ ബസ് എത്തിയ ശേഷം ജീവനക്കാർ മാറാൻ പറഞ്ഞ ശേഷം ആണ്). എല്ലാ യാത്രക്കാരും നല്ല ഉറക്കത്തിൽ ആയിരുന്നു, ബസ് കേടായ ശേഷവും വണ്ടി ഓണാക്കി വച്ച് എസി പ്രവർത്തിപ്പിച്ചതിനാൽ യാത്രക്കാർ അറിഞ്ഞിരുന്നില്ല, ഏകദേശം 3.30 ന് മൈസൂരിൽ നിന്ന് വേറെ മൾട്ടി ആക്സിൽ ബസ് ആണ് എത്തിയത്,

ഇത് എഴുതാൻ കാരണം കല്ലട എന്ന സ്വകാര്യ ബസ് ജീവനക്കാർ ബസ് കേട് വന്ന ശേഷം യാത്രക്കാരെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ കണ്ടു, അതും പുതിയ ബസ് എത്തിക്കാൻ മൂന്ന് മണിക്കൂർ വഴിയിൽ കിടത്തിയ ശേഷം ഇവിടെ കർണാടക ബസ് ജീവനക്കാർ വളരെ പക്വതയോടേ ആണ് സാഹചര്യം കൈകാര്യം ചെയ്തത്.

ബസ് ഏതോ വിജനമായ സ്ഥലത്ത് കേടായിപ്പോയി എങ്കിലും എസി ഒക്കെ ഓണ്‍ ചെയ് വച്ചു സുഖമായി ഉറങ്ങാൻ സമ്മതിച്ചു. മൈസൂരിൽ നിന്ന് വേറേ വണ്ടി എത്തിച്ചു എല്ലാവരേയും അതിന് ശേഷം വിളിച്ച് ഉണർത്തി ഇരുട്ടത്ത് ജീവനക്കാർ ടോർച്ച് അടിച്ചു എല്ലാവരേയും മാറ്റി. പലരുടെയും ലഗേജ് മാറ്റാൻ അവർ സഹായിച്ചു ഇപ്പോ വേറേ ഒരു ബസിൽ (അതേ ക്ലാസിൽ ) യാത്ര തുടരുന്നു.

ഈ സാഹചര്യം നന്നായി കൈകാര്യം ചെയ്ത ബസ് ജീവനക്കാർക്കും, ഒന്ന് കണ്ണ് അടച്ച് തുറക്കുന്നിതിന് മുൻപേ മറ്റൊരു ബസ് എത്തിച്ചു തന്ന കെഎസ്ആർടിസി മാനേജ്മെന്‍റിനും ( കർണാടക) എന്‍റെ പേരിലും യാത്രക്കാരുടെ പേരിലും നന്ദി അറിയിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.