ഇന്ത്യൻ കളിക്കാരെ ഇഷ്ടമല്ലെങ്കിൽ ഇന്ത്യവിട്ടു പോകൂ: ആരാധകനോടു വിരാട് കോഹ്‌ലി
Wednesday, November 7, 2018 6:43 PM IST
ഇന്ത്യൻ കളിക്കാരെ ഇഷ്ടമല്ലെങ്കിൽ ഇന്ത്യ വിട്ടുപോകണമെന്നു ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലി. ട്വിറ്ററിലൂടെ വിദേശ താരങ്ങളോടുള്ള ഇഷ്ടം വെളിപ്പെടുത്തിയ ആരാധകനോടാണു രാജ്യം വിട്ടുപോകാൻ ദേശീയ ക്രിക്കറ്റ് ടീമിന്‍റെ നായകൻ നിർദേശിച്ചത്. തന്‍റെ പേരിലുള്ള പുതിയ മൊബൈൽ ആപ്ലിക്കേഷന്‍റെ പ്രചാരണാർഥം പുറത്തിറക്കിയ വിഡിയോയിലായിരുന്നു കോഹ്‌ലിയുടെ വിവാദ പരാമർശം.

അമിത പ്രചാരം ലഭിച്ച ബാറ്റ്സ്മാനാണു കോഹ്‌ലി. വ്യക്തിപരമായി അദ്ദേഹത്തിന്‍റെ ബാറ്റിംഗിൽ എന്തെങ്കിലും പ്രത്യേകതയുള്ളതായി തോന്നിയിട്ടില്ല. ഇത്തരം ഇന്ത്യൻ താരങ്ങളേക്കാൾ ഇംഗ്ലണ്ടിന്‍റെയും ഓസ്ട്രേലിയയുടെയും താരങ്ങളുടെ കളി കാണാനാണ് എനിക്കിഷ്ടം എന്ന് ട്വീറ്റ് ചെയ്ത ആരാധകനാണു കോഹ്‌ലി മറുപടി നൽകിയത്.

നിങ്ങൾ ഇന്ത്യയിൽ ജീവിക്കേണ്ടവനാണെന്നു ഞാൻ കരുതുന്നില്ല, ഇന്ത്യയിൽനിന്നു പോയി വേറെ എവിടേയെങ്കിലും ജീവിക്കൂ. ഞങ്ങളുടെ രാജ്യത്തു ജീവിച്ചു നിങ്ങൾ മറ്റുള്ള രാജ്യങ്ങളിലെ താരങ്ങളെ സ്നേഹിക്കുന്നതെന്തിനാണ്? നിങ്ങൾ എന്നെ ഇഷ്ടപ്പെടുന്നില്ല എന്നത് എന്നെ ബാധിക്കുന്നില്ല. പക്ഷേ, നിങ്ങൾ ഞങ്ങളുടെ രാജ്യത്തു ജീവിച്ചു മറ്റു രാജ്യങ്ങളിലെ കാര്യങ്ങൾ ഇഷ്ടപ്പെടുന്നതു ശരിയാണെന്ന് തോന്നുന്നില്ല എന്നായിരുന്നു ആരാധകനു കോഹ്‌ലി നൽകിയ മറുപടി.

കോഹ്‌ലിയുടെ മറുപടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേർ ഇന്ത്യൻ നായകനെ വിമർശിച്ചു രംഗത്തെത്തി. ടെന്നീസിൽ സ്വിറ്റ്സർലൻഡുകാരനായ റോജർ ഫെഡററെ ആരാധിക്കുന്നകോഹ്‌ലി എന്തിനാണ് ഇന്ത്യയിൽ കഴിയുന്നതെന്നായിരുന്നു ഒരു ആരാധകന്‍റെ പ്രതികരണം.കോഹ്‌ലിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് വിരാട് കോഹ്‌ലി മൊബൈൽ ആപ് പേരിൽ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.